Property:Intro

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
Showing 20 pages using this property.
വിലയില്ലാതാക്കപ്പെട്ട കറൻസി നോട്ടുകളുമായി വരിനിന്ന സാധാരണക്കാർ 'അതിർത്തി കാക്കുന്ന ജവാൻ' എന്ന് തത്ത പറയും പോലെ ഉരുവിട്ടു. നോട്ട് നിരോധനത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങൾ ദൃശ്യമായിത്തുടങ്ങിയപ്പോഴേയ്ക്കും ബി ജെ പി ഉത്തരപ്രദേശിലെ അവരുടെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു.  +
തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി മറ്റു രാജ്യങ്ങളെ ബലിയാടുകളാക്കുക എക്കാലവും അമേരിക്കയുടെ രീതിയാണ്. എന്നാൽ ഒരിക്കലും ഇന്ത്യ അതിനു നിന്നുകൊടുത്തിട്ടില്ല. ഇത്തവണ പക്ഷേ അമേരിക്കയ്ക്കുമുന്നിൽ മുട്ടുമടക്കുന്ന ലക്ഷണമാണ് ഇന്ത്യ പ്രദർശിപ്പിക്കുന്നത്.  +
ഭീകരതയ്ക്ക് നാഗരികതയിൽ ഒരു സ്ഥാനവുമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരുമാണത്. ഭീകരപ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാർ ഇന്ത്യയിൽ മരിച്ചു. ഭീകരപ്രവർത്തനങ്ങൾക്കെതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ പൗരന്മാരെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനിടയിൽ നൂറുകണക്കിന് സൈനികരും അർധ സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നാൽ അതു മാത്രം മതിയോ?  +
ഇന്ത്യയിലെ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെപ്പറ്റി പ്രശസ്ത പത്രപ്രവർത്തകനായ പി സായിനാഥുമായി പരംജോയ് ഗുഹ ഠാക്കുർതാ 'ന്യൂസ് ക്ലിക്ക്' വെബ് മാഗസീനുവേണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തിൽ നിന്ന്.  +
ത്രിപുരയിൽ സി പി ഐ (എം)ന് സംഭവിച്ചത് വലിയൊരു തിരിച്ചടിതന്നെയായിരുന്നു. അങ്ങനെയല്ല എന്നു കരുതുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമാവും. എന്നാൽ ആ പരാജയം കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കലിന് ഒരു ഒഴിവുകഴിവായി മാറുകയാണെങ്കിൽ അതൊരു ദുരന്തം തന്നെയാവും.  +
സാമൂഹ്യമായി പുരോഗതി നേടിയ ഒരു സമൂഹമാണ് കേരളമെന്ന് നാം പൊതുവേ കരുതി പോന്നിട്ടുണ്ട്. എന്നിട്ടും തുല്യതയ്ക്കു വേണ്ടിയുള്ള ശബ്ദങ്ങൾ എന്തുകൊണ്ട് ഒറ്റപ്പെട്ടുപോയി? എന്തുകൊണ്ട് യാഥാസ്ഥിതിക ശക്തികൾ എത്രയോ വേഗത്തിൽ ഒത്തുകൂടി? 50 ലക്ഷം സ്ത്രീകൾ പ്രതിജ്ഞ ചൊല്ലിയിട്ടും എന്തുകൊണ്ട് ഇടതുപക്ഷം തോറ്റുപോയി?  +
ഒരു നല്ല മൺസൂണിനും നല്ല വിളവിനും ശേഷം കർഷകർ ആത്മഹത്യയിലേയ്ക്കും പ്രക്ഷോഭത്തിലേയ്ക്കും നീങ്ങുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. ഒരു നല്ല വിള കിട്ടിയാൽ രണ്ട് ദുരിത കാലങ്ങൾ നീന്തിക്കയറുന്നവരാണ് നമ്മുടെ കർഷകർ.  +
