"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 530: വരി 530:
  
 
|}
 
|}
|}
+
|} സാമൂഹ്യ - ജനാധിപത്യ നീതി, നീതിന്യായവ്യവസ്ഥയുടെ മാത്രം ബാധ്യതയല്ല
 +
നിസ്സീം മണ്ണത്തുക്കാരൻ
 +
 
 +
 
 +
ജനാധിപത്യത്തിന് ആഴം കൂട്ടാനും സാമൂഹ്യ സ്വാതന്ത്ര്യങ്ങളെ സം‌രക്ഷിക്കാനുമുള്ള ചുമതല പൂർ‌ണമായും നീതിന്യായ സം‌വിധാനത്തിൽ നിക്ഷിപ്തമായിരിക്കുന്ന ഒരവസ്ഥയാണ് വർത്തമാന കാല ഇന്ത്യയിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. നിയമനിർ‌മ്മാണസഭ സ്വന്തം ഉത്തരവാദങ്ങളിൽ‌നിന്ന് പൂർ‌ണമായും മുഖം തിരിക്കുന്നത് ഒരുവശത്ത്, മറുവശത്ത് സാമൂഹ്യധർ‌മ്മത്തിന്റെയും നീതിന്യായ ധർമ്മത്തിന്റെയും ദ്വികരണവും.
 +
 
 +
രണ്ടും ആപത്കരമായ പ്രവണതകളാണ്.
 +
 
 +
സുപ്രീം കോടതി വിധികൾ ജനശ്രദ്ധ ആകർഷിക്കുന്ന പ്രൈം ടൈം ടെലിവിഷൻ ഫുട്‌ബാൾ / ക്രിക്കറ്റ് മാച്ചുകൾ പോലെ ആയിട്ടുണ്ട്. എന്നാൽ ഈ ജിജ്ഞാസ -  പാർ‌ലമെന്ററി ജനാധിപത്യത്തിന് അത്യന്താപേക്ഷിതവും നിർ‌ണായകവുമായ താല്പര്യം - പാർ‌ലമെന്റിൽ നടക്കുന്ന ചർച്ചകളെപ്പറ്റിയോ പാസ്സാക്കപ്പെടുന്ന ബില്ലുകളെക്കുറിച്ചോ ഉണ്ടാകാറില്ല.
 +
 
 +
ഒറ്റയൊരു ഉദാഹരണം ധാരാളമാണ്. ഈ വർ‌ഷം ആദ്യം വിദേശത്തുനിന്നുള്ള സംഭാവനകളെ നിയന്ത്രിക്കുന്ന നിയമത്തിൽ സർക്കാർ ഒരു നിയമഭേദഗതി വരുത്തുകയുണ്ടായി: വിദേശവ്യക്തികളോ വിദേശ കമ്പനികളോ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് നിയമസാധുത നൽകുന്ന ഒരു ഭേദഗതിയായിരുന്നു അത്. പാർ‌ലമെന്റ് ആ ബില്ല് പാസ്സാക്കുന്ന ദിനം മുതലല്ല, 1976 മുതൽ മുൻ‌കാല പ്രാബല്യത്തോടെ. ഇന്ത്യൻ ജനാധിപത്യത്തിന് ആപത്കരമായ പ്രത്യാഘാതങ്ങൾ ഉറപ്പുവരുത്തുന്ന ആ ബില്ല് പാർ‌ലമെന്റിന് അകത്തോ പുറത്തോ ഒരു ചർച്ചയും കൂടാതെ സർക്കാർ പാസ്സാക്കിയെടുത്തു.
 +
 
 +
ഇന്ത്യൻ ജനാധിപത്യത്തെ ചുമക്കുന്ന നാലു സ്ഥൂപങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ് ഇന്ന് നീതിന്യായ വ്യവസ്ഥ. നിയമനിർ‌മാണസഭയുടെയും നിയമം നടപ്പാക്കേണ്ട ഭരണസം‌വിധാനത്തിന്റെയും അധഃപതനത്തിന്റെയും ദുരുപയോഗത്തിന്റെയും ഫലമാണിത്.
 +
 
 +
ജനങ്ങളെ പ്രതിനിധീകരിക്കുന്ന പരമോന്നത വേദിയായ പാർ‌ലമെന്റ് എങ്ങനെയാവണമായിരുന്നോ, അതിന്റെ ഒരു നിഴൽ മാത്രമായി മാറിയിരിക്കുന്നു. പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ വളരെ അപൂ‌ർ‌വമായിമാത്രമേ പ്രധാനമന്ത്രി പങ്കെടുക്കാറുള്ളു. ആ സ്ഥാപനത്തിന്റെ പ്രാധാന്യത്തെ ഇടിച്ചുതാഴ്ത്തുന്ന ഒരു നടപടിയാണിത്. 1950 കളിൽ ശരാശരി 127 ദിവസമാണ് ലോകസഭ കൂടിയിരുന്നതെങ്കിൽ  2017 ൽ അത് കേവലം 57 ആയി ചുരുങ്ങി. ആദ്യ ലോകസഭയിൽ 72  ബില്ലുകൾ പാസാക്കിയെങ്കിൽ 15 ആമത് ലോകസഭയിൽ (2009-14) 40 ബില്ലുകൾ മാത്രമാണ് നിയമമായത്.
 +
 
 +
ഈ സാമ്പത്തിക വർഷത്തിലെ ബഡ്‌ജറ്റ് സമ്മേളനത്തിൽ ബഡ്‌ജറ്റിനായി നീക്കി‌വച്ചിരുന്ന സമയത്തിന്റെ ഒരു ശതമാനം സമയം മാത്രം കൊണ്ട് സഭ ചുരുട്ടിക്കെട്ടി. രാജ്യത്തിന്റെ ഭൗതിക അടിസ്ഥാനത്തിന്റെ ഏറ്റവും നിർ‌ണ്ണായക ഘടകമായ ബജറ്റ് ചർച്ചകളൊന്നും കൂടാതെ 'ഗിള്ളറ്റിൻ' മാർഗ്ഗം ഉപയോഗിച്ച് പാസാക്കിയെടുത്തു. റഫേൽ യുദ്ധവിമാനങ്ങളുടെ ഇടപാടിൽ ഉയർന്നുവന്ന ആരോപണങ്ങളിൽ ഏറ്റവും കുറഞ്ഞത് ഒരു സം‌യുക്ത പാർ‌ലമെന്ററി സമതിയെക്കൊണ്ട് അന്വേഷണമെങ്കിലും പ്രഖ്യാപിക്കാമായിരുന്നു സർക്കാരിന്. എന്നാൽ അതും ഉണ്ടായില്ല. 2017  ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പാർ‌ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുന്നത് തങ്ങളുടെ സൗകര്യത്തിന് ആക്കിയതുവഴി പാർ‌ലമെന്റിന്റെ വിലയിടിച്ചു, കേന്ദ്രത്തിലെ ഭരണകക്ഷി.
 +
 
 +
ഉയർന്ന ജനാധിപത്യമൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനു പകരം പാർ‌ലമെന്റ് ഭൂരിപക്ഷം സീറ്റുള്ള പക്ഷത്തിന്റെ ഹീനാഭിലാഷങ്ങൾക്കു‌വേണ്ടി ഉപയോഗപ്പെടുത്തുന്നതായാണ് കണ്ടുവരുന്നത്. അതുമൂലം, ആധിപത്യതാൽപര്യങ്ങൾ അടിച്ചേല്പിക്കുന്ന പ്രാകൃതമായ സാമൂഹ്യ, മതപര ആചാരങ്ങളെ വെല്ലുവിളിക്കാൻ പാർ‌ലമെന്റിനു കഴിയുന്നില്ല. അതുകൊണ്ടാണ് 377 ആം വകുപ്പ് ഭാഗികമായെങ്കിലും റദ്ദാക്കാൻ 70 വർഷം എടുത്തത്. നിയമനിർ‌മാണ സഭയും ഭരണകൂടവും അവ്ശേഷിപ്പിക്കുന്ന അപകടകരമായ ആ ശൂന്യതയിലേയ്ക്ക് സുപ്രീം കോടതി പ്രവേശിക്കുന്നതിൽ എന്താണൽഭുതം?
 +
 
 +
എന്നാൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിന്റെ ചുമതല തെരഞ്ഞെടുപ്പിലൂടെയല്ലാതെ യഥാസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്ന ജുഡീഷ്യറിയെ ഏല്പിക്കാൻ കഴിയില്ല. അതിന്റെ ഉന്നതസ്ഥാനങ്ങളിൽ എത്തുന്നത് 'കൊളേജിയം' സം‌വിധാനം വഴി സ്വയം നിയമിതരാവുന്ന അംഗങ്ങളും.  (ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ആഗ്രഹിച്ച ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഒരു പ്രത്യാഘാതമായിരുന്നു 'കൊളേജിയം' എന്നതും ശ്രദ്ധേയമാണ്.) മറിച്ച്, ജനാധിപത്യവൽക്കരണം സംഭവിക്കേണ്ടത് അടിത്തട്ടിൽ‌നിന്നുള്ള സാമൂഹ്യ രഷ്ട്രീയ സമരങ്ങളിലൂടെയാണ്, ഉന്നതങ്ങളിൽ നിന്നുള്ള ജുഡീഷ്യൽ കല്പനകൾ വഴിയല്ല.
 +
 
 +
ജുഡീഷ്യറി നിലനിൽക്കുന്നത് ഒരു ശൂന്യതയിലല്ല എന്നതിനും പ്രാധാന്യമുണ്ട്. പ്രതിലോമകരവും പിന്നോട്ടടിക്കുന്നതുമായ സാമൂഹ്യാചാരങ്ങളെ തിരുത്താൻ ശ്രമിക്കുമ്പോൾ, അതും നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണ്. ഉന്നത നീതിപീഠങ്ങളിലെ വൻ പ്രാതിനിധ്യക്കുറവും വൈവിധ്യമില്ലായ്മയും ഇതിന്റെ ദൃഷ്ടാന്തമാണ്.
 +
 
 +
1993 ൽ ജസ്റ്റിസ് എസ് ആർ പാണ്ഡ്യൻ നടത്തിയ ഒരു കണക്കെടുപ്പു പ്രകാരം, ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപരിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർ നാലു ശതമാനത്തിൽ താഴെയായിരുന്നു, സ്ത്രീകൾ മൂന്നു ശതമാനത്തിൽ താഴെയും. ഇതിനെ തുടർന്ന് മുൻ പ്രസിഡന്റ് കെ ആർ നാരായൺ, പാർ‌ശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ സുപ്രീം കോടതി ജഡ്‌ജിമാരായി പരിഗണിക്കണം എന്ന് ശുപാർശ ചെയ്യുകയുണ്ടായി. ഒരു  ചീഫ് ജസ്റ്റിസ് ഉൾപ്പടെ കേവലം നാലു ദളിതുകൾ മാത്രമാണ് സ്വാതന്ത്ര്യാനന്തരം സുപ്രീം കോടതി ജഡ്‌ജിമാർ ആയിട്ടുള്ളത്.
 +
 
