‘പിന്നെയും’ സുകുമാരക്കുറുപ്പ്

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചലച്ചിത്ര നിരൂപണം —സിനി ക്രിട്ടിക് 22 ആഗസ്റ്റ് 2016



Pinneyum1.jpg

ചരിത്രത്തിലൂടെയും ഐതിഹ്യങ്ങളിലൂടെയും കേട്ടുകേൾ‌വിയിലൂടെയും ഓരോ ജനതയ്ക്കും അവരുടേതുമാത്രമായ കഥകളും കഥാപുരുഷൻമാരും ലഭിക്കുന്നു. സുപ്രസിദ്ധരും കുപ്രസിദ്ധരും അക്കൂട്ടത്തിൽ‌പെടും. മലയാളിക്ക് മഹാബലിയും കായങ്കുളം കൊച്ചുണ്ണിയും ആ ഗണത്തിൽ‌പെടും. കഴിഞ്ഞ നൂറ്റാണ്ടിൽ ആ ലിസ്റ്റിൽ കടന്നുകൂടിയ മനുഷ്യനാണ് സുകുമാരക്കുറുപ്പ് ഇടയ്ക്കിടെ സമകാലീന ജീവിതത്തിലേയ്ക്ക് എത്തിനോക്കും എന്നതാണ് അവരുടെ പ്രത്യേകത.

എങ്കിലും അടൂർ ഗോപാലകൃഷ്ണൻ മുഖാന്തരം സുകുമാരക്കുറുപ്പിന് ഒരു പുനർജ്ജനി ഉണ്ടാവുമെന്ന് ഒരിക്കലും ആരും കരുതിയിട്ടുണ്ടാവില്ല. നിരപരാധിയായ ഒരു മനുഷ്യനെ കൊന്ന്, കാറിൽ ചുട്ടുകരിച്ച്, അതു താൻ തന്നെയെന്ന് പോലീസിനേയും മറ്റെല്ലാവരേയും തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് പണം നേടിയെടുക്കാമെന്ന വ്യാമോഹം പൊളിഞ്ഞ് പതിനേഴു വർഷങ്ങൾക്കു ശേഷം തിരിച്ചെത്തുന്ന പുരുഷോത്തമൻ നായരെ ഭാര്യയ്ക്കുവേണ്ട. ഇനിയെന്റെ ജീവിതത്തിലേയ്ക്കു വരരുതേ എന്നു മാത്രമാണ് അവളുടെ അപേക്ഷ.

ചിത്രത്തിന് കടപ്പാട്: വിക്കി മീഡിയ

അസാധാരണ സംഭവപരമ്പരകളാണെങ്കിലും നൂതനമായ ഒന്നുംതന്നെ ഇതിവൃത്തത്തിലില്ല. പണത്തിനോടുള്ള മനുഷ്യന്റെ അദമ്യമായ ആസക്തി വിനാശത്തിലേയ്ക്കുള്ള വഴിയാണ് എന്ന സോദ്ദേശമുന്നറിയിപ്പാണോ ഈ ചലച്ചിത്ര ‘സാക്ഷാൽക്കാര’കന്റെ ലക്ഷ്യം? എങ്കിൽ ആ ശ്രമം വളരെ ദുർബലമായി കലാശിച്ചിരിക്കുന്നു. എത്രയോ തവണ, എത്രയോ കാലം മുമ്പ് കണ്ടുമടുത്ത ക്ലീഷേകളാണ് ചിത്രത്തിലെമ്പാടും. ജോലിക്കായി അപേക്ഷകൾ എഴുതിക്കൊണ്ടേയിരിക്കുക, അഭിമുഖങ്ങൾക്കു പോവുക, നിരാശനായി മടങ്ങുക, ഭാര്യയുടെ ജോലിയുടെ പച്ചയിൽ ജീവിതം തള്ളിനീക്കുക, വീണുകിട്ടിയതുപോലെ ഗൾഫിൽ ജോലി തരമാവുക… ആദ്യത്തെ ലീവിൽ നാട്ടിലേയ്ക്കുള്ള വരവ്, അമ്പലക്കമ്മറ്റി, വായനശാലക്കമ്മറ്റി തുടങ്ങിയവരുടെ പിരിവ്… എല്ലാമെല്ലാം നാം എണ്ണിയാൽ ഒടുങ്ങാത്തത്ര പ്രാവശ്യം കാണുകയും കേൾക്കുകയും , എന്തിന്, ചർച്ചചെയ്യുകയും ചെയ്തിരിക്കുന്നു.

