"പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 130: വരി 130:
 
|-
 
|-
  
| style="padding:2px;" | <h2 id="mp-tfa-h2" style="margin:3px; background:#cef2e0; font-family:inherit; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;">[[അഭിപ്രായവേദി:വിവരണം | അഭിപ്രായവേദിയെപ്പറ്റി]]</h2>
+
| style="padding:2px;" | <h2 id="mp-tfa-h2" style="margin:3px; background:#cef2e0; font-family:inherit; font-size:120%; font-weight:bold; border:1px solid #a3bfb1; text-align:left; color:#000; padding:0.2em 0.4em;">[[അഭിപ്രായവേദി| അഭിപ്രായവേദിയെപ്പറ്റി]]</h2>
 
|-
 
|-
 
| style="color:#000; font-size:120%;" | <div id="mp-tfa" style="padding:2px 5px">
 
| style="color:#000; font-size:120%;" | <div id="mp-tfa" style="padding:2px 5px">
വരി 137: വരി 137:
 
നമ്മുടെ പൊതുമണ്ഡലത്തിൽ ഉയർന്നുവരുന്ന സംവാദങ്ങൾ കേവല വിവാദങ്ങളായി പര്യവസാനിക്കുന്നു എന്ന് താങ്കൾക്ക് തോന്നാറുണ്ടോ? വിവാദങ്ങൾക്ക് കാരണമായ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുമ്പോഴോ, അല്ലെങ്കിൽ പരിഹാരങ്ങൾ നീതിക്ക് നിരക്കാതിരിക്കുമ്പോഴോ ഒക്കെയാണല്ലോ നമുക്ക് ഈ തോന്നൽ ഉണ്ടാകുക. മിക്കവാറും വിവാദങ്ങളെല്ലാം തന്നെ തല്പര കക്ഷികളുടെ (interested groups) കൗശലങ്ങൾക്കനുസരിച്ച് ഗതിമാറിപ്പോകാറുണ്ട്. മാധ്യമങ്ങളാകട്ടെ സ്വതവേയുള്ള വാണിജ്യ താല്പര്യങ്ങളാലും രാഷ്ട്രീയ താല്പര്യങ്ങളാലും പലപ്പോഴും ഈ കൗശലങ്ങൾക്ക് വശംവദരുമാണ്. Sensational അല്ലാത്തതിനാലോ സമൂഹത്തിന്റെ ധാരണകൾക്ക് എതിരായതിനാലോ പല യാഥാർത്ഥ്യങ്ങളും ചർച്ചകളിൽ ഇടം പിടിക്കുന്നില്ല. ഇക്കാര്യങ്ങൾ എല്ലാവർക്കും അറിയുന്നതാണെങ്കിലും ഒരു ഉദാഹരണം പറയാം. വിഴിഞ്ഞം പദ്ധതി അദാനിയുടെ കമ്പനിക്ക് കൊടുക്കാൻ  കേരള സർക്കാർ തീരുമാനിച്ചു. ഈ 'സ്വപ്ന പദ്ധതി'ക്ക് സമാനമായ നമ്മുടെ മുൻ സംരംഭമായ വല്ലാർപാടം തുറമുഖത്തിന് എന്ത് സംഭവിച്ചു എന്ന് സർവകക്ഷിയോഗത്തിൽ പോലും ചർച്ചയുണ്ടായില്ല. വികസനത്തിനു പകരം നികുതിദായകരായ സാധാരണക്കാരുടെ ചെലവിലാണ് ഇന്നും ഈ തുറമുഖം പ്രവർത്തിക്കുന്നത്. അന്ന് കുടിയൊഴിക്കപ്പെട്ടവർ ഇന്നും കിടപ്പാടം തേടി അലയുന്നു. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന ആവശ്യമുന്നയിക്കുന്നവർ 'വികസന'വിരോധികൾ ആകുമോഎന്ന ഭയമാണ് ചർച്ചതന്നെ ഇല്ലാതാക്കുന്നത്.
 