 +
നീതിന്യായവ്യവസ്ഥയുടെ താഴേക്കിടയിലും കഥ ഏറെയൊന്നും വ്യത്യസ്ഥമല്ല. 11 സംസ്ഥാനങ്ങളിലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഒ ബി സി / എസ് സി-എസ് റ്റി ന്യായിധപന്മാർ 12 മുതൽ 14 ശതമാനം മാത്രമായിരുന്നു. സുപ്രീം കോടതിയിൽ ഒരു വനിതയെ ജഡ്‌ജിയായി നിയമിക്കാൻ 42 വർഷമെടുത്തു. ഇതുവരെയും കേവലം എട്ടു വനിതാ ജഡ്‌ജിമാർ മാത്രമാണ് സുപ്രീം കോടതിയിൽ ഉണ്ടായിട്ടുള്ളത്.
 +
 
 +
പ്രാതിനിധ്യം പലപ്പോഴും ഒരു സൂചകം മാത്രമായിത്തീരുന്നുണ്ടെങ്കിലും അതില്ലാത്ത അവസ്ഥയിൽ ജനാധിപത്യം പൊള്ളയായി മാറുന്നു.
 +
 
 +
തീർപ്പാകാത്ത 3.3 കോടി കേസുകളുടെ ഭാരത്തിൽ വീർപ്പുമുട്ടുകയാണ് നീതിന്യായവ്യവസ്ഥ എന്നത്  നിയമനിർ‌മാണസഭ അതിന്റെ ഉത്തരവാദിത്തങ്ങളിൽ‌നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണതയെ അതിരൂക്ഷമാക്കുന്നു. ഹൈക്കോടതികളിൽ 43 ലക്ഷവും സുപ്രീം കോടതിയിൽ  57,987 കേസുകളും കെട്ടിക്കിടക്കുന്നു.
 +
 
 +
നിഷ്‌കളങ്കരായ ആയിരക്കണക്കിന്  വിചാരണത്തടവുകാർ ജീവിതകാലം മുഴുവൻ തടവറകളിൽ നീതിക്കുവേണ്ടി കാത്തുകിടന്ന് മുരടിക്കുക എന്നതിൽ‌പരം അനീതി മറ്റെന്താണ് ഒരു ജനാധിപത്യത്തിൽ? ഇന്ത്യയിലെ തടവുകാരിൽ 67 ശതമാനം വിചാരണ കാത്തുകിടക്കുന്നവരാണ്. ഞെട്ടിപ്പിക്കുന്ന ഈ സ്ഥിതി വിവരക്കണക്കിന് ഒരു അനുബന്ധം കൂടിയുണ്ട്: ഇവരിൽ 55 ശതമാനം ദളിതരും ആദിവാസികളും മുസ്ലീമുകളുമാണ്.
 +
 
 +
ഈ പശ്ചാത്തലത്തിൽ, ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം അശ്ലീലസാഹിത്യം നിരോധിക്കുക, സിനിമാ കൊട്ടകകളിൽ ദേശീയഗാനം നിർ‌ബന്ധമാക്കുക തുടങ്ങിയ പൊതുതാല്പര്യ ഹർജികൾക്കായി (പി എൽ ഐ)  ചെലവഴിക്കേണ്ടതുണ്ടോ?
 +
 
 +
ദുർ‌ബല ജനവിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ അനുപമവും സുശക്തവുമായ സാധ്യതകളുള്ള പി എൽ ഐ ഇന്ന് വല്ലാതെ അധഃപതിച്ചിരിക്കുന്നു. അടുത്തകാലത്ത് ഫയൽ ചെയ്യപ്പെട്ട ഒരു പെറ്റീഷൻ നോക്കുക: സസ്യാഹാരികൾക്കും മാംസഭുക്കുകൾക്കും തീ‌വണ്ടിയിൽ വെവ്വേറെ സീറ്റുകൾ വേണമത്രെ.
 +
 
 +
പടക്കം, മൈക്ക് എന്നിവ നിരോധിക്കുക, സീറ്റ് ബെൽറ്റ് / ഹെൽമറ്റ് നിർ‌ബന്ധമാക്കുക, ഹിന്ദുമതത്തിന്റെ അന്തഃസാരം എന്താണ് / പ്രാർത്ഥിക്കുന്നതിന് മസ്‌ജിദ് അത്യന്താപേക്ഷിതമാണോ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ അമിത ജോലിഭാരത്തിൽ ശ്വാസം മുട്ടുന്ന കോടതികൾ, നിയമനിർ‌മാണ സഭ /ഭരണകൂട സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഒരു ഇതരമാർഗ്ഗമല്ല.
 +
 
 +
മതപരമോ മതേതരപരമോ ആയ അനീതികൾ നിയമപരമായി മാത്രം ഇല്ലായ്മ ചെയ്യാൻ കഴിയില്ല. ജനക്കൂട്ട കയേറ്റത്തെ ഇല്ലാതാക്കാനായി പുതിയ നിയമം വേണമെന്ന സുപ്രീം കോടതിയുടെ നിർ‌ദ്ദേശം തന്നെയെടുക്കുക. ഒരു സമുദായത്തെ ലക്ഷ്യമാക്കി രാഷ്ട്രീയ പ്രേരിതമായ ജനക്കൂട്ട കയ്യേറ്റം നടക്കുന്നത് നിയമം ഇല്ലാഞ്ഞല്ല. തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിന്റെ ബലത്തിൽ ലഹളക്കൂട്ടങ്ങൾ രംഗത്തിറങ്ങുന്നതും ഭരണസ്ഥാപനങ്ങൾ മനഃപൂർ‌വം നിയമങ്ങളെ അട്ടിമറിക്കുന്നതുകൊണ്ടുമാണ് അവ സംഭവിക്കുന്നത്.  അതുകൊണ്ടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്നതും രാഷ്ട്രീയപരമായി നിർ‌ണായക പങ്കു വഹിക്കുന്നതുമായ സം‌സ്ഥാനത്തിന്റെ തലവന് ബാബറി മസ്‌ജിദ് പൊളിച്ചതിൽ താൻ അഭിമാനിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്.
 +
 
 +
എന്നാൽത്തന്നെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ വിപ്ലവം പൂർത്തീകരിക്കുക എന്ന നിയോഗം ന്യായാധിപരുടെ ചുമലിൽ മാത്രം അടിച്ചേല്പിക്കാൻ കഴിയില്ല എന്നതാണ് ജനാധിപത്യത്തിന്റെ വിരോധാഭാസം.

09:48, 15 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും കലവറ
അഭിപ്രായവേദിയിലേയ്ക്ക് സ്വാഗതം
55 മലയാളം ലേഖനങ്ങൾ

ഭീം ആർമി - ഹിന്ദു വലതിന് ദളിത് വെല്ലുവിളി

ChandrasekharAzad.jpg

ഭീം ആർമി ഭാരത് ഏകതാ മിഷന്റെ സ്ഥാപകനായ ചന്ദ്രശേഖർ ആസാദിനെ അടുത്തയിടെ ജയിൽ മോചിതനാക്കിയ ഉത്തർ‌പ്രദേശ് സർക്കാരിന്റെ നടപടി പലരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പല കാരണങ്ങൾ‌കൊണ്ടും അത് അപ്രതീക്ഷിതമായിരുന്നു.
(തുടർന്ന് വായിക്കുക…)

ഇന്ത്യ അമേരിക്കയുടെ വിനീതവിധേയനോ?

TwoPlusTwo.jpg

ഇന്ത്യയുടേയും അമേരിക്കൻ ഐക്യനാടുകളുടേയും ആഭ്യന്തര– വിദേശകാര്യ മന്ത്രിമാർ തമ്മിൽ സെപ്റ്റംബർ 6 –ആം തീയതി നടന്ന 2+2 ഉച്ചകോടി തീർത്തും ഏകപക്ഷീയമായിരുന്നു എന്ന് തോന്നലാണ് സൃഷ്ടിച്ചത്. വാഷിങ്‌ടൺ ഉണ്ടകൾ ഉതിർത്തുകൊണ്ടേയിരുന്നു, ഡൽഹി അമേരിക്കയുടെ അതിമർദ്ദത്തെ അതിജീവിക്കാൻ പെടാപാടും.

(തുടർന്ന് വായിക്കുക…)

ആത്മവിശ്വാസം നഷ്ടപ്പെട്ട കർഷകർ നിഷ്ക്രിയതയിൽനിന്നും സജീവമായ പ്രതിഷേധങ്ങളിലേയ്ക്ക്

PSainath2.jpg

ഇത് വിള നഷ്ടത്തിന്റെയൊ, ഉല്പാദന നഷ്ടത്തിന്റെയോ മാത്രം പ്രശ്നമല്ല. നമ്മുടെ മനുഷ്യത്വ നഷ്ടത്തിന്റെ പ്രശ്നം കൂടിയാണ്. മൂന്നു ലക്ഷത്തി പതിനായിരം കർഷകർ സ്വന്തം ജീവൻ ഒടുക്കിയപ്പോൾ നമ്മൾ കയ്യും‌കെട്ടി നോക്കിയിരിക്കുകയായിരുന്നു. നമുക്കെന്തോ സാരമായ തകരാറുണ്ട്. ലോകത്തിൽ എല്ലാം സുഖം, സന്തോഷം എന്ന് നാം നടിക്കുകയായിരുന്നു.

(തുടർന്ന് വായിക്കുക…)

മുങ്ങിത്താഴുന്ന രൂപ

Rupee.png

നോട്ടുനിരോധം കൊണ്ട് രൂപയുടെ പതനം കഴിഞ്ഞിട്ടില്ലെന്ന് വിളംബരം ചെയ്തുകൊണ്ട് മൂല്യശോഷണം അനുഭവിക്കുകയാണ് ഇന്ത്യൻ രൂപ. ഒരു യു എസ് ഡോളറിന് 69 രൂപയോ അതിൽകൂടുതലോ കൊടുക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഇത് രൂപയുടെ എക്കാലത്തേയും താഴ്ന്ന നിരക്കാണ്.

(തുടർന്ന് വായിക്കുക…)

ഇടതുപക്ഷത്തിന് കോൺഗ്രസ്സിന്റെ ആവശ്യമില്ല

PesantRally2.jpg

ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഉദകക്രിയ ചെയ്യാൻ വെമ്പലോടെയിരിക്കുന്ന ചില തല്പരകക്ഷികൾ സന്തോഷം തിരയടിച്ച ഒരുകൂട്ടം ചരമക്കുറിപ്പുകൾ ഇറക്കിയിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആവുന്നുള്ളു. എന്തായിരുന്നു ആ ഉൽ‌പ്രേക്ഷ - സൂര്യാസ്തമയത്തിന് ചോരച്ചുവപ്പും സൂര്യോദയത്തിനു കാവിയും?

(തുടർന്ന് വായിക്കുക…)

ഹിന്ദുത്വ 2.0 - മോഡിയുടെ പുതിയ രാഷ്ട്രീയ ബ്രാൻഡ്

ModiNethanyahu.jpg

ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി അടുത്തയിടെ അവിടേയ്ക്ക് പോകുന്നതിൽ കാട്ടിയ വ്യക്തമായ ഉത്സാഹവും ആഭിമുഖ്യവും ഇന്ത്യൻ ഭരണകൂട ആശയങ്ങളെ മൗലികമായ മാറ്റങ്ങൾക്ക് വിധേയമാക്കുവാൻ ബി ജെ പി യും അവർ ഭരിക്കുന്ന സർക്കാരും പദ്ധതിയിട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്. 'മാറ്റം' എന്നത് മോഡി സർക്കാരിന്റെ അടിസ്ഥാനപരമായ ഒരു മന്ത്രമാണ് എന്നതിൽ സംശയമില്ല. BJP സർക്കാരിന്റെ സാമ്പത്തിക, ഭരണ രംഗങ്ങളിലെ നേട്ടങ്ങൾ പരിമിതമോ അല്ലയോ എന്ന് തർക്കിക്കാമെങ്കിലും മൂന്ന് വർഷത്തെ മാറ്റങ്ങൾ വെറും തൊലിപ്പുറത്തുള്ളതോ? അതോ അടിസ്ഥാനപരമായ 'മാതൃകാ മാറ്റം' (Paradigm shift) സംഭവിച്ചുവോ?