അമേരിക്കയുമായുള്ള സംഭാഷണം ഇന്ത്യയുടെ തന്ത്രപരമായ ഭാവിയുടെയോ മറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെയോ നിർവചനമാകരുത്.  +
എന്തുകൊണ്ടാണ് ഇന്ത്യ യുദ്ധം മുതൽ സ്പോർട്സ് വരെ എല്ലാ മണ്ഡലങ്ങളിലും പാക്കിസ്ഥാനോട് മത്സരിക്കുന്നത്? എന്തുകൊണ്ട് വലിപ്പത്തിലും ജനസംഖ്യയിലും കൂടുതൽ തണ്ടിയായ, 1980ൽ തങ്ങളുടെയത്രതന്നെ GDP ഉണ്ടായിരുന്ന ചൈനയോട് മത്സരിക്കുന്നില്ല?  +
പുൽവാമാ ഭീകരാക്രമണത്തിനും തുടർന്നുണ്ടായ സൈനിക തിരിച്ചടികൾക്കും ശേഷം ഇന്ത്യയിൽ രൂപപ്പെട്ട കപട അന്ധദേശീയതയെയും യുദ്ധതൃഷ്ണയെയും പ്രൊഫ.ശിവ വിശ്വനാഥൻ ഈ ലേഖനത്തിലൂടെ ചോദ്യം ചെയ്യുന്നു. യുദ്ധമല്ല മറിച്ചു സമാധാനവും വിയോജിപ്പുകളുമാണ് ഒരു യഥാർത്ഥ ജനാധിപത്യ സമൂഹത്തിന്റെ നൈതികത എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.  +
കഴിഞ്ഞതവണ എൽ ഡി എഫ് എങ്കിൽ ഇത്തവണ യു ഡി എഫ് എന്ന തിരഞ്ഞെടുപ്പുരീതിക്ക് കേരളം പ്രശസ്തമാണ്. ആ പാരമ്പര്യം തകർക്കാൻ പോകുന്നു. പിണറായി വിജയൻ വരുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുകയും അധികാരത്തിൽ തുടരുകയും ചെയ്യുമെന്ന് പ്രവചിക്കുന്നവരോടൊപ്പം ഞാനും ചേരുന്നു, അധികാരത്തിന്റെ തുടർച്ച ആസ്വദിക്കുന്ന ആദ്യത്തെ കേരള മുഖ്യമന്ത്രിയായിരിക്കും വിജയൻ.  +
ഈ ചിത്രത്തിന് ‘ഒറ്റാൽ’ എന്ന പേരുനൽകിയത് - it's a brilliant stroke! ഒറ്റാലിൽപെട്ടാൽ പിന്നെ മോചനമില്ല; പിടഞ്ഞുപിടഞ്ഞുള്ള മരണം മാ ത്രം. മഹാനായ വിശ്വസാഹിത്യകാരൻ ചെക്കോവിന് മലയാളം അർപ്പിക്കുന്ന ഗംഭീരമായ ആദരാഞ്ജലിയായി ഒറ്റാലിനെ കണക്കാക്കാവുന്നതാണ്  +
മലയാളമനോരമയുടെ ഓണം വിശേഷാൽപ്രതിയിൽ മലയാളസാഹിത്യത്തിലെ കെങ്കേമന്മാരുടെ നിരവധി കഥകളും മറ്റു സാഹിത്യസൃഷ്ടികളും. എല്ലാ വിശേഷാൽപ്രതികളും വാങ്ങുകയും എല്ലാ കഥകളും വായിക്കുകയും പ്രായോഗികമല്ലാത്തതുപോലെതന്നെ എല്ലാ കഥകളുടേയും ആസ്വാദനവും ബുദ്ധിമുട്ടുള്ള ഏർപ്പാടാണ്. അതിനാൽ രണ്ട് പ്രമുഖരുടെ കഥകൾ, എം.മുകുന്ദന്റെയും എൻ.എസ്.മാധവന്റെയും വിശകലനം ചെയ്യുന്നു. ഒന്ന് കൊള്ളാം, മറ്റൊന്ന് കൊള്ളില്ല എന്ന് വിമർശകൻ  +
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാരതീയ ജനതാ പാർട്ടി (BJP) ആധുനികതയോടും സമയ സങ്കൽപ്പങ്ങളോടും പുലർത്തുന്ന വിചിത്രമായ സമീപനത്തെ വിശകലനം ചെയ്യുന്ന ലേഖനമാണിത്. വികസനത്തെക്കുറിച്ചുള്ള ആധുനിക കാഴ്ചപ്പാടുകളും ഭൂതകാലത്തെക്കുറിച്ചുള്ള അമിത പ്രകീർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങളെയും ജനാധിപത്യപരമായ ഭിന്നതകളെയും ലേഖകൻ വിമർശനാത്മകമായി വിലയിരുത്തുന്നു.  +