നമ്മുടെ പൊതുമണ്ഡലത്തിൽ ഉയർന്നുവരുന്ന സംവാദങ്ങൾ കേവല വിവാദങ്ങളായി പര്യവസാനിക്കുന്നു എന്ന് താങ്കൾക്ക് തോന്നാറുണ്ടോ? വിവാദങ്ങൾക്ക് കാരണമായ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുമ്പോഴോ, അല്ലെങ്കിൽ പരിഹാരങ്ങൾ നീതിക്ക് നിരക്കാതിരിക്കുമ്പോഴോ ഒക്കെയാണല്ലോ നമുക്ക് ഈ തോന്നൽ ഉണ്ടാകുക. മിക്കവാറും വിവാദങ്ങളെല്ലാം തന്നെ തല്പര കക്ഷികളുടെ (interested groups) കൗശലങ്ങൾക്കനുസരിച്ച് ഗതിമാറിപ്പോകാറുണ്ട്. മാധ്യമങ്ങളാകട്ടെ സ്വതവേയുള്ള വാണിജ്യ താല്പര്യങ്ങളാലും രാഷ്ട്രീയ താല്പര്യങ്ങളാലും പലപ്പോഴും ഈ കൗശലങ്ങൾക്ക് വശംവദരുമാണ്. Sensational അല്ലാത്തതിനാലോ സമൂഹത്തിന്റെ ധാരണകൾക്ക് എതിരായതിനാലോ പല യാഥാർത്ഥ്യങ്ങളും ചർച്ചകളിൽ ഇടം പിടിക്കുന്നില്ല. ഇക്കാര്യങ്ങൾ എല്ലാവർക്കും അറിയുന്നതാണെങ്കിലും ഒരു ഉദാഹരണം പറയാം. വിഴിഞ്ഞം പദ്ധതി അദാനിയുടെ കമ്പനിക്ക് കൊടുക്കാൻ  കേരള സർക്കാർ തീരുമാനിച്ചു. ഈ 'സ്വപ്ന പദ്ധതി'ക്ക് സമാനമായ നമ്മുടെ മുൻ സംരംഭമായ വല്ലാർപാടം തുറമുഖത്തിന് എന്ത് സംഭവിച്ചു എന്ന് സർവകക്ഷിയോഗത്തിൽ പോലും ചർച്ചയുണ്ടായില്ല. വികസനത്തിനു പകരം നികുതിദായകരായ സാധാരണക്കാരുടെ ചെലവിലാണ് ഇന്നും ഈ തുറമുഖം പ്രവർത്തിക്കുന്നത്. അന്ന് കുടിയൊഴിക്കപ്പെട്ടവർ ഇന്നും കിടപ്പാടം തേടി അലയുന്നു. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന ആവശ്യമുന്നയിക്കുന്നവർ 'വികസന'വിരോധികൾ ആകുമോഎന്ന ഭയമാണ് ചർച്ചതന്നെ ഇല്ലാതാക്കുന്നത്.
  
[[അഭിപ്രായവേദി:വിവരണം | (തുടർന്ന് വായിക്കുക&hellip;)]]
+
[[അഭിപ്രായവേദി| (തുടർന്ന് വായിക്കുക&hellip;)]]
 
<hr />
 
<hr />
 
</div>
 
</div>

18:36, 8 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും കലവറ
അഭിപ്രായവേദിയിലേയ്ക്ക് സ്വാഗതം
55 മലയാളം ലേഖനങ്ങൾ

ഗോ വിജ്ഞാന പരീക്ഷകൾ

Una shame.jpg

പശുവിന്റെ പേരിൽ അക്രമം വേണ്ടെന്നും ഗോസം‌രക്ഷകരിൽ ഭൂരിഭാഗവും സമൂഹവിരുദ്ധരെന്നും ഉള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന പത്രങ്ങളെല്ലാം വലിയ വാർത്തയാക്കിയിരിക്കുകയാണ്. അസഹിഷ്ണുതയും സ്പർദ്ധയും വിഭാഗീയതയും വളർത്തുന്ന സംഭവങ്ങളും പ്രസംഗങ്ങളും താൻ കണ്ടിട്ടും കേട്ടിട്ടുമില്ല എന്ന ഭാവത്തേക്കാൾ ഭേദം ഏറെവൈകിയാണെങ്കിലും ഇതുതന്നെയാണ്. എന്നാൽ ഈ 'സമൂഹവിരുദ്ധർ' അവർ ഉദ്ദേശിച്ച ലക്ഷ്യം നേടിക്കഴിഞ്ഞതിനുശേഷം അവരെ തള്ളിപ്പറയുന്നതിൽ ഒരർത്ഥവുമില്ല.