(തുടർന്ന് വായിക്കുക…)

വിദേശനയത്തിലും കാവിനിറം

ModiNepal.jpg

ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പ്രസ്താവന അടുത്തകാലത്തു നടത്തുകയുണ്ടായി : വിദേശത്തെ വിശിഷ്ടാതിഥികൾക്ക്, ഇന്ത്യൻ സംസ്കാരം പ്രതിഫലിപ്പിക്കാത്ത താജ്‌മഹളിന്റെ പകർപ്പുചിത്രം ഉപഹാരമായി നൽകുന്നതിനുപകരം ഭഗവദ് ഗീതയും രാമായണവും നൽകുന്നതിനെ പ്രകീർത്തിക്കുന്നതായിരുന്നു അത്. തന്റെ വിദേശസന്ദർശനങ്ങളിൽ ഡൊണാൾഡ് ട്രമ്പിനും ബെഞ്ചമിൻ നെത്യന്നാഹുവിനും ഭഗവദ് ഗീത നൽകേണ്ടതില്ല എന്നു തീരുമാനിക്കുകവഴി, ആദിത്യനാഥിന്റെ സ്വയം അഭിനനന്ദനം കലർ‍ന്ന ആ പ്രസ്താവനയെ പ്രധാനമന്ത്രി നരേന്ദ്രമോഡി അവഗണിക്കുകയായിരുന്നു എന്നുകരുതാം. എന്നാൽ കഴിഞ്ഞ മൂന്നുവർഷങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാൽ അദ്ദേഹം നൽകുന്ന സമ്മാനപ്പെട്ടിയിൽ ഹിന്ദുമതഗ്രന്ഥങ്ങളുടെ എണ്ണം വർദ്ധിക്കുകയാണുണ്ടായത് എന്നുകാണാം.

(തുടർന്ന് വായിക്കുക…)

ക്രൂരത മൃഗങ്ങളോടോ മനുഷ്യരോടോ?

Cows.jpg

ആരും നോക്കാനില്ലാതെ തെരുവുകളിലൂടെ അലഞ്ഞുതിരിഞ്ഞ് ഓടവെള്ളം നക്കിക്കുടിച്ചും പ്ലാസ്റ്റിക് തിന്നും എല്ലും തോലുമായി നരകിച്ചു ചാവുന്നതോ കശാപ്പുചെയ്യപ്പെടുന്നതോ, ഏതാണു ക്രൂരത? രണ്ടാമത്തേതാണ് എന്നു സംശയമില്ല കേന്ദ്ര സർക്കാരിന്.

രാജ്യത്തെ എഴുപതു ശതമാനം ജനങ്ങളുടെയെങ്കിലും ഭക്ഷണരീതികളെ ബാധിക്കുന്ന ഒരു നടപടി യാതൊരു തരത്തിലുമുള്ള ചർച്ചകളും കൂടാതെ സ്വീകരിക്കാൻ ബി ജെ പി സർക്കാരിനെ പ്രേരിപ്പിച്ചതിനു പിന്നിൽ കന്നുകാലി സ്നേഹവും സസ്യാഹാരികളുടെ മനം കുളിർപ്പിക്കലുമാണെന്ന് ആർക്കും വിശ്വസിക്കാൻ കഴിയില്ല. അങ്ങനെയായിരുന്നെങ്കിൽ നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള നിയമങ്ങളും ചട്ടങ്ങളുമാണ് പ്രാബല്യത്തിലാക്കേണ്ടിയിരുന്നത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേയ്ക്കുള്ള കടന്നുകയറ്റമാണ് തങ്ങൾ പുറപ്പെടുവിക്കുന്ന വിജ്ഞാപനം എന്ന ഉത്തമബോധ്യത്തോടെ അതുചെയ്യുമ്പോൾ അവരുടെ ഉദ്ദേശവും ലക്ഷ്യവും മറ്റു പലതാണ് എന്ന് നമുക്കുറപ്പിക്കാം.

(തുടർന്ന് വായിക്കുക…)

ആരാണ് മുഖം മറയ്ക്കേണ്ടത്?

അറിയപ്പെടുന്ന 'യുവ നടി'യുടെ നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അപഗ്രഥനത്തിലാണ് കേരളത്തിലെ മാധ്യമലോകം. സംഭവത്തിന്റെ പിന്നാമ്പുറങ്ങളിൽ മുങ്ങിത്തപ്പുമ്പോഴും ഈ അതിക്രമത്തെ സാധ്യമാക്കിയ സാമൂഹ്യ സാഹചര്യങ്ങൾ ചർച്ചയിൽ ഇടം പിടിക്കുന്നില്ല. പ്രശ്നപരിഹാരം മാധ്യമ താല്പര്യമല്ലല്ലോ. എങ്കിലും സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയക്കാരും 'ഇനിയുമൊരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരു'തെന്ന് ഒരേസ്വരത്തിൽ പറയുമ്പോൾ അവ 'ഇനിയുമൊരു സൗമ്യ.., ഇനിയുമൊരു ജിഷ..' തുടങ്ങിയ പേരുകളുടെ വിരസമായ ആവർത്തനമാകുന്നു. ഇവർ 'സുനിത കൃഷ്ണൻ' 'സോണി സോറി' എന്നീ പേരുകൾ കേട്ടിട്ടുണ്ടാകുമോ?

(തുടർന്ന് വായിക്കുക…)

പോസ്റ്റ് ട്രൂത്ത് കാലത്തെ ജല്ലിക്കെട്ട്

Jellikettu.jpg

കലാ-സാഹിത്യ മേഖലകളിലും പൊതു അവബോധത്തിലും കാലഗതിക്കനുസരിച്ച് ഉടലെടുക്കുന്ന ചിന്താധാരകളെ , അടിയൊഴുക്കുകളെ പാശ്ചാത്യ ചിന്തകർ നാമകരണം ചെയ്യാറുണ്ട്. അങ്ങനെ ഉണ്ടായതാണ് modernism (ആധുനികത) , postmodernism (ഉത്തരാധുനികത). തുടങ്ങിയവ. ഈ ജനുസ്സിൽ ഏറ്റവും പുതിയതാണ് post truth. ഇത് 'പോസ്റ്റ് ട്രൂത്ത്' അഥവാ 'സത്യാനന്തര കാല'മാണത്രെ. അങ്ങനെയെങ്കിൽ ഇതിനുതൊട്ടുമുമ്പ് കടന്നുപോയത് 'സത്യ കാല'മാവണമല്ലോ, എന്നാണ് ആദ്യം മനസ്സിലുടലെടുക്കുന്ന ചിന്ത. നമ്മളാരുമറിയാതെ 'സത്യത്തിന്റെ' കാലം കഴിഞ്ഞുപോയിരിക്കുന്നു?

(തുടർന്ന് വായിക്കുക…)

ഭൂരിപക്ഷത്തിന്റെ മൗനം

Bhaasha1.jpg

ഒന്നാം ലോകയുദ്ധത്തിലെ പ്രസിദ്ധയായ ചാരനാരി മറ്റാഹാരിയും 12 കന്യാസ്ത്രീകളും ലിയണാർഡോ ഡാവിഞ്ചിയുടെ അവസാനത്തെ അത്താഴത്തിലെന്നപോലെ ഒരു തീൻ‌മേശയ്ക്കുചുറ്റും ഇരിക്കുന്നു. സുന്ദരിയായ മറ്റാഹാരിയുടെ മാറിടം അനാവൃതമാണ്. ടോം വട്ടക്കുഴി വരച്ച ഈ ചിത്രമായിരുന്നു ഡിസംബർ 6 ന് പുറത്തിറങ്ങിയ ഭാഷാപോഷിണിയുടെ കവർ. എന്നാൽ കൃസ്തീയ സമുദായത്തിലെ ചില വിഭാഗങ്ങളുടെ എതിർപുമൂലം അടുത്തദിവസം തന്നെ ആ കോപ്പികളെല്ലാം തിരിച്ചുവിളിക്കപ്പെട്ടു. മറ്റൊരു കവറുമായി ഭാഷാപോഷിണി വീണ്ടും പുറത്തിറങ്ങി; ഇത്തവണ ശ്രീനാരായണഗുരുവിന്റെ ശില്പത്തിന്റെ ഫോട്ടോ. റിയാസ് കോമു നിർമ്മിച്ച ഒരു ശില്പം.

(തുടർന്ന് വായിക്കുക…)

ജയ് ഭീം! ലാൽ സലാം! ഒന്നിച്ചു മുഴങ്ങുമ്പോൾ

GSampath.jpg

കഴിഞ്ഞ സെപ്റ്റംബർ 16 ന് ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് വ്യത്യസ്തമായ ഒരു ദളിത് റാലിക്ക് സാക്ഷ്യം വഹിച്ചു. അതിൽ പങ്കെടുത്തു പ്രസംഗിച്ച ഇടതുപക്ഷനേതാക്കന്മാരുടെ എണ്ണമായിരുന്നു ആ റാലിയെ വ്യത്യസ്ഥമാക്കിയത്. പ്രകാശ് അം‌ബേദ്‌കർ, രാധികാ വെമുലാ, ജിഗ്‌നേശ് മേവാനി എന്നിവർക്കൊപ്പം വേദി പങ്കിട്ടവരിൽ സീതാറാം യെച്ചൂരി, സുധാകർ റെഡ്ഡി, ഡി രാജാ തുടങ്ങിയവരും ഉണ്ടായിരുന്നു. 'ദളിത്' എന്നു സ്വയം വിളിച്ച ആ റാലിയിൽ 'ജയ് ഭീം' മുദ്രാവാക്യങ്ങളൊടൊപ്പം ഉയർന്നുകേട്ടത് ഇടതു വൃത്തങ്ങൾക്കു പുറത്ത് അപൂർ‌വ്വമായി മാത്രം കേൾക്കാറുള്ള 'ലാൽ സലാം' അഭിവാദ്യങ്ങളായിരുന്നു.

ജയ് ഭീമിന്റെയും ലാൽ സലാമിന്റെയും ഈ ചങ്ങാത്തം ഒരു രാഷ്ട്രീയ കൂട്ടുകെട്ടായി വികസിപ്പിക്കാൻ കഴിഞ്ഞാൽ അത് ഇടതുപക്ഷത്തിനും ദളിത് രാഷ്ട്രീയത്തിനും മഹത്വപൂർണ്ണമായ ഒരു തുടക്കമാവും. ഗുജറാത്തിൽ ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന ദളിത് പ്രക്ഷോഭങ്ങൾ, ജയ് ഭീം ലാൽ സലാം ബാന്ധവം, മുദ്രാവാക്യങ്ങൾക്കപ്പുറം പ്രായോഗികതലത്തിൽ നടപ്പിലായാലുള്ള അപാര സാധ്യതകളിലേയ്ക്ക് വിരൽ ചൂണ്ടുന്നതാണ്.