പതിറ്റാണ്ടുകൾ പഴക്കമുള്ള കേരള രാഷ്ട്രീയത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഇടതുപക്ഷം എങ്ങനെയാണ് അധികാരം നിലനിർത്തിയത്? കേരളത്തെ അമ്പരപ്പിച്ച ആ രാഷ്ട്രീയ മാറ്റത്തിന്റെയും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധികളുടെയും ആകർഷകമായ വിശകലനം താഴെ വായിക്കാം.  +
പ്ലാച്ചിമടയിലെ ഭൂജലശോഷണത്തിനു കാരണമെന്ത്? കൊക്കകോള കമ്പനി? ആവാം, ആയിരിക്കാം. എന്നാൽ ഏതാണ്ട് തുല്യ ഉത്തരവാദിത്വമാണത്രെ പ്ലാച്ചിമടയിലെ കർഷകർക്കും.  +
പശുവിന്റെ പേരിൽ അക്രമം വേണ്ടെന്നും ഗോസംരക്ഷകരിൽ ഭൂരിഭാഗവും സമൂഹവിരുദ്ധരെന്നും ഉള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന പത്രങ്ങളെല്ലാം വലിയ വാർത്തയാക്കിയിരിക്കുകയാണ്. അസഹിഷ്ണുതയും സ്പർദ്ധയും വിഭാഗീയതയും വളർത്തുന്ന സംഭവങ്ങളും പ്രസംഗങ്ങളും താൻ കണ്ടിട്ടും കേട്ടിട്ടുമില്ല എന്ന ഭാവത്തേക്കാൾ ഭേദം ഏറെവൈകിയാണെങ്കിലും ഇതുതന്നെയാണ്. എന്നാൽ ഈ 'സമൂഹവിരുദ്ധർ' അവർ ഉദ്ദേശിച്ച ലക്ഷ്യം നേടിക്കഴിഞ്ഞതിനുശേഷം അവരെ തള്ളിപ്പറയുന്നതിൽ ഒരർത്ഥവുമില്ല.  +
ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം വർദ്ധിക്കുമ്പോഴും ഗ്രാമീണ ജീവിതത്തിൽ അനുഭവപ്പെടുന്ന കടുത്ത പ്രതിസന്ധിയും വൈരുധ്യങ്ങളുമാണ് ഡോ. വറുഗീസ് ജോർജ് ഈ ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. കാർഷികോല്പന്നങ്ങളുടെ വിലയിടിവ്, സംഭരണത്തിലെ കുറവ്, വർധിച്ചുവരുന്ന കടബാധ്യത എന്നിവ കാരണം കർഷകർ ഭൂമി വിറ്റ് നഗരങ്ങളിലെ ചേരികളിലേക്ക് തുച്ഛശമ്പളക്കാരായ തൊഴിലാളികളായി കുടിയേറാൻ നിർബന്ധിതരാകുന്നു.  +
അർണബ് ഗോസ്വാമിയുടെ അടിയന്തിര മോചനത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയെക്കുറിച്ചുള്ള ട്വീറ്റുകൾ വഴി കോടതിയെ അവഹേളിച്ചതിന് സ്റ്റാൻഡ്-അപ്പ് ഹാസ്യനടൻ കുനാൽ കമ്രയെ ബുക്ക് ചെയ്യാൻ ഇന്ത്യയുടെ അറ്റോർണി ജനറൽ വരുന്നു. (അർണബിനെ വിമാനത്തിനുള്ളിൽ അടുത്തെത്തി ആക്ഷേപിച്ച് സംസാരിച്ചതിന് വ്യോമയാന മന്ത്രാലയം ആറുമാസത്തെ വിമാനയാതാവിലക്ക് ഏർപ്പെടുത്തിയത് ഇതേ ആളിനാണ്) ഏത് തരത്തിലുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്?  +
ജയിംസ് ജോയ്സ് എന്ന ലോകപ്രശസ്ത എഴുത്തുകാരന്റെ തണലിൽ ജീവിച്ചിട്ടും ഇരുട്ടിലേക്ക് മറഞ്ഞുപോയ മകൾ ലൂസിയ എന്ന നർത്തകിയുടെ യഥാർത്ഥ ജീവിതമാണ് തൃശ്ശൂരിൽ നടന്ന ITFOK-2026 നാടകോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട "ലൂസിയ ജോയ്സ്, എ സ്മാൾ ഡ്രാമ ഇൻ മോഷൻ" എന്ന നാടകത്തിന്റെ ഇതിവൃത്തം. നാടകത്തെ എങ്ങിനെ കാണുന്നുവെന്ന് യു. അജിത്കുമാർ എഴുതുന്നു.  +
"https://abhiprayavedi.org/index.php?title=Property:Intro&oldid=1695" എന്ന താളിൽനിന്ന് ശേഖരിച്ചത്