(തുടർന്ന് വായിക്കുക…)

നാല് ലക്ഷം കോടി രൂപയ്ക്ക് അമേരിക്കൻ ആണവോർജ്ജം

KKNPP.jpg

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അവസാനത്തെ അമേരിക്കൻ സന്ദർശനം വളരെ 'വിലയേറിയതാ'യിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ ഏർപ്പെട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഉടമ്പടിയുടെ പ്രാരംഭ ചർച്ചകളും തത്വത്തിൽ ധാരണയും ആയിരിക്കുന്നു. ഇടപാട് നാലുലക്ഷം കോടിയുടേതാണ്. അതിന് ഇന്ത്യയ്ക്ക് ലഭിക്കുന്നതോ, ആറ് ന്യൂക്ലിയാർ റീയാക്റ്ററുകൾ.

(തുടർന്ന് വായിക്കുക…)

സ്കൂളുകൾ അടച്ചുപൂട്ടുന്ന സാക്ഷരകേരളം

Malaparamba.jpg

കോഴിക്കോട് മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടുന്നത് യാഥാർത്ഥ്യമാവാൻ പോകുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അങ്ങനെയൊരു അപേക്ഷയുമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി എം ഏ ബേബിയുടെ മുമ്പിൽ സ്കൂൾ മാനേജർ പത്മരാജൻ എത്തിയതായിരുന്നു. എന്നാൽ അതു നിരാകരിക്കപ്പെട്ടു. യു ഡി എഫ് സർക്കാർ വന്നു. അതേ അപേക്ഷ വീണ്ടുമെത്തി. മന്ത്രി അബ്ദുൾറബ് 2013 ൽ അതിന് സമ്മതം മൂളി.

(തുടർന്ന് വായിക്കുക…)

പാർട്ടിതന്നെ വി എസ്സിനെ സന്തോഷിപ്പിക്കട്ടെ

VS.jpg

ഭരണത്തിലേറുമ്പോൾ തർക്കങ്ങളും വിവാദങ്ങളും ഇടതുമുന്നണിയുടെ കൂടപ്പിറപ്പാണെന്നു തോന്നുന്നു. അധികാരം കിട്ടിയിട്ട് പത്തുദിവസം ഇനിയുമായില്ല, ഇതിനകം തന്നെ മുല്ലപ്പെരിയാറിന്റെയും അതിരപ്പള്ളിയുടേയും ചുഴിയിൽ പെട്ടുകഴിഞ്ഞു പിണറായി സർക്കാർ. ഇതുപോരാഞ്ഞിട്ടെന്നോണം വി എസ്സിനു പദവി എന്ന കീറാമുട്ടിയും.

(തുടർന്ന് വായിക്കുക…)

സക്കറിയയുടെ കഥ — ‘റാണി’
സാഹിത്യ നിരൂപണം — കഥാഗതൻ

Rani.jpg

മലയാളത്തിലെ 'മാസ്റ്റർ സ്റ്റോറി ടെല്ലർ' ആണ് സക്കറിയ. പതിറ്റാണ്ടുകളായി തന്റെ വടിവൊത്ത, മികവുറ്റ ചെറുകഥകളുമായി മലയാളം വായനക്കാരെ രസിപ്പിക്കുന്നു. എന്നാൽ കുറേക്കാലമായി കഥാരംഗത്ത് അദ്ദേഹം നിശബ്ദനായിരുന്നു. അതുകൊണ്ട് മേയ് 22 ന് ഇറങ്ങിയ മാതൃഭൂമി വാരികയുടെ പുറം താൾ കണ്ടപ്പോൾത്ത്ന്നെ സന്തോഷം തോന്നി. ചിന്താവിഷ്ടനായ സക്കറിയയുടെ ചിത്രം. ഒപ്പം തന്നെ 'സക്കറിയയുടെ കഥ റാണി' എന്ന്‌ വെണ്ടയ്ക്കയിൽ നിരത്തിയിരിക്കുന്നു.