(തുടർന്ന് വായിക്കുക…)

ഓണം വിശേഷാൽ കഥകൾ - 2016

BenjiJumping.jpg

ഓണക്കാലം വിശേഷാൽ‌പ്രതിക്കാലം. വിശേഷാൽ‌പ്രതിയെന്നാൽ പരസ്യപ്രളയം. പ്രളയപയോധിയിൽ തല ഉയർത്തി നീന്താൻ കഷ്ടപ്പെടുന്ന കഥകളും മറ്റു സാഹിത്യസൃഷ്ടികളും. അതും മലയാളസാഹിത്യത്തിലെ കെങ്കേമന്മാരുടെ. മലയാളമനോരമയുടെ ഓണം വിശേഷാൽ‌പ്രതിയും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. എല്ലാ വിശേഷാൽ‌പ്രതികളും വാങ്ങുകയും എല്ലാ കഥകളും വായിക്കുകയും പ്രായോഗികമല്ലാത്തതുപോലെതന്നെ എല്ലാ കഥകളുടേയും ആസ്വാദനവും ബുദ്ധിമുട്ടുള്ള ഏർപ്പാടാണ്. അതിനാൽ അതു കേവലം രണ്ടിലേയ്ക്കു ചുരുക്കുന്നു: ഈ കഥാഗതന് കൊള്ളൂല്ലാ എന്നുതോന്നിയ ഒന്ന്. കൊള്ളാം എന്നു തോന്നിയ മറ്റൊന്ന്

(തുടർന്ന് വായിക്കുക…)

ഗോ വിജ്ഞാന പരീക്ഷകൾ

Una shame.jpg

പശുവിന്റെ പേരിൽ അക്രമം വേണ്ടെന്നും ഗോസം‌രക്ഷകരിൽ ഭൂരിഭാഗവും സമൂഹവിരുദ്ധരെന്നും ഉള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന പത്രങ്ങളെല്ലാം വലിയ വാർത്തയാക്കിയിരിക്കുകയാണ്. അസഹിഷ്ണുതയും സ്പർദ്ധയും വിഭാഗീയതയും വളർത്തുന്ന സംഭവങ്ങളും പ്രസംഗങ്ങളും താൻ കണ്ടിട്ടും കേട്ടിട്ടുമില്ല എന്ന ഭാവത്തേക്കാൾ ഭേദം ഏറെവൈകിയാണെങ്കിലും ഇതുതന്നെയാണ്. എന്നാൽ ഈ 'സമൂഹവിരുദ്ധർ' അവർ ഉദ്ദേശിച്ച ലക്ഷ്യം നേടിക്കഴിഞ്ഞതിനുശേഷം അവരെ തള്ളിപ്പറയുന്നതിൽ ഒരർത്ഥവുമില്ല.

(തുടർന്ന് വായിക്കുക…)

നാല് ലക്ഷം കോടി രൂപയ്ക്ക് അമേരിക്കൻ ആണവോർജ്ജം

KKNPP.jpg

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അവസാനത്തെ അമേരിക്കൻ സന്ദർശനം വളരെ 'വിലയേറിയതാ'യിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ ഏർപ്പെട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഉടമ്പടിയുടെ പ്രാരംഭ ചർച്ചകളും തത്വത്തിൽ ധാരണയും ആയിരിക്കുന്നു. ഇടപാട് നാലുലക്ഷം കോടിയുടേതാണ്. അതിന് ഇന്ത്യയ്ക്ക് ലഭിക്കുന്നതോ, ആറ് ന്യൂക്ലിയാർ റീയാക്റ്ററുകൾ.

(തുടർന്ന് വായിക്കുക…)

സ്കൂളുകൾ അടച്ചുപൂട്ടുന്ന സാക്ഷരകേരളം

Malaparamba.jpg

കോഴിക്കോട് മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടുന്നത് യാഥാർത്ഥ്യമാവാൻ പോകുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അങ്ങനെയൊരു അപേക്ഷയുമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി എം ഏ ബേബിയുടെ മുമ്പിൽ സ്കൂൾ മാനേജർ പത്മരാജൻ എത്തിയതായിരുന്നു. എന്നാൽ അതു നിരാകരിക്കപ്പെട്ടു. യു ഡി എഫ് സർക്കാർ വന്നു. അതേ അപേക്ഷ വീണ്ടുമെത്തി. മന്ത്രി അബ്ദുൾറബ് 2013 ൽ അതിന് സമ്മതം മൂളി.

(തുടർന്ന് വായിക്കുക…)

പാർട്ടിതന്നെ വി എസ്സിനെ സന്തോഷിപ്പിക്കട്ടെ

VS.jpg

ഭരണത്തിലേറുമ്പോൾ തർക്കങ്ങളും വിവാദങ്ങളും ഇടതുമുന്നണിയുടെ കൂടപ്പിറപ്പാണെന്നു തോന്നുന്നു. അധികാരം കിട്ടിയിട്ട് പത്തുദിവസം ഇനിയുമായില്ല, ഇതിനകം തന്നെ മുല്ലപ്പെരിയാറിന്റെയും അതിരപ്പള്ളിയുടേയും ചുഴിയിൽ പെട്ടുകഴിഞ്ഞു പിണറായി സർക്കാർ. ഇതുപോരാഞ്ഞിട്ടെന്നോണം വി എസ്സിനു പദവി എന്ന കീറാമുട്ടിയും.

(തുടർന്ന് വായിക്കുക…)

സക്കറിയയുടെ കഥ — ‘റാണി’
സാഹിത്യ നിരൂപണം — കഥാഗതൻ

Rani.jpg

മലയാളത്തിലെ 'മാസ്റ്റർ സ്റ്റോറി ടെല്ലർ' ആണ് സക്കറിയ. പതിറ്റാണ്ടുകളായി തന്റെ വടിവൊത്ത, മികവുറ്റ ചെറുകഥകളുമായി മലയാളം വായനക്കാരെ രസിപ്പിക്കുന്നു. എന്നാൽ കുറേക്കാലമായി കഥാരംഗത്ത് അദ്ദേഹം നിശബ്ദനായിരുന്നു. അതുകൊണ്ട് മേയ് 22 ന് ഇറങ്ങിയ മാതൃഭൂമി വാരികയുടെ പുറം താൾ കണ്ടപ്പോൾത്ത്ന്നെ സന്തോഷം തോന്നി. ചിന്താവിഷ്ടനായ സക്കറിയയുടെ ചിത്രം. ഒപ്പം തന്നെ 'സക്കറിയയുടെ കഥ റാണി' എന്ന്‌ വെണ്ടയ്ക്കയിൽ നിരത്തിയിരിക്കുന്നു.

പത്താം പേജിലാണ് കഥ. പത്താം പേജും പതിനൊന്നാം പേജും ഷെരീഫിന്റെ ചിത്രത്തിനായി നീക്കിവച്ചിരിക്കുന്നു. കൂറ്റൻ ദൈനോസറിനുമുന്നിൽ നിൽക്കുന്ന അശുവായ മനുഷ്യൻ. ഉദ്വേഗം വർദ്ധിക്കുന്നു.

എന്നാൽ അടുത്ത പേജിൽ കഥയാരംഭിക്കുന്നതോടെ …

(തുടർന്ന് വായിക്കുക…)

കൂടുതൽ നികുതി നൽകുന്നത് സാധാരണക്കാർ
— ജയതി ഘോഷ്

JayatiGhosh.jpg

സാമ്പത്തിക ശാക്തീകരണമാണ് നമ്മുടെ സമ്പദ്‌ഘടന ലക്ഷ്യമിടുന്നത് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നികുതി വരുമാനം വർദ്ധിപ്പിക്കാൻ വേണ്ടതെന്താണോ അതു ചെയ്യാനുള്ള മടി‌ ‌- പരസ്പരവിരുദ്ധമായ ഈ രണ്ടു പ്രക്രിയകളുടെ ഒരു അസാധാരണ സങ്കലനമാണ് ഇന്നത്തെ ഇന്ത്യൻ സാമ്പത്തിക നയം. ഇതുമൂലം കേന്ദ്ര സർക്കാരിന്റെ ധനവ്യയത്തിനു പരിമിതികളുണ്ടാവുന്നു; പ്രത്യേകിച്ചും സാധാരണജനങ്ങളെ നേരിട്ടു ബാധിക്കുന്ന സാമൂഹ്യ പദ്ധതികളിൽ. വ്യാവസായിക ഉല്പാദനത്തിലെ മന്ദതയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ വരൾച്ച വിപരീതമായി ബാധിച്ചതും കണക്കിലെടുത്ത് പൊതുധനവ്യയം വർദ്ധിപ്പിച്ച് സാധാരണക്കാരുടെ പണദൗർ‌ലഭ്യം പരിഹരിക്കുന്നതിൽ സർക്കാരിനു ഒന്നുകിൽ കഴിയുന്നില്ല, അല്ലെങ്കിൽ താല്പര്യമില്ല.

(തുടർന്ന് വായിക്കുക…)

‘ലീല’ - എന്തിന് ഇങ്ങനെയൊരു സിനിമ?
ചലച്ചിത്ര നിരൂപണം – സിനി ക്രിട്ടിക്

Movie Leela.jpg

സിനിമാശാലകൾക്കൊപ്പം അന്തർ‌ദേശീയ പ്രേക്ഷകർക്കായി ഓൺ‌ലൈനായി റിലീസ് ചെയ്യപ്പെട്ട ചലച്ചിത്രം എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ‘ലീല’, പക്ഷേ ആദ്യന്തം നിരാശപ്പെടുത്തുന്നു.

തന്റെ ഒടുങ്ങാത്ത ലൈംഗികതൃഷ്ണയുടെ പൂർത്തീകരണത്തിനായി സാധ്യവും അസാധ്യവുമായ രതിവൈകൃതങ്ങളിൽ മുഴുകകയോ ദിവാസ്വപ്നം കാണുകയോ ചെയ്യുന്ന കുട്ടിയപ്പനാണ് ലീലയിലെ മുഖ്യ കഥാപാത്രം. മറ്റു കഥാപാത്രങ്ങളെല്ലാവരും തന്നെ അയാളുടെ കാമസാമ്രാജ്യത്തിലെ പിണിയാളുകൾ മാത്രം. ഏതാണ്ടെല്ലാ സ്ത്രീകഥാപാത്രങ്ങളും ഏതെങ്കിലും കാലത്ത് കുട്ടിയപ്പന്റെ ആസക്തിയുടെ ഇരകളായവർ.

