ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനും എഴുത്തുകാരനും ജേർണലിസ്റ്റുമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്യുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ആ കാലത്ത് സിപിഐ (എംഎൽ) സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജനകീയ സാംസ്കാരിക വേദിയുടെ മുഖ്യ സംഘാടകനുമായിരുന്നു. വായനയുടെ രാഷ്ട്രീയം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തിലുടനീളം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
യുവത്വം ജ്വലിച്ചുയർന്ന കാലം, മന്ദബുദ്ധികളുടെ മാർക്സിസ്റ്റ് സംവാദം, സദ്ദാം - അധിനിവേശവും ചെറുത്തുനിൽപ്പും, എന്നീ കൃതികളുടെ രചനയും മിത്തും യാഥാർത്ഥ്യവും, രോഷജനകമായ പ്രബന്ധങ്ങൾ എന്നീ വിവർത്തനങ്ങളും നിർവഹിച്ചിട്ടുണ്ട്.
ജവഹർലാൽ നെഹ്രു യൂണിവേർസിറ്റിയിൽ സ്കൂൾ ഓഫ് ഇന്റെർനാഷണൽ സ്റ്റഡീസ് വിഭാഗത്തിൽ അസോസിയറ്റ് പ്രൊഫസർ
ഹംഗറിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി & സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ സീനിയർ ഗ്ലോബൽ ചലഞ്ചസ് ഫെലൊ
മാധ്യമപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ, രാഷ്ട്രീയ അഭിമുഖകാരൻ. ടെലിവിഷൻ മാധ്യമരംഗത്ത് രാഷ്ട്രീയ നേതാക്കളോടും പൊതുപ്രവർത്തകരോടും നടത്തിയ ഗൗരവമുള്ള അഭിമുഖങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
ഡൂൺ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കേംബ്രിജ് സർവകലാശാലയിൽ നിന്ന് ബിരുദവും പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ ഡോക്ടറേറ്റും നേടി. ലണ്ടനിലെ The Times-ൽ മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഥാപ്പർ 1991-ൽ ഇന്ത്യയിലേക്ക് മടങ്ങിയെകയും തുടർന്ന് വിവിധ ടെലിവിഷൻ ചാനലുകളിൽ വാർത്താ-സമകാലിക പരിപാടികളുടെ അവതാരകനായി പ്രവർത്തിക്കുകയും ചെയ്തു.
നരേന്ദ്ര മോദി, അടൽ ബിഹാരി വാജ്പേയി, പി. വി. നരസിംഹറാവു, മുഷറഫ്, ബെനസീർ ഭൂട്ടോ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ച് അദ്ദേഹം നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്നു. നിലവിൽ The Wire-ൽ അഭിമുഖപരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
അദ്ദേഹത്തിന്റെ മാധ്യമജീവിതത്തെക്കുറിച്ചുള്ള ആത്മകഥാപരമായ പുസ്തകമാണ് Devil's Advocate: The Untold Story (2018).
അമേരിക്കയിലെ ഫിലാഡൽഫിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമാണ് മാർക് എംഗ്ലർ. സാമൂഹിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്ന 'Whirlwind Institute' ന്റെ സഹസ്ഥാപകനും പ്രമുഖ ഇടതുപക്ഷ മാസികയായ Dissent ന്റെ എഡിറ്റോറിയൽ ബോർഡ് അംഗവുമാണ് അദ്ദേഹം. How to Rule the World എന്ന പുസ്തകത്തിന്റെ രചയിതാവാണ്.