പത്താം പേജിലാണ് കഥ. പത്താം പേജും പതിനൊന്നാം പേജും ഷെരീഫിന്റെ ചിത്രത്തിനായി നീക്കിവച്ചിരിക്കുന്നു. കൂറ്റൻ ദൈനോസറിനുമുന്നിൽ നിൽക്കുന്ന അശുവായ മനുഷ്യൻ. ഉദ്വേഗം വർദ്ധിക്കുന്നു.

എന്നാൽ അടുത്ത പേജിൽ കഥയാരംഭിക്കുന്നതോടെ …

(തുടർന്ന് വായിക്കുക…)

കൂടുതൽ നികുതി നൽകുന്നത് സാധാരണക്കാർ
— ജയതി ഘോഷ്

JayatiGhosh.jpg

സാമ്പത്തിക ശാക്തീകരണമാണ് നമ്മുടെ സമ്പദ്‌ഘടന ലക്ഷ്യമിടുന്നത് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നികുതി വരുമാനം വർദ്ധിപ്പിക്കാൻ വേണ്ടതെന്താണോ അതു ചെയ്യാനുള്ള മടി‌ ‌- പരസ്പരവിരുദ്ധമായ ഈ രണ്ടു പ്രക്രിയകളുടെ ഒരു അസാധാരണ സങ്കലനമാണ് ഇന്നത്തെ ഇന്ത്യൻ സാമ്പത്തിക നയം. ഇതുമൂലം കേന്ദ്ര സർക്കാരിന്റെ ധനവ്യയത്തിനു പരിമിതികളുണ്ടാവുന്നു; പ്രത്യേകിച്ചും സാധാരണജനങ്ങളെ നേരിട്ടു ബാധിക്കുന്ന സാമൂഹ്യ പദ്ധതികളിൽ. വ്യാവസായിക ഉല്പാദനത്തിലെ മന്ദതയും ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെ വരൾച്ച വിപരീതമായി ബാധിച്ചതും കണക്കിലെടുത്ത് പൊതുധനവ്യയം വർദ്ധിപ്പിച്ച് സാധാരണക്കാരുടെ പണദൗർ‌ലഭ്യം പരിഹരിക്കുന്നതിൽ സർക്കാരിനു ഒന്നുകിൽ കഴിയുന്നില്ല, അല്ലെങ്കിൽ താല്പര്യമില്ല.

(തുടർന്ന് വായിക്കുക…)

‘ലീല’ - എന്തിന് ഇങ്ങനെയൊരു സിനിമ?
ചലച്ചിത്ര നിരൂപണം – സിനി ക്രിട്ടിക്

Movie Leela.jpg

സിനിമാശാലകൾക്കൊപ്പം അന്തർ‌ദേശീയ പ്രേക്ഷകർക്കായി ഓൺ‌ലൈനായി റിലീസ് ചെയ്യപ്പെട്ട ചലച്ചിത്രം എന്ന നിലയിൽ പ്രശസ്തിയാർജ്ജിച്ച ‘ലീല’, പക്ഷേ ആദ്യന്തം നിരാശപ്പെടുത്തുന്നു.

തന്റെ ഒടുങ്ങാത്ത ലൈംഗികതൃഷ്ണയുടെ പൂർത്തീകരണത്തിനായി സാധ്യവും അസാധ്യവുമായ രതിവൈകൃതങ്ങളിൽ മുഴുകകയോ ദിവാസ്വപ്നം കാണുകയോ ചെയ്യുന്ന കുട്ടിയപ്പനാണ് ലീലയിലെ മുഖ്യ കഥാപാത്രം. മറ്റു കഥാപാത്രങ്ങളെല്ലാവരും തന്നെ അയാളുടെ കാമസാമ്രാജ്യത്തിലെ പിണിയാളുകൾ മാത്രം. ഏതാണ്ടെല്ലാ സ്ത്രീകഥാപാത്രങ്ങളും ഏതെങ്കിലും കാലത്ത് കുട്ടിയപ്പന്റെ ആസക്തിയുടെ ഇരകളായവർ.