ചിത്രത്തിന്റെ ആരംഭം മുതൽ തന്നെ ഒരന്വേഷണത്തിലാണ് കുട്ടിയപ്പൻ. രണ്ടാണ് അയാളുടെ ആവശ്യം: ഒന്ന് ഒരു കൊമ്പനാന. രണ്ട്: സുന്ദരിയായ ഒരു പെൺ‌കുട്ടി. ആ അന്വേഷണത്തിനിടയിലാണ് കുട്ടിയപ്പന്റെ ജൈത്രയാത്രയിൽ അയാൾക്ക് അരുനിന്നവരും കരുവായവരുമായി കാണികൾ പരിചയപ്പെടുന്നത്. അവരിലാരുമോ, അവർ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നവരിൽ ആരുമോ കുട്ടിയപ്പന്റെ സങ്കല്പത്തിലുള്ള പെൺകുട്ടിയാവുന്നില്ല.
(തുടർന്ന് വായിക്കുക…)

ദേശവിരുദ്ധമായ ദേശീയത

MohanBhagwat.jpg

ആർ എസ്സ് എസ്സ് ഈ സർക്കാരിനുമേൽ സ്വാധീനം ചെലുത്തുന്നുണ്ടോ? ആർ എസ്സ് എസ്സ് മുസ്ലീം വിരുദ്ധരാണോ? കുറേക്കൂടി കർക്കശവും ആഴത്തിലേയ്ക്കു പോകുന്നതുമായ ഒരു ചോദ്യം നാം ഉന്നയിക്കേണ്ട സമയമായിരിക്കുന്നു : ആർ എസ്സ് എസ്സ് ദേശവിരുദ്ധരാണോ?
ഒറ്റ നോട്ടത്തിൽ ഇതൊരു വിചിത്രമായ ചോദ്യമാണ്. (തുടർന്ന് വായിക്കുക…)

പ്രസക്തമായ സാമൂഹ്യവിഷയങ്ങളുടെ വിശകലനങ്ങളും കലാ–സാഹിത്യ നിരൂപണങ്ങളും ക്ഷണിക്കുന്നു.
Email to : info@abhiprayavedi.org

‘റാഫേൽ ഇടപാട് ഖജനാവിന് വൻ നഷ്ടം ഉണ്ടാക്കി’ —യശ്വന്ത് സിൻ‌ഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ

YashwantShourieBhushan.jpg

36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ തീരുമാനം ചൂടുപിടിച്ച വിവാദങ്ങളിലേയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഫ്രഞ്ച് കമ്പനി ദാസ്സോ ഏവിയേഷനുമായുള്ള ഇടപാടിൽ രാഷ്ട്രീയ നേതാക്കളും പൊതു സമൂഹവും അതിനെ ആവരണം ചെയ്യുന്ന കടുത്ത രഹസ്യാത്മകതയെ ചോദ്യം ചെയ്യുന്നു.
(തുടർന്ന് വായിക്കുക…)

‘മോഡിക്ക് ബദൽ ഇല്ല’ എന്ന പ്രചാരണം ഒരു ഭോഷ്ക്ക്

KaranArun.jpg

നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യാവകാശങ്ങളുടേയും സ്വതന്ത്രവും ന്യായാധിഷ്ടവുമായ തെരഞ്ഞെടുപ്പുകളുടേയും ഭാവി അനിശ്ചിതത്വത്തിലാവുമെന്ന് പ്രശസ്ത പത്രാധിപരും മുൻ ബി ജെ പി മന്ത്രിയുമായിരുന്ന അരുൺ ഷൗരി അഭിപ്രായപ്പെട്ടു. ബി ജെ പിയ്ക്കെതിരെ ഒരു പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻ എല്ലാ പ്രതിപക്ഷപാർട്ടികളും പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(തുടർന്ന് വായിക്കുക…)

കാലം, ആധുനികത, പിന്നെ ബി ജെ പിയും

ModiShah.jpg

ആനുകാലിക സംഭവങ്ങൾ വ്യക്തതയോടെ നോക്കിക്കാണാൻ നമ്മളെക്കാൾ പുറത്തുള്ളവർക്കാണ് കഴിയുക എന്ന് സാമൂഹ്യശാസ്ത്രജ്ഞർ പറയാറുണ്ട്. ഭാരതീയ ജനതാ പാർട്ടിയുടെ വർഗീയതയെ കുറിച്ച് ഞാൻ അടുത്തിടെ ഘോരഘോരം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എൻ്റെ ഒരു വിദേശ സുഹൃത്ത്, തത്വചിന്തകൻ, ഇന്ത്യയിലെ ഇടതു-വലതു തിരിവുകൾ യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് നിരീക്ഷിച്ചു. (തുടർന്ന് വായിക്കുക…)

മലയാള സാഹിത്യത്തിനും വിഷസർപ്പ ദംശനം

HareeshS.jpg

എസ്. ഹരീഷ് നോവൽ പിൻവലിച്ചെന്ന വാർത്ത ഏറെ വേദനിപ്പിക്കുന്നു. നമ്മുടെ നാട് അതിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ നല്ല വശങ്ങളെല്ലാം കൈവിട്ട് ഇരുട്ടിലേക്കു പോകുന്നതിന്റെ ഭയജനകമായ ചിത്രം ചുറ്റും ഇരുണ്ടു വരുന്നു.

(തുടർന്ന് വായിക്കുക…)

അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങുന്നു

ModiTrump.jpg

തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങൾ സം‌രക്ഷിക്കാനായി മറ്റു രാജ്യങ്ങളെ ബലിയാടുകളാക്കുക എക്കാലവും അമേരിക്കയുടെ രീതിയാണ്. എന്നാൽ ഒരിക്കലും ഇന്ത്യ അതിനു നിന്നുകൊടുത്തിട്ടില്ല. ഇത്തവണ പക്ഷേ അമേരിക്കയ്ക്കുമുന്നിൽ മുട്ടുമടക്കുന്ന ലക്ഷണമാണ് ഇന്ത്യ പ്രദർശിപ്പിക്കുന്നത്. (തുടർന്ന് വായിക്കുക…)

പീരങ്കികളുടെ സ്ഥാനം ഡോക്‌ലാമാണ്, ജെ എൻ യു അല്ല

OVVijayan.jpg

നമ്മൾ ദേശവിരുദ്ധർക്ക് കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി ദേശസ്നേഹത്തിന്റെ രണ്ട് കട്ടിഡോസ് മരുന്ന് കിട്ടി. യൂണിഫോമണിഞ്ഞ നായകർക്കായി അർപ്പിക്കപ്പെടേണ്ട കാർഗിൽ ദിനം രാഷ്ട്രീയ ലാഭത്തിനായി ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിലേയ്ക്ക് (ജെ എൻ യു ) കടത്തിക്കൊണ്ടുവന്നതാണ് ഒന്നാമത്തേത്. 18 വർഷങ്ങൾക്കുമുൻപ് രാജ്യത്തിനായി ജീവൻ ത്യജിച്ച ജവാന്മാരെ സ്മരിക്കേണ്ടിയിരുന്ന ഈ ചടങ്ങിൽ രണ്ട് കേന്ദ്ര മന്ത്രിമാരും ഒരു നട്ടെല്ലില്ലാത്ത വൈസ്ചാൻസലറും ഇരുന്ന വേദി ജവാന്മാരെ അനുസ്മരിക്കുന്നതിനുപകരം ദേശസ്നേഹത്തിന്റെ കാഹളം മുഴക്കി. അതും, വിദ്യാർത്ഥികളിൽ ദേശീയത വളർത്താനായി കാമ്പസിനുള്ളിൻ സ്ഥാപിക്കാൻ പോകുന്ന സൈനിക ടാങ്കിന്റെ കരിനിഴലിൽ. (തുടർന്ന് വായിക്കുക…)

ഇടിവെട്ടേറ്റതിനു പുറകെ പാമ്പുകടിയും

FarmerStrike4.jpg

30000 കോടിയോളം രൂപയുടെ കാർഷികവായ്പകൾ എഴുതിത്തള്ളാനുള്ള തീരുമാനത്തിൽ കലാശിച്ച മഹാരാഷ്ട്രയിലെ ആദ്യത്തെ കർഷക സമരത്തിന്റെ കഥ ബി.ജെ .പി സർക്കാരിന്റെ നയവൈകല്യങ്ങൾ നന്നായി വെളിപ്പെടുത്തുന്നു .

2014, 2015 എന്നീ വർഷങ്ങളിൽ പ്രതികൂലമായിരുന്ന മൺസൂൺ സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശങ്ങൾ വരുത്തി വച്ചിരുന്നു. അത് മൂലമുണ്ടായ സാമ്പത്തിക ബാധ്യതകൾ നികത്തുവാൻ പോന്നത്ര വിളവ് 2016 ലെ അനുകൂല കാലാവസ്ഥയാൽ അവിടുത്തെ കർഷകർക്ക് ലഭിച്ചിരുന്നതാണ്. പക്ഷെ ഇടിമിന്നൽ പോലെ വന്നു പതിച്ച നോട്ടുനിരോധനം നിമിത്തം വിപണിയിലുണ്ടായ വ്യാപാരസ്‌തംഭനം അവരുടെ കണക്കുകൂട്ടലുകളാകെ തെറ്റിച്ചു. (തുടർന്ന് വായിക്കുക…)

ഭരണകൂടം, യുദ്ധം, രക്തസാക്ഷിത്വം

GurmeharKaur.jpg

ദേശീയതയേയും രാജ്യസ്നേഹത്തേയും പറ്റി ധാർഷ്ട്യവും യഥാസ്ഥിതിക ധാർമികതയും കലർത്തി നടന്നുകൊണ്ടിരിക്കുന്ന ബഹളങ്ങൾക്കിടയിൽ ദൽഹി സർ‌വ്വകലാശാലയിലെ വിദ്യാർത്ഥി ഗുർമെഹർ കൗറിന്റെ വാക്കുകൾ ഏറ്റവും വിവേകപൂർണവും മനുഷ്യത്വപരവുമായിരുന്നു. 'പാകിസ്ഥാനല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നത്... ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ സമാധാനത്തിനുവേണ്ടിയാണ് ഞാൻ പൊരുതുന്നത്. നമ്മൾ തമ്മിൽ യുദ്ധമുണ്ടായിരുന്നില്ലെങ്കിൽ എന്റെ അച്ഛൻ ഇന്നും ജീവനോടെയുണ്ടാവുമായിരുന്നു.' ഈ വാചകങ്ങൾ പക്ഷെ, ബി ജെ പി നേതാക്കൾക്കും മറ്റു ചില പ്രമുഖർക്കും രുചിച്ചില്ല.

(തുടർന്ന് വായിക്കുക…)

ഭരണകൂട അജണ്ടയിൽ പെട്ടുപോയ മാദ്ധ്യമങ്ങളും പ്രതിപക്ഷവും

Jaitley.jpg

പാർലമെന്ററി ജനാധിപത്യത്തിന്റെ മര്യാദകളും കീഴ്‌വഴക്കങ്ങളും പാലിക്കാതെ ഒരു മരണത്തിനുകുറുകെ കാലെടുത്തു വച്ച് ഫെബ്രുവരി ഒന്നാംതീയതി അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബഡ്ജറ്റ് അക്ഷന്തവ്യമായ മറ്റൊരു അപരാധം കൂടി ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ ഉണ്ടായ ഏറ്റവും വലിയ സംഭവത്തെ സംഗതിവശാലുള്ള ഏതാനും പരാമർശങ്ങളിൽ ഒതുക്കി എന്നതാണത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കുമേൽ ആസൂത്രിതമായി പതിച്ച 'നോട്ട് അസാധുവാക്കൽ' എന്ന വെള്ളിടിയുടെ ആഘാതം ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തികരേഖയായ ബഡ്ജറ്റിലല്ലെങ്കിൽ പിന്നെയെവിടെയാണ് ചർച്ചചെയ്യപ്പെടുക?