ഒരു സോദ്ദേശമുന്നറിയിപ്പാണ് ഈ ചലച്ചിത്ര ‘സാക്ഷാൽക്കാര’കന്റെ ലക്ഷ്യം എങ്കിൽ ആ ശ്രമം വളരെ ദുർബലമായി കലാശിച്ചിരിക്കുന്നു.
എത്രയോ തവണ, എത്രയോ കാലം മുമ്പ് കണ്ടുമടുത്ത ക്ലീഷേകളാണ് ചിത്രത്തിലെമ്പാടും.
അച്ചടിവടിവ് ഡയലോഗുകൾ ദുസ്സഹമാക്കുന്നു.
അടൂരിന്റെ പല ചലച്ചിത്രങ്ങളേയും ‘പിന്നെയും’ ഓർപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വലിയൊരു പോരായ്മ.
തകർന്ന നായർ കുടുംബ വ്യവസ്ഥയുടെ ഗൃഹാതുരത്വത്തിൽനിന്ന് അദ്ദേഹത്തിന് മോചനമില്ലേ?

ദുസ്സഹമാവുന്ന മറ്റൊരു ഇനമാണ് ഡയലോഗുകൾ. ഇത്ര അച്ചടിവടിവിൽ സംസാരിക്കുക ഏതു മലയാളി കുടുംബത്തിലാണാവോ! കൊല്ലപ്പെടുന്ന ‘ഇര’യുടെ മകൻ രണ്ടു രംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വാക്കുകൊണ്ടും നോക്കുകൊണ്ടും ഭാവങ്ങൾ കൊണ്ടും ഫ്രെയ്‌മുകൾ കൊണ്ടും ഒരു ഫാന്റസിയുടെ പ്രതീതിയാണ് ലഭിക്കുന്നത്. അത്ര അയഥാർത്ഥ ചിത്രീകരണമാണ്.

പിന്നെയും
സംവിധാനം അടൂർ ഗോപാലകൃഷ്ണൻ
കഥ അടൂർ ഗോപാലകൃഷ്ണൻ
തിരക്കഥ അടൂർ ഗോപാലകൃഷ്ണൻ
കാമറ എം.ജെ.രാധാകൃഷ്ണൻ
എഡിറ്റിങ് അജിത്കുമാർ
സംഗീതം ബിജിബാൽ
നിർമാണം അടൂർ ഗോപാലകൃഷ്ണൻ, ബേബി മാത്യു സോമതീരം

ഇത് ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമല്ല, പുരുഷോത്തമൻ നായർ സ്ക്രീനിൽ വരുന്ന മിക്കവാറും രംഗങ്ങളിൽ വല്ലാത്ത അസ്വാഭാവികത അനുഭവപ്പെടുന്നു. പാവം ദിലീപ് ! കൊമേഴ്യൽ ചിത്രങ്ങളിലെ സ്റ്റിരിയോടൈപ്പ്ഡ് നായകവേഷത്തിൽ നിന്ന് വ്യത്യസ്തമായ ഒരു വേഷത്തിനായി അടൂരിനോട്‌ അഭ്യർത്ഥിച്ചു നേടിയതാണത്രേ ഈ റോൾ. പുരുഷോത്തമൻ നായർ എന്ന ആ കഥാപാത്രത്തെ രൂപകല്പന ചെയ്തിരിക്കുന്നതുതന്നെ ഒരു ചൂടും ചുണയുമില്ലാത്തവനായി. കൂട്ടത്തിൽ എങ്ങനെയാണ് ആ റോൾ കൈകാര്യം ചെയ്യേണ്ടതെന്ന പരുങ്ങലുകൂടിയായപ്പോൾ പൂർത്തിയാവുന്നു. നിദ്രാടനത്തിനെന്നപോലെയാണ് നിപ്പും നടപ്പുമെല്ലാം.

ഇത്രയും ദുർ‌ബലനായ, യാതൊരു രൂപസാദൃശ്യവുമില്ലെങ്കിലും ‘എലിപ്പത്തായ’ത്തിലെ ഉണ്ണിക്കുഞ്ഞിനെ ഓർമ്മിപ്പിക്കുന്ന, പുരുഷോത്തമൻ നായർ ഇത്ര 'Cold blooded murder’ ആസൂത്രണം ചെയ്യുന്നത് അവിശ്വസനീയമാണ്.