ചിത്രത്തിന്റെ ആരംഭം മുതൽ തന്നെ ഒരന്വേഷണത്തിലാണ് കുട്ടിയപ്പൻ. രണ്ടാണ് അയാളുടെ ആവശ്യം: ഒന്ന് ഒരു കൊമ്പനാന. രണ്ട്: സുന്ദരിയായ ഒരു പെൺ‌കുട്ടി. ആ അന്വേഷണത്തിനിടയിലാണ് കുട്ടിയപ്പന്റെ ജൈത്രയാത്രയിൽ അയാൾക്ക് അരുനിന്നവരും കരുവായവരുമായി കാണികൾ പരിചയപ്പെടുന്നത്. അവരിലാരുമോ, അവർ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നവരിൽ ആരുമോ കുട്ടിയപ്പന്റെ സങ്കല്പത്തിലുള്ള പെൺകുട്ടിയാവുന്നില്ല.
(തുടർന്ന് വായിക്കുക…)

അഭിപ്രായവേദിയെപ്പറ്റി

പ്രിയ സുഹൃത്തേ,

നമ്മുടെ പൊതുമണ്ഡലത്തിൽ ഉയർന്നുവരുന്ന സംവാദങ്ങൾ കേവല വിവാദങ്ങളായി പര്യവസാനിക്കുന്നു എന്ന് താങ്കൾക്ക് തോന്നാറുണ്ടോ? വിവാദങ്ങൾക്ക് കാരണമായ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുമ്പോഴോ, അല്ലെങ്കിൽ പരിഹാരങ്ങൾ നീതിക്ക് നിരക്കാതിരിക്കുമ്പോഴോ ഒക്കെയാണല്ലോ നമുക്ക് ഈ തോന്നൽ ഉണ്ടാകുക. മിക്കവാറും വിവാദങ്ങളെല്ലാം തന്നെ തല്പര കക്ഷികളുടെ (interested groups) കൗശലങ്ങൾക്കനുസരിച്ച് ഗതിമാറിപ്പോകാറുണ്ട്. മാധ്യമങ്ങളാകട്ടെ സ്വതവേയുള്ള വാണിജ്യ താല്പര്യങ്ങളാലും രാഷ്ട്രീയ താല്പര്യങ്ങളാലും പലപ്പോഴും ഈ കൗശലങ്ങൾക്ക് വശംവദരുമാണ്. Sensational അല്ലാത്തതിനാലോ സമൂഹത്തിന്റെ ധാരണകൾക്ക് എതിരായതിനാലോ പല യാഥാർത്ഥ്യങ്ങളും ചർച്ചകളിൽ ഇടം പിടിക്കുന്നില്ല. ഇക്കാര്യങ്ങൾ എല്ലാവർക്കും അറിയുന്നതാണെങ്കിലും ഒരു ഉദാഹരണം പറയാം. വിഴിഞ്ഞം പദ്ധതി അദാനിയുടെ കമ്പനിക്ക് കൊടുക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഈ 'സ്വപ്ന പദ്ധതി'ക്ക് സമാനമായ നമ്മുടെ മുൻ സംരംഭമായ വല്ലാർപാടം തുറമുഖത്തിന് എന്ത് സംഭവിച്ചു എന്ന് സർവകക്ഷിയോഗത്തിൽ പോലും ചർച്ചയുണ്ടായില്ല. വികസനത്തിനു പകരം നികുതിദായകരായ സാധാരണക്കാരുടെ ചെലവിലാണ് ഇന്നും ഈ തുറമുഖം പ്രവർത്തിക്കുന്നത്. അന്ന് കുടിയൊഴിക്കപ്പെട്ടവർ ഇന്നും കിടപ്പാടം തേടി അലയുന്നു. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന ആവശ്യമുന്നയിക്കുന്നവർ 'വികസന'വിരോധികൾ ആകുമോഎന്ന ഭയമാണ് ചർച്ചതന്നെ ഇല്ലാതാക്കുന്നത്.