(തുടർന്ന് വായിക്കുക…)

മോദി കലണ്ടർ വർക്സ്

Jan17.jpg

മോദി സർക്കാരിന്റെ ഫാസിസ്റ്റ് പ്രവണതകൾ മാധ്യമങ്ങളിൽ പൊതുവെ വിമർശന വിധേയമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ, ആ വിമർശനങ്ങളെ സാധൂകരിക്കും വിധം അഥവാ വിമർശകരെ വെല്ലുവിളിക്കും വിധമാണ് 2017 ലെ കേന്ദ്രസർക്കാർ കലണ്ടർ രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ളത്. അതിന്റെ പന്ത്രണ്ട് താളുകളിലും ചിത്രണം ചെയ്തിട്ടുള്ളത് പ്രധാനമന്ത്രിയുടെ ചിതങ്ങളാണ്. ഒപ്പമുള്ളത് അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെയോ പ്രസ്താവനകളുടെയോ ചില ഉദ്ധരണികളും.

(തുടർന്ന് വായിക്കുക…)

നോട്ട് അസാധുവാക്കൽ - ഭാവിയിലേയ്ക്ക് ഒരു ചൂണ്ടുപലക?

Ink2.jpg

അസാധുവാക്കിയ നോട്ടുകളിൽ 86 ശതമാനം ഡിസംബർ 10 നകം ബാങ്കുകളിൽ തിരിച്ചെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന റിസർ‌വ്‌ ബാങ്ക് പ്രസ്താവന, നോട്ട് അസാധുവാക്കൽ പരിപാടി വൻ പരാജയമായിരുന്നു എന്നതിന്റെ കുമ്പസാരമാണ്. നവംബർ 8 ന് അസാധുവാക്കൽ നയം പ്രഖ്യാപിച്ചപ്പോൾ കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നത് കള്ളപ്പണവും കള്ളനോട്ടുകളുമായി കുറഞ്ഞത് മൂന്നുലക്ഷം കോടി രൂപയെങ്കിലും ബാങ്കിങ് സംവിധാനത്തിലേയ്ക്ക് തിരിച്ചെത്തുകില്ലെന്നും അത്രയും പണം എന്നേയ്ക്കുമായി രാജ്യത്തുനിന്നും അപ്രത്യക്ഷമാവുമെന്നുമായിരുന്നു.

(തുടർന്ന് വായിക്കുക…)

സൈന്യം രാജ്യത്തിന്റെ ഒരു ഉപകരണമാണ്, ആത്മാവല്ല.

Happymon.JPG

"വരും‌കാലം 'സൈനികപാളയ' രാഷ്ട്രങ്ങളുടേതാണ്‌." രണ്ടാം ലോകയുദ്ധകാലത്ത് വളർന്നുവന്ന സൈനിക, സ്വേച്ഛാധിപത്യ പ്രവണതകളോട് പ്രതികരിച്ചുകൊണ്ട് 1941ൽ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകൻ ഹാരോൾഡ് ലാസ്‌വെൽ എഴുതി. "അക്രമത്തിൽ പ്രാഗത്ഭ്യവും പ്രാവീണ്യവും ഉള്ളവർ അധികാരം കയ്യാളുന്ന ഒരു ലോകം." ഭാഗ്യവശാൽ നാം ജീവിക്കുന്ന ഇന്നത്തെലോകം 'സൈനിക പാളയ രാഷ്ട്രങ്ങളു'ടേതല്ല. എന്നാൽ അത്തരം പ്രവണതകൾക്ക് മേൽക്കൈ ലഭിക്കുന്ന സമൂഹങ്ങൾ ഇടയ്ക്കിടെ ആവിർ‌ഭവിക്കാറുണ്ട്. ആരാലും ചോദ്യം ചെയ്യപ്പെടാതെ വളരാൻ അനുവദിക്കപ്പെട്ടപ്പോഴൊക്കെ അവ സ്വതന്ത്ര സമൂഹങ്ങളുടെ ജനാധിപത്യ മൂല്യങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ട്. അടുത്തകാലത്ത് നമ്മുടെ രാജ്യത്ത് ഉയർന്നുകേൾക്കുന്ന ചില ആശയങ്ങൾ, നമ്മുടെ സമൂഹത്തിൽ അക്രമത്തിൽ വൈശിഷ്ട്യമുള്ളവർക്കും (അതായത് സൈന്യത്തിനും) അനുബന്ധ ആഖ്യാനങ്ങൾക്കും അസുഖകരമാം‌‌വിധം പ്രാമുഖ്യം നൽകാൻ കാരണമാവില്ലേ എന്ന ചോദ്യമുയർത്തുന്നു.

(തുടർന്ന് വായിക്കുക…)

‘പിന്നെയും’ സുകുമാരക്കുറുപ്പ്

Pinneyum1.jpg

ചരിത്രത്തിലൂടെയും ഐതിഹ്യങ്ങളിലൂടെയും കേട്ടുകേൾ‌വിയിലൂടെയും ഓരോ ജനതയ്ക്കും അവരുടേതുമാത്രമായ കഥകളും കഥാപുരുഷൻമാരും ലഭിക്കുന്നു. സുപ്രസിദ്ധരും കുപ്രസിദ്ധരും അക്കൂട്ടത്തിൽ‌പെടും. മലയാളിക്ക് മഹാബലിയും കായങ്കുളം കൊച്ചുണ്ണിയും ആ ഗണത്തിൽ‌പെടും. കഴിഞ്ഞ നൂറ്റാണ്ടിൽ ആ ലിസ്റ്റിൽ കടന്നുകൂടിയ മനുഷ്യനാണ് സുകുമാരക്കുറുപ്പ്. ഇടയ്ക്കിടെ സമകാലീന ജീവിതത്തിലേയ്ക്ക് എത്തിനോക്കും എന്നതാണ് അവരുടെ പ്രത്യേകത.

(തുടർന്ന് വായിക്കുക…)

എൻ എസ് ജി അംഗത്വം - എന്തിനിത്ര തത്രപ്പാട്?

ShaktiBomb.jpg

ലോകരാഷ്ട്രങ്ങളുടെ ഇടയിൽ അഹിംസയുടെ കേദാരമായിരുന്ന ഇന്ത്യ, ഇന്ത്യാക്കാരുൾപ്പടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 1974 ൽ ആണവ വിസ്ഫോടനം നടത്തി. ആയുധ കേന്ദ്രീകൃതമല്ലാത്ത ആണവസാങ്കേതികവിദ്യ, ആണവായുധനിർ‌മ്മാണത്തിനും ഉപയോഗിക്കാമെന്നതിന്റെ തെളിവായിരുന്നു ഇന്ത്യയുടെ പോക്രാൻ വിസ്ഫോടനം. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ് (എൻ. എസ് ജി) അഥവാ 'ആണവസാമഗ്രി വിതരണ സംഘ'ത്തിന്റെ രൂപീകരണത്തിനു കാരണമായത് ഇന്ത്യയുടെ ഈ ഉദ്യമമായിരുന്നു.

(തുടർന്ന് വായിക്കുക…)

നിശബ്ദത - ബുദ്ധിപരമായ ആത്മഹത്യ
— ഗോപാൽകൃഷ്ണ ഗാന്ധി

GKGandhi.jpg

റയുന്നതേ എഴുതാവൂ’, ഒരു ജ്ഞാനവൃദ്ധൻ എന്നോടൊരിക്കൽ പറഞ്ഞു, ‘ചിന്തിക്കുന്നതേ പറയാവൂ.’ വാചകക്കസർത്തുകളിൽനിന്നും കൃത്രിമത്വത്തിൽനിന്നും എഴുത്തിനെ സം‌രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആ ഉപദേശം ഭദ്രമായ ഒന്നായിരുന്നു. ഏറ്റവും അർത്ഥസമ്പുഷ്ടമായ വാക്കുമാത്രം, ഏറ്റവും കുറിക്കുകൊള്ളുന്ന മട്ടിൽ മാത്രം ഉപയോഗിക്കുക എന്ന ത്വര കടന്നുകൂടിയാൽ എഴുത്ത് എന്നത് അന്തമില്ലാത്ത ഒരു അഭ്യാസമായി മാറും. പെൻസിൽ കൂർപ്പിച്ചു കൂർപ്പിച്ച് മുനയൊടിച്ചുകളയുന്നതിനേക്കാൾ ഇത്തിരി മൂർച്ച കുറയുന്നതുതന്നെയാണ് ഭേദം.

(തുടർന്ന് വായിക്കുക…)

ഒറ്റാൽ - അനാഥബാല്യത്തിന്റെ (ചെക്കോവ്) ജയരാജ് കഥ
ചലച്ചിത്ര നിരൂപണം – സിനി ക്രിട്ടിക്

Ottaal.jpg

വിശ്വസാഹിത്യകാരൻ ചെക്കോവ് പത്തൊമ്പതാം നൂറ്റാണ്ടിൽ രചിച്ച ‘വാങ്ക’ എന്ന ചെറുകഥ അനാഥത്വത്തിന്റെയും ദൈന്യബാല്യത്തിന്റെയും നൊമ്പരപ്പിക്കുന്ന ചിത്രം വായനക്കാരന് നൽകുന്നു. ആ കഥയെ പുരസ്കരിച്ച് കുട്ടനാടിന്റെ മനോഹരമായ പശ്ചാത്തലത്തിൽ നിർമിച്ച ഒറ്റാൽ എന്ന നല്ല ചലച്ചിത്രം വിശ്വസാഹിത്യകാരന് മലയാളം അർപ്പിക്കുന്ന ഗംഭീരമായ ആദരാഞ്ജലിയായി കണക്കാക്കാവുന്നതാണ്

(തുടർന്ന് വായിക്കുക…)

‘WAITING’ - മരണത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്?
ചലച്ചിത്ര നിരൂപണം – സിനി ക്രിട്ടിക്

Waiting2.jpg

കൊച്ചി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രി. യുവതിയും സുന്ദരിയുമായ താര (കൽക്കി കിക്ലാൻ) മുംബയിയിൽനിന്ന് അവിടേയ്ക്ക് പറന്നെത്തുന്നു. അവളുടെ ഭർത്താവ് രജത് ആ ആശുപത്രിയിൽ ഐ സി യു വിൽ അബോധാവസ്ഥയിൽ . ആക്സിഡന്റ്. തലച്ചോറിനു ക്ഷതം. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ. എന്നാൽ ശസ്ത്രക്രിയക്കുശേഷം രജത് ഒരു ജീവച്ഛവമാവില്ല എന്ന് ഉറപ്പുകൊടുക്കാൻ ഡോക്ടർ തയാറല്ല. തന്റെ ഭർത്താവ് കേവലമൊരു 'സസ്യമായി' ജീവിക്കുന്നത് ആലോചിക്കാൻ പോലും കഴിയുന്നില്ല താരയ്ക്ക്.