എലിപ്പത്തായത്തിലെ കരമന ജനാർദ്ദനൻ നായരെ മാത്രമല്ല, അടൂരിന്റെ പല ചലച്ചിത്രങ്ങളേയും ‘പിന്നെയും’ ഓർപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വലിയൊരു പോരായ്മ. തകർന്ന നായർ കുടുംബ വ്യവസ്ഥയുടെ ഗൃഹാതുരത്വത്തിൽനിന്ന് അദ്ദേഹത്തിന് മോചനമില്ലേ? സ്വയം‌വരം, കൊടിയേറ്റം, എലിപ്പത്തായം, കഥാപുരുഷൻ… വർഗ്ഗബോധത്തിനും മുകളിൽ സ്വത്വബോധത്തെ ഉയർത്തിപ്പിടിക്കുന്ന ഈ കാലത്ത് താൻ തന്റെ സ്വത്വത്തെ എന്തിന് മറക്കണം എന്നാവാം അദ്ദേഹത്തിന്റെ പ്രതിരോധം.

ഇതൊക്കെയാണെങ്കിലും ഈ ചിത്രവും അടൂർ ഗോപാലകൃഷ്ണന് നിരൂപക പ്രശംസയും അവാർഡുകളും നേടിക്കൊടുക്കാതിരിക്കില്ല. (ഇപ്പോൾതന്നെ ‘പിന്നെയും’ ടൊറെന്റോ ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു.) പ്ലാസ്റ്റിക് സർ‌ജറിയിലൂടെ സ്വന്തം മുഖം നഷ്ടപ്പെടുത്തിയ നായകൻ അനുഭവിക്കുന്ന അസ്‌തിത്വപരമായ വ്യാകുലതയുടെ സന്ത്രാസം… അഹോ കെങ്കേമം !

എന്തൊരു പതനം!


Deveswar

99 months ago
Score 0++
അതെ എന്തൊരു പതനം!

Anonymous user #1

99 months ago
Score 0++
അഡൂരായതുകൊണ്ട് വിമർശിക്കാൻ പലരും മടിക്കും. നമുക്ക് വിവരമില്ലെന്ന് വിചാരിച്ചാലോ

Anonymous user #2

99 months ago
Score 0++

ഒരു കാര്യത്തിലുള്ള സംശയമൊഴിച്ച് നിരീക്ഷണങ്ങളോട് പൂർണ്ണ യോജിപ്പ്. ദലിത്, ആദിവാസി, സ്ത്രീ, പിന്നാക്ക വിഭാങ്ങൾക്ക് (ഒരു പരിധി വരെ ന്യൂനപക്ഷങ്ങൾക്കും) ഇന്ത്യയിൽ സ്വത്വബോധം പ്രതിരോധത്തിൻറെ ഊർജ്ജവും വർഗബോധത്തെക്കാൾ പ്രധാനവുമല്ലേ?

സിനിമാ ചർച്ചയ്ക്കു പുറത്തുള്ള വിഷയമാണെങ്കിലും!

Anonymous user #3

99 months ago
Score 0++
A very pathetic attempt at film making. Mediocre.

Anonymous user #4

99 months ago
Score 0++

I fully endorse your views on Adoor's latest cinema.

It seems to be a continuation of his old repetitive themes, of a spineless man...

Anonymous user #5

99 months ago
Score 0++
The way mainstream media - electronic and print - promoting such a mediocare cinema reveals how they manipulating in reporting

Anonymous user #6

98 months ago
Score 0++
The way mainstream media - electronic and print - promoting such a mediocare cinema reveals how they manipulating in reporting

Anonymous user #7

98 months ago
Score 0++
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം - എല്ലാം അടൂർ ഗോപാലകൃഷ്ണൻ. ആരേയും ഒന്നും ബോദ്ധ്യപ്പെടുത്തേണ്ട. സർവതന്ത്ര സ്വതന്ത്രൻ. എത്രയോ സമയമെടുത്ത് പ്രമേയം സമ്പുഷ്ടമാക്കാൻ എട്ടുവർഷത്തെ ഇടവേള. ചിത്രീകരണം തുടങ്ങുമ്പോൾ മുതൽ മാദ്ധ്യമ വിവൃതി. പുറത്തുവിട്ടപ്പോൾ ക്രൂരമായ കൊലപാതകം നടത്തുന്ന ഒരു മനുഷ്യന്റെ പൊരുൾ തേടുന്നുവെന്ന് സംവിധായകന്റെ വെളിവാക്കൽ. നല്ലചിത്രങ്ങൾ കാത്തിരിക്കുന്നവർക്ക് ഉദ്വേഗം അടങ്ങുമോ?