(തുടർന്ന് വായിക്കുക…)


‘പിന്നെയും’ സുകുമാരക്കുറുപ്പ്

Pinneyum1.jpg

ചരിത്രത്തിലൂടെയും ഐതിഹ്യങ്ങളിലൂടെയും കേട്ടുകേൾ‌വിയിലൂടെയും ഓരോ ജനതയ്ക്കും അവരുടേതുമാത്രമായ കഥകളും കഥാപുരുഷൻമാരും ലഭിക്കുന്നു. സുപ്രസിദ്ധരും കുപ്രസിദ്ധരും അക്കൂട്ടത്തിൽ‌പെടും. മലയാളിക്ക് മഹാബലിയും കായങ്കുളം കൊച്ചുണ്ണിയും ആ ഗണത്തിൽ‌പെടും. കഴിഞ്ഞ നൂറ്റാണ്ടിൽ ആ ലിസ്റ്റിൽ കടന്നുകൂടിയ മനുഷ്യനാണ് സുകുമാരക്കുറുപ്പ്. ഇടയ്ക്കിടെ സമകാലീന ജീവിതത്തിലേയ്ക്ക് എത്തിനോക്കും എന്നതാണ് അവരുടെ പ്രത്യേകത.

(തുടർന്ന് വായിക്കുക…)

എൻ എസ് ജി അംഗത്വം - എന്തിനിത്ര തത്രപ്പാട്?

ShaktiBomb.jpg

ലോകരാഷ്ട്രങ്ങളുടെ ഇടയിൽ അഹിംസയുടെ കേദാരമായിരുന്ന ഇന്ത്യ, ഇന്ത്യാക്കാരുൾപ്പടെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് 1974 ൽ ആണവ വിസ്ഫോടനം നടത്തി. ആയുധ കേന്ദ്രീകൃതമല്ലാത്ത ആണവസാങ്കേതികവിദ്യ, ആണവായുധനിർ‌മ്മാണത്തിനും ഉപയോഗിക്കാമെന്നതിന്റെ തെളിവായിരുന്നു ഇന്ത്യയുടെ പോക്രാൻ വിസ്ഫോടനം. ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പ് (എൻ. എസ് ജി) അഥവാ 'ആണവസാമഗ്രി വിതരണ സംഘ'ത്തിന്റെ രൂപീകരണത്തിനു കാരണമായത് ഇന്ത്യയുടെ ഈ ഉദ്യമമായിരുന്നു.

(തുടർന്ന് വായിക്കുക…)

നിശബ്ദത - ബുദ്ധിപരമായ ആത്മഹത്യ
— ഗോപാൽകൃഷ്ണ ഗാന്ധി

GKGandhi.jpg

റയുന്നതേ എഴുതാവൂ’, ഒരു ജ്ഞാനവൃദ്ധൻ എന്നോടൊരിക്കൽ പറഞ്ഞു, ‘ചിന്തിക്കുന്നതേ പറയാവൂ.’ വാചകക്കസർത്തുകളിൽനിന്നും കൃത്രിമത്വത്തിൽനിന്നും എഴുത്തിനെ സം‌രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആ ഉപദേശം ഭദ്രമായ ഒന്നായിരുന്നു. ഏറ്റവും അർത്ഥസമ്പുഷ്ടമായ വാക്കുമാത്രം, ഏറ്റവും കുറിക്കുകൊള്ളുന്ന മട്ടിൽ മാത്രം ഉപയോഗിക്കുക എന്ന ത്വര കടന്നുകൂടിയാൽ എഴുത്ത് എന്നത് അന്തമില്ലാത്ത ഒരു അഭ്യാസമായി മാറും. പെൻസിൽ കൂർപ്പിച്ചു കൂർപ്പിച്ച് മുനയൊടിച്ചുകളയുന്നതിനേക്കാൾ ഇത്തിരി മൂർച്ച കുറയുന്നതുതന്നെയാണ് ഭേദം.