(തുടർന്ന് വായിക്കുക…)

കാശ് നികുതി

GoldOrnament.jpg

2016 ജൂൺ ഒന്നുമുതൽ പുതിയൊരു കേന്ദ്ര നികുതികൂടി നിലവിൽ വന്നു. 2 ലക്ഷം രൂപയ്ക്കുമുകളിൽ പണമിടപാടുകൾ നടത്തിയാൽ (cash transactions) തുകയുടെ 1% നികുതി നൽകേണ്ടിവരും. കണക്കിൽ പെടാതെയുള്ള ഇടപാടുകൾ കുറയ്ക്കുക എന്ന നല്ല ലക്ഷ്യം ഇതിലുണ്ട്. ഒരു 'പിഴ' ഈടാക്കുന്നതുപോലെ.

എന്നാൽ സ്വർണക്കച്ചവടത്തിൽ മാത്രം 5 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്കേ ഈ നികുതി ബാധകമാകൂ!
(തുടർന്ന് വായിക്കുക…)

ഒഴിവുദിവസത്തെ കളി
ചലച്ചിത്ര നിരൂപണം – സിനി ക്രിട്ടിക്

OzhivuDivasam.jpg

സാഹിത്യകൃതികളിൽ അധിഷ്ഠിതമായ ചലച്ചിത്രങ്ങൾ ലോകസിനിമയിൽ സർ‌വസാധാരണമാണ്. മലയാള സിനിമയും ഇതിനൊരു അപവാദമല്ല. ചെമ്മീൻ, അരനാഴികനേരം, ഇണപ്രാവുകൾ, അശ്വമേധം, രമണൻ… ഇങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്. എന്നാൽ കഴിഞ്ഞ ഏതാണ്ട് രണ്ടു ദശകങ്ങളായി ആ പ്രതിഭാസം ഏതാണ്ട് നിലച്ചതുപോലെയായിരുന്നു. പക്ഷെ, അടുത്തകാലത്ത് ആ പ്രവണത ഉയർത്തെഴുനേറ്റതായി കാണുന്നു. നോവലുകളും നാടകങ്ങളുമല്ല ചെറുകഥകളാണ് ദൃശ്യമാധ്യമത്തിൽ പുനരവതരിക്കുന്നത് എന്നുമാത്രം. മെച്ചപ്പെട്ട മിക്ക ചെറുകഥകളുടേയും പ്രധാന ആകർഷണമായ ’ നാടകീയത’യാവാം ചലച്ചിത്രകാരന്മാർക്ക് പ്രചോദനമാവുന്നത്l

ഒഴിവുദിവസങ്ങളിൽ ലോഡ്ജ് മുറിയിൽ ഒത്തുകൂടാറുള്ള മദ്ധ്യവയസ്കരായ നാലുസുഹൃത്തുക്കളുടെ കഥയാണ് ഒഴിവുദിവസത്തെ കളിയിൽ ഉണ്ണി ആർ പറയുന്നത്. മദ്യപാനം, പരദൂഷണം, കുമ്പസാരം, കഥ പറച്ചിൽ, അവസാനം എന്തെങ്കിലുമൊരു കളി.. അങ്ങനെയൊരു ഒഴിവുദിവസത്തിൽ അവർ …
(തുടർന്ന് വായിക്കുക…)

എണ്ണവിലയിടിവിന്റെ യഥാർത്ഥ ഗുണഭോക്താവ്
—സാമ്പത്തിക നിരീക്ഷകൻ

Fuel.jpg

മുകളിലേയ്ക്കു പോകുന്ന ഏതാണ്ടെല്ലാം എന്നെങ്കിലും താഴേയ്ക്കു വരുമെന്നത് ഒരു ലോകനീതിയാണ്. എന്നാൽ ഭൂമിയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന 'ഫോസ്സിൽ ഫ്യുവലു'കളുടെ വിപണിവിലയ്ക്കും ഇതുതന്നെയാവും ഗതിയെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷേ 2014 ജൂലായിൽ തുടങ്ങി, 2016 മാർച്ചുവരെയുള്ള 21 മാസക്കാലത്ത് ആഗോളവിപണിയിൽ ക്രൂഡോയിലിന്റെ വില 65 ശതമാനം കൊണ്ട് ഇടിഞ്ഞു. എന്നാൽ അതിന്റെ കാരണങ്ങൾ അന്വേഷിക്കുക എന്നതല്ല ഈ കുറിപ്പിന്റെ ഉദ്ദേശം.

2002 വരെ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണവിധേയമായിരുന്നു. ( Administered Pricing Mechanism). അതുകൊണ്ട് ആഗോളവിപണിയിൽ ക്രൂഡിന്റെ വിലയെന്തായാലും അത് ഇന്ത്യയിലെ വിലയെ ബാധിച്ചിരുന്നില്ല. കൂടുന്ന വില സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ (അതായത് സർക്കാർ തന്നെ) വഹിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ വാർഷിക ബജറ്റ്‌ അവതരണ വേളയിൽ മാത്രമാണ് എണ്ണവില വർദ്ധിക്കാറുണ്ടായിരുന്നത്. എന്നാൽ വാജ്പേ സർക്കാർ ഈ രീതി അവസാനിപ്പിച്ചു. അതോടെ വിപണിവിലയ്ക്കനുസൃതമായി എണ്ണവില ചാടിക്കളിക്കാൻ തുടങ്ങി. എക്സൈസ് ഡ്യൂട്ടിയിലും മറ്റു നികുതികളിലും കാര്യമായ വ്യതിയാനങ്ങൾ വരുത്താഞ്ഞതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ വരുമാനം വർദ്ധിച്ചുകൊണ്ടേയിരുന്നു.
(തുടർന്ന് വായിക്കുക…)

സാമൂഹ്യ - ജനാധിപത്യ നീതി, നീതിന്യായവ്യവസ്ഥയുടെ മാത്രം ബാധ്യതയല്ല

നിസ്സീം മണ്ണത്തുക്കാരൻ


ജനാധിപത്യത്തിന് ആഴം കൂട്ടാനും സാമൂഹ്യ സ്വാതന്ത്ര്യങ്ങളെ സം‌രക്ഷിക്കാനുമുള്ള ചുമതല പൂർ‌ണമായും നീതിന്യായ സം‌വിധാനത്തിൽ നിക്ഷിപ്തമായിരിക്കുന്ന ഒരവസ്ഥയാണ് വർത്തമാന കാല ഇന്ത്യയിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. നിയമനിർ‌മ്മാണസഭ സ്വന്തം ഉത്തരവാദങ്ങളിൽ‌നിന്ന് പൂർ‌ണമായും മുഖം തിരിക്കുന്നത് ഒരുവശത്ത്, മറുവശത്ത് സാമൂഹ്യധർ‌മ്മത്തിന്റെയും നീതിന്യായ ധർമ്മത്തിന്റെയും ദ്വികരണവും.

രണ്ടും ആപത്കരമായ പ്രവണതകളാണ്.

സുപ്രീം കോടതി വിധികൾ ജനശ്രദ്ധ ആകർഷിക്കുന്ന പ്രൈം ടൈം ടെലിവിഷൻ ഫുട്‌ബാൾ / ക്രിക്കറ്റ് മാച്ചുകൾ പോലെ ആയിട്ടുണ്ട്. എന്നാൽ ഈ ജിജ്ഞാസ - പാർ‌ലമെന്ററി ജനാധിപത്യത്തിന് അത്യന്താപേക്ഷിതവും നിർ‌ണായകവുമായ താല്പര്യം - പാർ‌ലമെന്റിൽ നടക്കുന്ന ചർച്ചകളെപ്പറ്റിയോ പാസ്സാക്കപ്പെടുന്ന ബില്ലുകളെക്കുറിച്ചോ ഉണ്ടാകാറില്ല.

ഒറ്റയൊരു ഉദാഹരണം ധാരാളമാണ്. ഈ വർ‌ഷം ആദ്യം വിദേശത്തുനിന്നുള്ള സംഭാവനകളെ നിയന്ത്രിക്കുന്ന നിയമത്തിൽ സർക്കാർ ഒരു നിയമഭേദഗതി വരുത്തുകയുണ്ടായി: വിദേശവ്യക്തികളോ വിദേശ കമ്പനികളോ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് നിയമസാധുത നൽകുന്ന ഒരു ഭേദഗതിയായിരുന്നു അത്. പാർ‌ലമെന്റ് ആ ബില്ല് പാസ്സാക്കുന്ന ദിനം മുതലല്ല, 1976 മുതൽ മുൻ‌കാല പ്രാബല്യത്തോടെ. ഇന്ത്യൻ ജനാധിപത്യത്തിന് ആപത്കരമായ പ്രത്യാഘാതങ്ങൾ ഉറപ്പുവരുത്തുന്ന ആ ബില്ല് പാർ‌ലമെന്റിന് അകത്തോ പുറത്തോ ഒരു ചർച്ചയും കൂടാതെ സർക്കാർ പാസ്സാക്കിയെടുത്തു.

ഇന്ത്യൻ ജനാധിപത്യത്തെ ചുമക്കുന്ന നാലു സ്ഥൂപങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നായി മാറിയിരിക്കുകയാണ് ഇന്ന് നീതിന്യായ വ്യവസ്ഥ. നിയമനിർ‌മാണസഭയുടെയും നിയമം നടപ്പാക്കേണ്ട ഭരണസം‌വിധാനത്തിന്റെയും അധഃപതനത്തിന്റെയും ദുരുപയോഗത്തിന്റെയും ഫലമാണിത്.

ജനങ്ങളെ പ്രതിനിധീകരിക്കുന്ന പരമോന്നത വേദിയായ പാർ‌ലമെന്റ് എങ്ങനെയാവണമായിരുന്നോ, അതിന്റെ ഒരു നിഴൽ മാത്രമായി മാറിയിരിക്കുന്നു. പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ വളരെ അപൂ‌ർ‌വമായിമാത്രമേ പ്രധാനമന്ത്രി പങ്കെടുക്കാറുള്ളു. ആ സ്ഥാപനത്തിന്റെ പ്രാധാന്യത്തെ ഇടിച്ചുതാഴ്ത്തുന്ന ഒരു നടപടിയാണിത്. 1950 കളിൽ ശരാശരി 127 ദിവസമാണ് ലോകസഭ കൂടിയിരുന്നതെങ്കിൽ 2017 ൽ അത് കേവലം 57 ആയി ചുരുങ്ങി. ആദ്യ ലോകസഭയിൽ 72 ബില്ലുകൾ പാസാക്കിയെങ്കിൽ 15 ആമത് ലോകസഭയിൽ (2009-14) 40 ബില്ലുകൾ മാത്രമാണ് നിയമമായത്.

ഈ സാമ്പത്തിക വർഷത്തിലെ ബഡ്‌ജറ്റ് സമ്മേളനത്തിൽ ബഡ്‌ജറ്റിനായി നീക്കി‌വച്ചിരുന്ന സമയത്തിന്റെ ഒരു ശതമാനം സമയം മാത്രം കൊണ്ട് സഭ ചുരുട്ടിക്കെട്ടി. രാജ്യത്തിന്റെ ഭൗതിക അടിസ്ഥാനത്തിന്റെ ഏറ്റവും നിർ‌ണ്ണായക ഘടകമായ ബജറ്റ് ചർച്ചകളൊന്നും കൂടാതെ 'ഗിള്ളറ്റിൻ' മാർഗ്ഗം ഉപയോഗിച്ച് പാസാക്കിയെടുത്തു. റഫേൽ യുദ്ധവിമാനങ്ങളുടെ ഇടപാടിൽ ഉയർന്നുവന്ന ആരോപണങ്ങളിൽ ഏറ്റവും കുറഞ്ഞത് ഒരു സം‌യുക്ത പാർ‌ലമെന്ററി സമതിയെക്കൊണ്ട് അന്വേഷണമെങ്കിലും പ്രഖ്യാപിക്കാമായിരുന്നു സർക്കാരിന്. എന്നാൽ അതും ഉണ്ടായില്ല. 2017 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പാർ‌ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുന്നത് തങ്ങളുടെ സൗകര്യത്തിന് ആക്കിയതുവഴി പാർ‌ലമെന്റിന്റെ വിലയിടിച്ചു, കേന്ദ്രത്തിലെ ഭരണകക്ഷി.

