Semantic search
ഓണം വിശേഷാൽ കഥകൾ - 2016
മലയാളമനോരമയുടെ ഓണം വിശേഷാൽപ്രതിയിൽ മലയാളസാഹിത്യത്തിലെ കെങ്കേമന്മാരുടെ നിരവധി കഥകളും മറ്റു സാഹിത്യസൃഷ്ടികളും. എല്ലാ വിശേഷാൽപ്രതികളും വാങ്ങുകയും എല്ലാ കഥകളും വായിക്കുകയും പ്രായോഗികമല്ലാത്തതുപോലെതന്നെ എല്ലാ കഥകളുടേയും ആസ്വാദനവും ബുദ്ധിമുട്ടുള്ള ഏർപ്പാടാണ്. അതിനാൽ രണ്ട് പ്രമുഖരുടെ കഥകൾ, എം.മുകുന്ദന്റെയും എൻ.എസ്.മാധവന്റെയും വിശകലനം ചെയ്യുന്നു. ഒന്ന് കൊള്ളാം, മറ്റൊന്ന് കൊള്ളില്ല എന്ന് വിമർശകൻ
പാർട്ടിതന്നെ വി എസ്സിനെ സന്തോഷിപ്പിക്കട്ടെ
വിഗ്രഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നത് സാധാരണ മനുഷ്യന്റെ ദൗർബല്യങ്ങളല്ല
ഒറ്റാൽ - അനാഥബാല്യത്തിന്റെ (ചെക്കോവ്) ജയരാജ് കഥ
ഈ ചിത്രത്തിന് ‘ഒറ്റാൽ’ എന്ന പേരുനൽകിയത് - it's a brilliant stroke! ഒറ്റാലിൽപെട്ടാൽ പിന്നെ മോചനമില്ല; പിടഞ്ഞുപിടഞ്ഞുള്ള മരണം മാ ത്രം. മഹാനായ വിശ്വസാഹിത്യകാരൻ ചെക്കോവിന് മലയാളം അർപ്പിക്കുന്ന ഗംഭീരമായ ആദരാഞ്ജലിയായി ഒറ്റാലിനെ കണക്കാക്കാവുന്നതാണ്
സക്കറിയയുടെ കഥ — ‘റാണി’
പത്താം പേജിലാണ് കഥ. പത്താം പേജും പതിനൊന്നാം പേജും ഷെരീഫിന്റെ ചിത്രത്തിനായി നീക്കിവച്ചിരിക്കുന്നു. കൂറ്റൻ ദൈനോസറിനുമുന്നിൽ നിൽക്കുന്ന അശുവായ മനുഷ്യൻ. ഉദ്വേഗം വർദ്ധിക്കുന്നു.
ലീല - എന്തിന് ഇങ്ങനെ ഒരു സിനിമ?
സ്വന്തം മകളെ ബലാൽസംഗം ചെയ്യുന്ന അച്ഛന്മാർ നമ്മുടെ സമൂഹത്തിൽ ഇല്ലെന്നല്ല, എന്നാൽ ഒരു കലാരൂപത്തിൽ അവർക്കെന്തു സാംഗത്യം? ആ ഹതഭാഗ്യയായ മകളെ വിൽക്കുന്ന ദുഷ്ടന്മാരും ഇല്ലെന്നല്ല, എന്നാൽ അയാൾക്ക് ഒരു ചലച്ചിത്രത്തിൽ എന്തുകാര്യം?
കൊക്കകോളയ്ക്ക് ഒരു സി.ഡി.എസ്. ഊന്നുവടി
പ്ലാച്ചിമടയിലെ ഭൂജലശോഷണത്തിനു കാരണമെന്ത്? കൊക്കകോള കമ്പനി? ആവാം, ആയിരിക്കാം. എന്നാൽ ഏതാണ്ട് തുല്യ ഉത്തരവാദിത്വമാണത്രെ പ്ലാച്ചിമടയിലെ കർഷകർക്കും.