(തുടർന്ന് വായിക്കുക…)

ഒറ്റാൽ - അനാഥബാല്യത്തിന്റെ (ചെക്കോവ്) ജയരാജ് കഥ
ചലച്ചിത്ര നിരൂപണം – സിനി ക്രിട്ടിക്

Ottaal.jpg

വിശ്വസാഹിത്യകാരൻ ചെക്കോവ് പത്തൊമ്പതാം നൂറ്റാണ്ടിൽ രചിച്ച ‘വാങ്ക’ എന്ന ചെറുകഥ അനാഥത്വത്തിന്റെയും ദൈന്യബാല്യത്തിന്റെയും നൊമ്പരപ്പിക്കുന്ന ചിത്രം വായനക്കാരന് നൽകുന്നു. ആ കഥയെ പുരസ്കരിച്ച് കുട്ടനാടിന്റെ മനോഹരമായ പശ്ചാത്തലത്തിൽ നിർമിച്ച ഒറ്റാൽ എന്ന നല്ല ചലച്ചിത്രം വിശ്വസാഹിത്യകാരന് മലയാളം അർപ്പിക്കുന്ന ഗംഭീരമായ ആദരാഞ്ജലിയായി കണക്കാക്കാവുന്നതാണ്

(തുടർന്ന് വായിക്കുക…)

‘WAITING’ - മരണത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്?
ചലച്ചിത്ര നിരൂപണം – സിനി ക്രിട്ടിക്

Waiting2.jpg

കൊച്ചി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രി. യുവതിയും സുന്ദരിയുമായ താര (കൽക്കി കിക്ലാൻ) മുംബയിയിൽനിന്ന് അവിടേയ്ക്ക് പറന്നെത്തുന്നു. അവളുടെ ഭർത്താവ് രജത് ആ ആശുപത്രിയിൽ ഐ സി യു വിൽ അബോധാവസ്ഥയിൽ . ആക്സിഡന്റ്. തലച്ചോറിനു ക്ഷതം. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ. എന്നാൽ ശസ്ത്രക്രിയക്കുശേഷം രജത് ഒരു ജീവച്ഛവമാവില്ല എന്ന് ഉറപ്പുകൊടുക്കാൻ ഡോക്ടർ തയാറല്ല. തന്റെ ഭർത്താവ് കേവലമൊരു 'സസ്യമായി' ജീവിക്കുന്നത് ആലോചിക്കാൻ പോലും കഴിയുന്നില്ല താരയ്ക്ക്.

(തുടർന്ന് വായിക്കുക…)

കാശ് നികുതി

GoldOrnament.jpg

2016 ജൂൺ ഒന്നുമുതൽ പുതിയൊരു കേന്ദ്ര നികുതികൂടി നിലവിൽ വന്നു. 2 ലക്ഷം രൂപയ്ക്കുമുകളിൽ പണമിടപാടുകൾ നടത്തിയാൽ (cash transactions) തുകയുടെ 1% നികുതി നൽകേണ്ടിവരും. കണക്കിൽ പെടാതെയുള്ള ഇടപാടുകൾ കുറയ്ക്കുക എന്ന നല്ല ലക്ഷ്യം ഇതിലുണ്ട്. ഒരു 'പിഴ' ഈടാക്കുന്നതുപോലെ.

എന്നാൽ സ്വർണക്കച്ചവടത്തിൽ മാത്രം 5 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്കേ ഈ നികുതി ബാധകമാകൂ!
(തുടർന്ന് വായിക്കുക…)

ഒഴിവുദിവസത്തെ കളി
ചലച്ചിത്ര നിരൂപണം – സിനി ക്രിട്ടിക്

OzhivuDivasam.jpg

സാഹിത്യകൃതികളിൽ അധിഷ്ഠിതമായ ചലച്ചിത്രങ്ങൾ ലോകസിനിമയിൽ സർ‌വസാധാരണമാണ്. മലയാള സിനിമയും ഇതിനൊരു അപവാദമല്ല. ചെമ്മീൻ, അരനാഴികനേരം, ഇണപ്രാവുകൾ, അശ്വമേധം, രമണൻ… ഇങ്ങനെ ഒരു നീണ്ട നിരതന്നെയുണ്ട്. എന്നാൽ കഴിഞ്ഞ ഏതാണ്ട് രണ്ടു ദശകങ്ങളായി ആ പ്രതിഭാസം ഏതാണ്ട് നിലച്ചതുപോലെയായിരുന്നു. പക്ഷെ, അടുത്തകാലത്ത് ആ പ്രവണത ഉയർത്തെഴുനേറ്റതായി കാണുന്നു. നോവലുകളും നാടകങ്ങളുമല്ല ചെറുകഥകളാണ് ദൃശ്യമാധ്യമത്തിൽ പുനരവതരിക്കുന്നത് എന്നുമാത്രം. മെച്ചപ്പെട്ട മിക്ക ചെറുകഥകളുടേയും പ്രധാന ആകർഷണമായ ’ നാടകീയത’യാവാം ചലച്ചിത്രകാരന്മാർക്ക് പ്രചോദനമാവുന്നത്l