Anonymous user #7

98 months ago
Score 0++
എന്നാൽ ചിത്രം വന്നപ്പോൾ.. ശോ.. അതേ പഴയ അടൂർ ഫോർമുല - അമ്പലവും കിണറ്റീന്ന് വെള്ളം കോരലും അടുപ്പിൽ തീ ഊതലും കടുകുവറക്കലും... നായകനെക്കോണ്ട് കൊലപാതകം നടത്തിക്കാൻപോന്ന എന്തെങ്കിലും സാഹചര്യങ്ങൾ ഒരുക്കേണ്ടേ? അനിയത്തി കടം ചോദിച്ചതാണ് ഒരു കാരണമായി പറയാവുന്നത്. (സിനിമയിൽ അവർ തമ്മിൽ നേരിട്ട് കാണുന്നതായിപ്പോലും ഓർക്കാനാവുന്നില്ല.) അതും ഗൾഫിൽ നല്ല ശമ്പളത്തോടെ ജോലികിട്ടിയിരിക്കുന്ന സമയത്ത്, അമ്പലക്കമ്മറ്റിക്ക് 5000 രൂപ സംഭാവന കൊടുക്കുന്ന സമയത്ത്. (മുപ്പത് വർഷങ്ങളെങ്കിലും മുൻപത്തെ കഥപോലെയാണേ ചുറ്റുവട്ടങ്ങൾ)

Anonymous user #7

98 months ago
Score 0++

സിനിക്രിട്ടിക് പറഞ്ഞതുപോലെ ദുർബലൻ മാത്രമല്ല, നായകന് പണത്തോട് ആർത്തിയുമില്ല ഒരു കൊലപാതകം ആസൂത്രണം ചെയ്യാനുള്ള ചുണയോ ത്രാണിയോ കാണിക്കുന്നുമില്ല. എന്തൊരു buildup. ഹ, ഹ. അടൂർ എപ്പോഴും അധിക്ഷേപിക്കുന്ന സാധാരണക്കാരായ പ്രേക്ഷകരുടെയുൾപ്പടെയുള്ള എണ്ണം തീയേറ്ററുകളിൽ വളരെക്കുറവായതിനാൽ കൂവൽ കേൾക്കേണ്ടിവരുന്നില്ല. നായകൻ തന്റെ കൊലപാതക പദ്ധതി ഭാര്യയോടും അമ്മായിഅച്ഛനോടും അമ്മാവനോടുമൊക്കെ പറയുമ്പോൾ അവരിൽനിന്ന് ഉയരുന്ന പ്രതികരണം.. അഹോ... ആ കഥാപാത്രങ്ങളുടെ നടുവൊടിച്ചുകളഞ്ഞു. അതിനാൽ 'പാവം' ദിലീപ് മാത്രമല്ല, കാവ്യയും നെടുമുടിയും വിജയരാഘവനുമെല്ലാം..

മനുഷ്യമനസ്സിന്റെ പ്രഹേളികകൾ മനസ്സിലാക്കാൻ അടൂർ ഇനിയും ശ്രമിക്കരുതേ എന്നാണ് എന്റെ അഭ്യർത്ഥന.

- ചിത്രഗുപ്തൻ

Anonymous user #8

97 months ago
Score 0++
സിനിമയ്ക്കു പേരിടുവാൻ അടൂരിനെ കഴിഞ്ഞേ വേറെ ആൾ ഉള്ളു. പണ്ട് വിധേയൻ എന്ന ചിത്രത്തിന് പേര് ആലോചിച്ചു അടൂർ തല പുകയുക ആയിരുന്നു. അപ്പോഴാണ് ചലച്ചിത്ര നിരൂപകൻ എം. എഫ്. തോമസ് കടന്നു വരുന്നു. - അടൂർ അപ്പോൾ യുറേക്കേ എന്ന് വിളിച്ചു കൂവി; ചിത്രത്തിന് വിധേയൻ എന്ന പേര് ഇട്ടു.

Anonymous user #8

97 months ago
Score 0++
I also felt that, Adoor film titles are unique and meaningful.... Just like the latest one...............( DILIP + KAVYA ) again........
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.