അദ്ദേഹത്തിന്റെ സഹോദരനും ദീർഘകാല ഗവേഷണ പങ്കാളിയുമാണ് പോൾ എംഗ്ലർ. സാമൂഹിക പ്രസ്ഥാനങ്ങളുടെയും അഹിംസാത്മക സമരങ്ങളുടെയും തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ പ്രഗത്ഭനായ വ്യക്തി. തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന Center for the Working Poor ന്റെ സ്ഥാപക ഡയറക്ടറും, ആക്ടിവിസ്റ്റുകൾക്ക് പരിശീലനം നൽകുന്ന Momentum Training സഹസ്ഥാപകനുമാണ്. ഇരുവരും ചേർന്ന് എഴുതിയ ഒരു കൃതിയാണ് 'This is an Uprising'. ഇരുവരുടെയും നിരവധി ലേഖനങ്ങൾ '"`UNIQ--nowiki-00000002-QINU`"' എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൊഫ. (ഡോ.) ശിവ് വിശ്വനാഥൻ ഇന്ത്യയിലെ പ്രമുഖനായ ഒരു സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമാണ്. നിലവിൽ സോണിപത്തിലെ ജിൻഡാൽ ഗ്ലോബൽ ലോ സ്കൂളിലെ പ്രൊഫസറും, 'സെന്റർ ഫോർ ദ സ്റ്റഡി ഓഫ് നോളജ് സിസ്റ്റംസ്' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമാണ് അദ്ദേഹം.
ഡൽഹി സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ അദ്ദേഹം, സാമൂഹിക നരവംശശാസ്ത്രം (Social Anthropology), ശാസ്ത്ര-സാങ്കേതിക പഠനങ്ങൾ (Science and Technology Studies) എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. 'കോഗ്നിറ്റീവ് ജസ്റ്റിസ്' (Cognitive Justice) എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ്. സ്റ്റാൻഫോർഡ് സർവകലാശാല, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ് തുടങ്ങി നിരവധി പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക വിഷയങ്ങൾ, നഗര പഠനങ്ങൾ, ശാസ്ത്രത്തിന്റെ തത്വശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ആഴത്തിൽ ഇടപെടുന്ന ഒരു എഴുത്തുകാരനും വാഗ്മിയുമാണ് പ്രൊഫ. ശിവ് വിശ്വനാഥൻ.
True Dialogue Debates ഒരു സ്വതന്ത്ര ഓൺലൈൻ ചർച്ചാവേദിയാണ്. രാഷ്ട്രീയം, സമൂഹം, സംസ്കാരം, ചരിത്രം, സമ്പദ്വ്യവസ്ഥ, ആശയലോകം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ തുറന്ന സംവാദത്തിലൂടെ പരിശോധിക്കുകയാണ് വേദിയുടെ ലക്ഷ്യം. ആശയങ്ങൾ മുൻവിധികളില്ലാതെ ചർച്ച ചെയ്യുകയും, ചോദ്യങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂടുതൽ വ്യക്തമായ ധാരണകളിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ ശ്രമത്തിന്റെ സമീപനം.
Email: tru.dialogue@gmail.com
കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ഡോ. വറുഗീസ് ജോർജ്. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എം.എ ബിരുദങ്ങളും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും ഡോക്ടറേറ്റും ലഭിച്ചു. തിരുവല്ല മാർതോമ കോളേജിൽ ചരിത്ര വിഭാഗത്തിൽ അദ്ധ്യാപകനും മുൻ ആസൂത്രണബോർഡ് അംഗവും ആർജെഡി ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു. സോഷ്യലിസത്തെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
രാംനാഥ് ഗോയെങ്ക എക്സലൻസ് ഇൻ ജേർണലിസം അവാർഡ് ജേതാവ്. 'ദ് ഹിന്ദു'വിൽ അസ്സോസിയെറ്റ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ 'ദ് ഹിന്ദു' സെന്റെർ ഫോർ പൊളിറ്റിക്സ് ആൻഡ് പബ്ലിക് പോളിസിയിൽ സീനിയർ ഫെലോ
യോഗേന്ദ്ര യാദവ് ഒരു രാഷ്ട്രീയ നിരീക്ഷകനും സ്വരാജ് ഇന്ത്യ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ്. ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (JNU) നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും പഞ്ചാബ് യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ഫിലും ലഭിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷൻ, സി.എസ്.ഡി.എസ് (CSDS) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വിശകലന രംഗത്തെ വിദഗ്ധരിൽ (psephologist) ഒരാളായി കണക്കാക്കപ്പെടുന്നു. കർഷക പ്രക്ഷോഭങ്ങളിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിലും സജീവമായി പങ്കെടുത്ത അദ്ദേഹം രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിക്കുന്ന ഒരു രാഷ്ട്രീയ ചിന്തകനുമാണ്.