ഒഴിവുദിവസങ്ങളിൽ ലോഡ്ജ് മുറിയിൽ ഒത്തുകൂടാറുള്ള മദ്ധ്യവയസ്കരായ നാലുസുഹൃത്തുക്കളുടെ കഥയാണ് ഒഴിവുദിവസത്തെ കളിയിൽ ഉണ്ണി ആർ പറയുന്നത്. മദ്യപാനം, പരദൂഷണം, കുമ്പസാരം, കഥ പറച്ചിൽ, അവസാനം എന്തെങ്കിലുമൊരു കളി.. അങ്ങനെയൊരു ഒഴിവുദിവസത്തിൽ അവർ …
(തുടർന്ന് വായിക്കുക…)

എണ്ണവിലയിടിവിന്റെ യഥാർത്ഥ ഗുണഭോക്താവ്
—സാമ്പത്തിക നിരീക്ഷകൻ

Fuel.jpg

മുകളിലേയ്ക്കു പോകുന്ന ഏതാണ്ടെല്ലാം എന്നെങ്കിലും താഴേയ്ക്കു വരുമെന്നത് ഒരു ലോകനീതിയാണ്. എന്നാൽ ഭൂമിയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന 'ഫോസ്സിൽ ഫ്യുവലു'കളുടെ വിപണിവിലയ്ക്കും ഇതുതന്നെയാവും ഗതിയെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. പക്ഷേ 2014 ജൂലായിൽ തുടങ്ങി, 2016 മാർച്ചുവരെയുള്ള 21 മാസക്കാലത്ത് ആഗോളവിപണിയിൽ ക്രൂഡോയിലിന്റെ വില 65 ശതമാനം കൊണ്ട് ഇടിഞ്ഞു. എന്നാൽ അതിന്റെ കാരണങ്ങൾ അന്വേഷിക്കുക എന്നതല്ല ഈ കുറിപ്പിന്റെ ഉദ്ദേശം.

2002 വരെ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണവിധേയമായിരുന്നു. ( Administered Pricing Mechanism). അതുകൊണ്ട് ആഗോളവിപണിയിൽ ക്രൂഡിന്റെ വിലയെന്തായാലും അത് ഇന്ത്യയിലെ വിലയെ ബാധിച്ചിരുന്നില്ല. കൂടുന്ന വില സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ (അതായത് സർക്കാർ തന്നെ) വഹിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിന്റെ വാർഷിക ബജറ്റ്‌ അവതരണ വേളയിൽ മാത്രമാണ് എണ്ണവില വർദ്ധിക്കാറുണ്ടായിരുന്നത്. എന്നാൽ വാജ്പേ സർക്കാർ ഈ രീതി അവസാനിപ്പിച്ചു. അതോടെ വിപണിവിലയ്ക്കനുസൃതമായി എണ്ണവില ചാടിക്കളിക്കാൻ തുടങ്ങി. എക്സൈസ് ഡ്യൂട്ടിയിലും മറ്റു നികുതികളിലും കാര്യമായ വ്യതിയാനങ്ങൾ വരുത്താഞ്ഞതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ വരുമാനം വർദ്ധിച്ചുകൊണ്ടേയിരുന്നു.
(തുടർന്ന് വായിക്കുക…)

"http://abhiprayavedi.org/index.php?title=പ്രധാന_താൾ&oldid=546" എന്ന താളിൽനിന്ന് ശേഖരിച്ചത്