ആത്മവിശ്വാസം നഷ്ടപ്പെട്ട കർഷകർ നിഷ്ക്രിയതയിൽനിന്നും സജീവമായ പ്രതിഷേധങ്ങളിലേയ്ക്ക്
പി സായിനാഥ്
2018-09-07
ഇന്ത്യയിലെ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെപ്പറ്റി പ്രശസ്ത പത്രപ്രവർത്തകനായ പി സായിനാഥുമായി പരംജോയ് ഗുഹ ഠാക്കുർതാ 'ന്യൂസ് ക്ലിക്ക്' വെബ് മാഗസീനുവേണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തിൽ നിന്ന്
പി സായിനാഥ്•7 സെപ്റ്റംബർ 2018•കാർഷികം
ഇന്ത്യയിലെ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെപ്പറ്റി പ്രശസ്ത പത്രപ്രവർത്തകനായ പി സായിനാഥുമായി പരംജോയ് ഗുഹ ഠാക്കുർതാ 'ന്യൂസ് ക്ലിക്ക്' വെബ് മാഗസീനുവേണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തിൽ നിന്ന്
🔑 2014 ലും 2015 ലും ആത്മഹത്യകളുടെ എണ്ണം കുറയ്ക്കുന്നതിനായി കണക്കുകളിൽ ലജ്ജാകരമായ കൃത്രിമങ്ങൾ വരുത്തി. 20 വർഷങ്ങളായി പിന്തുടർന്നിരുന്ന രീതികൾ മാറ്റി കർഷകആത്മഹത്യകളെ പലതായി തരം തിരിച്ചു. കർഷകർ, പാട്ടകൃഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ. ഇന്ത്യയിലെ 95 ശതമാനം പാട്ടകൃഷിക്കാർക്കും പാട്ടഭൂമി രേഖകൾ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെ ചെയ്തത്. ഇത്രയൊക്കെ ചെയ്തിട്ടും അവർക്ക് വേണ്ട തരത്തിലുള്ള ഒരു പട്ടിക ലഭിക്കാതെ വന്നപ്പോൾ 'മറ്റുള്ളവർ' എന്ന് നാമകരണം ചെയ്ത് ഒരു കോളം കൂടി ഉണ്ടാക്കി, എല്ലാ കർഷകജഡങ്ങളും അതിലേയ്ക്കു തള്ളി നീക്കി. ഇതോടെ കർഷക ആത്മഹത്യകളുടെ എണ്ണം കുറയുകയും 'മറ്റുള്ളവരുടെ' എണ്ണം ഞെട്ടിപ്പിക്കും വിധം കൂടുകയും ചെയ്തു.
💡 സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുതന്നെ പന്ത്രണ്ട് വർഷം കഴിഞ്ഞു. ഇതേപ്പറ്റി പാർലമെന്റിൽ ഒരു ചർച്ചപോലും ഉണ്ടായിട്ടില്ല. ഈ റിപ്പോർട്ട് നടപ്പിലാക്കും എന്ന വാഗ്ദാനവുമായി 2014 ൽ അധികാരത്തിൽ വന്ന മോഡി സർക്കാർ അടുത്തവർഷം തന്നെ ഈ റിപ്പോർട്ട് നടപ്പിലാക്കാൻ കഴിയില്ല എന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി. കാരണമായി അവർ പറഞ്ഞത്, അങ്ങനെ ചെയ്യുന്നത് വിപണിയുടെ സ്വാഭാവികമായ ഗതിയെ വഴിതെറ്റിക്കുമെന്നായിരുന്നു. അവർക്ക് കർഷകരുടെ അവസ്ഥയെപ്പറ്റി യാതൊരു ആശങ്കയുമുണ്ടായിരുന്നില്ല. 2016 ൽ അവർ അവകാശപ്പെട്ടു, ഞങ്ങൾ അങ്ങനെയൊരു വാഗ്ദാനമേ നൽകിയിരുന്നില്ല. 2017 ൽ അവർ ചോദിച്ചു, എന്തു സ്വാമിനാഥൻ, മദ്ധ്യപ്രദേശിലേയ്ക്കു നോക്കൂ: ശിവരാജ് സിങ് ചൗഹാൻ എത്ര ഭംഗിയായി കാര്യങ്ങൾ ചെയ്യുന്നു..മൻസോറിൽ അവർ അഞ്ചു കർഷകരെ വെടിവച്ചു കൊല്ലുന്നതാണ് നമ്മൾ കണ്ടത്. 2018 ലെ ബജറ്റ് പ്രസംഗത്തിൽ അരുൺ ജൈറ്റ്ലി പറഞ്ഞു: ഞങ്ങൾ വാഗ്ദാനം നൽകിയിരുന്നു, അതു നടപ്പിലാക്കുകയും ചെയ്തു. ജൂലായിൽ മോഡി ഉറപ്പു നൽകി , 'ഞങ്ങൾ നടപ്പിലാക്കും'. എല്ലാം പരസ്പരവിരുദ്ധം.
മസ്ദൂർ കിസാൻ സഘർഷ് മാർച്, ദില്ലി, സെപ്തംബർ 4, 2018
മസ്ദൂർ കിസാൻ സഘർഷ് മാർച്, ദില്ലി, സെപ്തംബർ 4, 2018
Credit: Photo Credit: India TV
ഇന്ത്യയിലെ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെപ്പറ്റി പ്രശസ്ത പത്രപ്രവർത്തകനായ പി സായിനാഥുമായി പരംജോയ് ഗുഹ ഠാക്കുർതാ 'ന്യൂസ് ക്ലിക്ക്' വെബ് മാഗസീനുവേണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തിൽ നിന്ന്.
ഒരു നല്ല മൺസൂണിനും നല്ല വിളവിനും ശേഷം കർഷകർ ആത്മഹത്യയിലേയ്ക്കും പ്രക്ഷോഭത്തിലേയ്ക്കും നീങ്ങുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. ഒരു നല്ല വിള കിട്ടിയാൽ രണ്ട് ദുരിത കാലങ്ങൾ നീന്തിക്കയറുന്നവരാണ് നമ്മുടെ കർഷകർ.