ഉയർന്ന ജനാധിപത്യമൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനു പകരം പാർ‌ലമെന്റ് ഭൂരിപക്ഷം സീറ്റുള്ള പക്ഷത്തിന്റെ ഹീനാഭിലാഷങ്ങൾക്കു‌വേണ്ടി ഉപയോഗപ്പെടുത്തുന്നതായാണ് കണ്ടുവരുന്നത്. അതുമൂലം, ആധിപത്യതാൽപര്യങ്ങൾ അടിച്ചേല്പിക്കുന്ന പ്രാകൃതമായ സാമൂഹ്യ, മതപര ആചാരങ്ങളെ വെല്ലുവിളിക്കാൻ പാർ‌ലമെന്റിനു കഴിയുന്നില്ല. അതുകൊണ്ടാണ് 377 ആം വകുപ്പ് ഭാഗികമായെങ്കിലും റദ്ദാക്കാൻ 70 വർഷം എടുത്തത്. നിയമനിർ‌മാണ സഭയും ഭരണകൂടവും അവ്ശേഷിപ്പിക്കുന്ന അപകടകരമായ ആ ശൂന്യതയിലേയ്ക്ക് സുപ്രീം കോടതി പ്രവേശിക്കുന്നതിൽ എന്താണൽഭുതം?

എന്നാൽ സമൂഹത്തെ ജനാധിപത്യവൽക്കരിക്കുന്നതിന്റെ ചുമതല തെരഞ്ഞെടുപ്പിലൂടെയല്ലാതെ യഥാസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്ന ജുഡീഷ്യറിയെ ഏല്പിക്കാൻ കഴിയില്ല. അതിന്റെ ഉന്നതസ്ഥാനങ്ങളിൽ എത്തുന്നത് 'കൊളേജിയം' സം‌വിധാനം വഴി സ്വയം നിയമിതരാവുന്ന അംഗങ്ങളും. (ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ആഗ്രഹിച്ച ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഒരു പ്രത്യാഘാതമായിരുന്നു 'കൊളേജിയം' എന്നതും ശ്രദ്ധേയമാണ്.) മറിച്ച്, ജനാധിപത്യവൽക്കരണം സംഭവിക്കേണ്ടത് അടിത്തട്ടിൽ‌നിന്നുള്ള സാമൂഹ്യ രഷ്ട്രീയ സമരങ്ങളിലൂടെയാണ്, ഉന്നതങ്ങളിൽ നിന്നുള്ള ജുഡീഷ്യൽ കല്പനകൾ വഴിയല്ല.

ജുഡീഷ്യറി നിലനിൽക്കുന്നത് ഒരു ശൂന്യതയിലല്ല എന്നതിനും പ്രാധാന്യമുണ്ട്. പ്രതിലോമകരവും പിന്നോട്ടടിക്കുന്നതുമായ സാമൂഹ്യാചാരങ്ങളെ തിരുത്താൻ ശ്രമിക്കുമ്പോൾ, അതും നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണ്. ഉന്നത നീതിപീഠങ്ങളിലെ വൻ പ്രാതിനിധ്യക്കുറവും വൈവിധ്യമില്ലായ്മയും ഇതിന്റെ ദൃഷ്ടാന്തമാണ്.

1993 ൽ ജസ്റ്റിസ് എസ് ആർ പാണ്ഡ്യൻ നടത്തിയ ഒരു കണക്കെടുപ്പു പ്രകാരം, ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപരിൽ ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർ നാലു ശതമാനത്തിൽ താഴെയായിരുന്നു, സ്ത്രീകൾ മൂന്നു ശതമാനത്തിൽ താഴെയും. ഇതിനെ തുടർന്ന് മുൻ പ്രസിഡന്റ് കെ ആർ നാരായൺ, പാർ‌ശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ സുപ്രീം കോടതി ജഡ്‌ജിമാരായി പരിഗണിക്കണം എന്ന് ശുപാർശ ചെയ്യുകയുണ്ടായി. ഒരു ചീഫ് ജസ്റ്റിസ് ഉൾപ്പടെ കേവലം നാലു ദളിതുകൾ മാത്രമാണ് സ്വാതന്ത്ര്യാനന്തരം സുപ്രീം കോടതി ജഡ്‌ജിമാർ ആയിട്ടുള്ളത്.

നീതിന്യായവ്യവസ്ഥയുടെ താഴേക്കിടയിലും കഥ ഏറെയൊന്നും വ്യത്യസ്ഥമല്ല. 11 സംസ്ഥാനങ്ങളിലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം ഒ ബി സി / എസ് സി-എസ് റ്റി ന്യായിധപന്മാർ 12 മുതൽ 14 ശതമാനം മാത്രമായിരുന്നു. സുപ്രീം കോടതിയിൽ ഒരു വനിതയെ ജഡ്‌ജിയായി നിയമിക്കാൻ 42 വർഷമെടുത്തു. ഇതുവരെയും കേവലം എട്ടു വനിതാ ജഡ്‌ജിമാർ മാത്രമാണ് സുപ്രീം കോടതിയിൽ ഉണ്ടായിട്ടുള്ളത്.

പ്രാതിനിധ്യം പലപ്പോഴും ഒരു സൂചകം മാത്രമായിത്തീരുന്നുണ്ടെങ്കിലും അതില്ലാത്ത അവസ്ഥയിൽ ജനാധിപത്യം പൊള്ളയായി മാറുന്നു.

തീർപ്പാകാത്ത 3.3 കോടി കേസുകളുടെ ഭാരത്തിൽ വീർപ്പുമുട്ടുകയാണ് നീതിന്യായവ്യവസ്ഥ എന്നത് നിയമനിർ‌മാണസഭ അതിന്റെ ഉത്തരവാദിത്തങ്ങളിൽ‌നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണതയെ അതിരൂക്ഷമാക്കുന്നു. ഹൈക്കോടതികളിൽ 43 ലക്ഷവും സുപ്രീം കോടതിയിൽ 57,987 കേസുകളും കെട്ടിക്കിടക്കുന്നു.

നിഷ്‌കളങ്കരായ ആയിരക്കണക്കിന് വിചാരണത്തടവുകാർ ജീവിതകാലം മുഴുവൻ തടവറകളിൽ നീതിക്കുവേണ്ടി കാത്തുകിടന്ന് മുരടിക്കുക എന്നതിൽ‌പരം അനീതി മറ്റെന്താണ് ഒരു ജനാധിപത്യത്തിൽ? ഇന്ത്യയിലെ തടവുകാരിൽ 67 ശതമാനം വിചാരണ കാത്തുകിടക്കുന്നവരാണ്. ഞെട്ടിപ്പിക്കുന്ന ഈ സ്ഥിതി വിവരക്കണക്കിന് ഒരു അനുബന്ധം കൂടിയുണ്ട്: ഇവരിൽ 55 ശതമാനം ദളിതരും ആദിവാസികളും മുസ്ലീമുകളുമാണ്.

ഈ പശ്ചാത്തലത്തിൽ, ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം അശ്ലീലസാഹിത്യം നിരോധിക്കുക, സിനിമാ കൊട്ടകകളിൽ ദേശീയഗാനം നിർ‌ബന്ധമാക്കുക തുടങ്ങിയ പൊതുതാല്പര്യ ഹർജികൾക്കായി (പി എൽ ഐ) ചെലവഴിക്കേണ്ടതുണ്ടോ?

ദുർ‌ബല ജനവിഭാഗങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ അനുപമവും സുശക്തവുമായ സാധ്യതകളുള്ള പി എൽ ഐ ഇന്ന് വല്ലാതെ അധഃപതിച്ചിരിക്കുന്നു. അടുത്തകാലത്ത് ഫയൽ ചെയ്യപ്പെട്ട ഒരു പെറ്റീഷൻ നോക്കുക: സസ്യാഹാരികൾക്കും മാംസഭുക്കുകൾക്കും തീ‌വണ്ടിയിൽ വെവ്വേറെ സീറ്റുകൾ വേണമത്രെ.

പടക്കം, മൈക്ക് എന്നിവ നിരോധിക്കുക, സീറ്റ് ബെൽറ്റ് / ഹെൽമറ്റ് നിർ‌ബന്ധമാക്കുക, ഹിന്ദുമതത്തിന്റെ അന്തഃസാരം എന്താണ് / പ്രാർത്ഥിക്കുന്നതിന് മസ്‌ജിദ് അത്യന്താപേക്ഷിതമാണോ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ അമിത ജോലിഭാരത്തിൽ ശ്വാസം മുട്ടുന്ന കോടതികൾ, നിയമനിർ‌മാണ സഭ /ഭരണകൂട സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഒരു ഇതരമാർഗ്ഗമല്ല.

മതപരമോ മതേതരപരമോ ആയ അനീതികൾ നിയമപരമായി മാത്രം ഇല്ലായ്മ ചെയ്യാൻ കഴിയില്ല. ജനക്കൂട്ട കയേറ്റത്തെ ഇല്ലാതാക്കാനായി പുതിയ നിയമം വേണമെന്ന സുപ്രീം കോടതിയുടെ നിർ‌ദ്ദേശം തന്നെയെടുക്കുക. ഒരു സമുദായത്തെ ലക്ഷ്യമാക്കി രാഷ്ട്രീയ പ്രേരിതമായ ജനക്കൂട്ട കയ്യേറ്റം നടക്കുന്നത് നിയമം ഇല്ലാഞ്ഞല്ല. തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിന്റെ ബലത്തിൽ ലഹളക്കൂട്ടങ്ങൾ രംഗത്തിറങ്ങുന്നതും ഭരണസ്ഥാപനങ്ങൾ മനഃപൂർ‌വം നിയമങ്ങളെ അട്ടിമറിക്കുന്നതുകൊണ്ടുമാണ് അവ സംഭവിക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ വസിക്കുന്നതും രാഷ്ട്രീയപരമായി നിർ‌ണായക പങ്കു വഹിക്കുന്നതുമായ സം‌സ്ഥാനത്തിന്റെ തലവന് ബാബറി മസ്‌ജിദ് പൊളിച്ചതിൽ താൻ അഭിമാനിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്.

എന്നാൽത്തന്നെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ വിപ്ലവം പൂർത്തീകരിക്കുക എന്ന നിയോഗം ന്യായാധിപരുടെ ചുമലിൽ മാത്രം അടിച്ചേല്പിക്കാൻ കഴിയില്ല എന്നതാണ് ജനാധിപത്യത്തിന്റെ വിരോധാഭാസം.

"http://abhiprayavedi.org/index.php?title=പ്രധാന_താൾ&oldid=990" എന്ന താളിൽനിന്ന് ശേഖരിച്ചത്