"Rafel-Itapatu-Khajanavinu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
Rafel-Itapatu-Khajanavinu
'{{Article |Language=Malayalam (ML) |Displayname=‘റാഫേൽ ഇടപാട് ഖജനാവിന് വൻ നഷ്ടം ഉണ്ടാക്കി’ —യശ്വന്ത് സിൻ‌ഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ |Author=Author:Yogendra Yadav |Published date=2018-09-27 |HomepageStatus=Standard |Category=രാഷ്ട്രീയം |Intro=36 റാഫ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2: വരി 2:
|Language=Malayalam (ML)
|Language=Malayalam (ML)
|Displayname=‘റാഫേൽ ഇടപാട് ഖജനാവിന് വൻ നഷ്ടം ഉണ്ടാക്കി’ —യശ്വന്ത് സിൻ‌ഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ
|Displayname=‘റാഫേൽ ഇടപാട് ഖജനാവിന് വൻ നഷ്ടം ഉണ്ടാക്കി’ —യശ്വന്ത് സിൻ‌ഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ
|Author=Author:Yogendra Yadav
|Author=Author:YashwantShourieBhushan
|Published date=2018-09-27
|Published date=2018-09-27
|HomepageStatus=Standard
|HomepageStatus=Standard

21:50, 11 സെപ്റ്റംബർ 2026-നു നിലവിലുണ്ടായിരുന്ന രൂപം

‘റാഫേൽ ഇടപാട് ഖജനാവിന് വൻ നഷ്ടം ഉണ്ടാക്കി’ —യശ്വന്ത് സിൻഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ

Rafel-Itapatu-Khajanavinu Author:YashwantShourieBhushan 2018-09-27 Standard

36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാരിന്റെ തീരൂമാനത്തിലെ സുതാര്യതയില്ലായ്മയും ഖജനാവിനുണ്ടായ വൻ സാമ്പത്തിക നഷ്ടവും തുറന്നുകാട്ടുന്ന ലേഖനം. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ (HAL) അവഗണിച്ച് മുൻപരിചയമില്ലാത്ത സ്വകാര്യ കമ്പനിക്ക് വഴിവിട്ട് കരാർ നൽകിയതിലെ സ്വജനപക്ഷപാതവും, സുരക്ഷയുടെ പേരിൽ വിവരങ്ങൾ മറച്ചുവെക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെയും യശ്വന്ത് സിൻഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ എന്നിവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലേഖനം വിശദമായി വിശകലനം ചെയ്യുന്നു. File:Property "Image1" (as page type) with input value "File:" contains invalid characters or is incomplete and therefore can cause unexpected results during a query or annotation process.

🏠 മുഖപ്പേജ് രാഷ്ട്രീയം

36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാരിന്റെ തീരൂമാനത്തിലെ സുതാര്യതയില്ലായ്മയും ഖജനാവിനുണ്ടായ വൻ സാമ്പത്തിക നഷ്ടവും തുറന്നുകാട്ടുന്ന ലേഖനം. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ (HAL) അവഗണിച്ച് മുൻപരിചയമില്ലാത്ത സ്വകാര്യ കമ്പനിക്ക് വഴിവിട്ട് കരാർ നൽകിയതിലെ സ്വജനപക്ഷപാതവും, സുരക്ഷയുടെ പേരിൽ വിവരങ്ങൾ മറച്ചുവെക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെയും യശ്വന്ത് സിൻഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ എന്നിവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലേഖനം വിശദമായി വിശകലനം ചെയ്യുന്നു.
പുതുക്കിയ കരാറിന്റെ ലക്ഷ്യം എച്ച് എ എല്ലിനെ തുരത്തി റിലയൻസിന് കോൺട്രാക്റ്റ് കൊടുക്കുക

36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ തീരുമാനം ചൂടുപിടിച്ച വിവാദങ്ങളിലേയ്ക്ക് വഴിതെളിച്ചിരിക്കുകയാണ്. ഫ്രഞ്ച് കമ്പനി ദാസ്സോ ഏവിയേഷനുമായുള്ള ഇടപാടിൽ രാഷ്ട്രീയ നേതാക്കളും പൊതു സമൂഹവും അതിനെ ആവരണം ചെയ്യുന്ന കടുത്ത രഹസ്യാത്മകതയെ ചോദ്യം ചെയ്യുന്നു. ചട്ടങ്ങൾക്കു വിരുദ്ധമായ തീരുമാനങ്ങൾ, സുതാര്യത ഇല്ലായ്മ, വൻ സാമ്പത്തിക നഷ്ടം തുടങ്ങിയവയാണ് ഭൂഷൺ, ഷൗരി, സിൻഹാ ത്രയം അടുത്തുനടന്ന ഒരു പത്രസമ്മേളനത്തിൽ ആരോപിച്ചത്.

സർക്കാരിനുണ്ടായ നഷ്ടം ഒരു സ്വകാര്യ കമ്പനിക്ക് — അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് — വൻ ലാഭമുണ്ടാക്കിക്കൊടുക്കുന്നു എന്നുമാണ് അവർ വെളിപ്പെടുത്തിയത്.

2015 ഏപ്രിലിൽ പ്രധാനമന്ത്രി മോഡി ഫ്രാൻസ് സന്ദർശിച്ചിരുന്നു. ‘പറന്നുയരാൻ പരുവത്തിലുള്ള’ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചുവെന്ന് അവിടെവച്ച് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് കീഴ്‌വഴക്കങ്ങൾക്ക് വിരുദ്ധമായിരുന്നു എന്നു മാത്രമല്ല, ഇതിനുമുമ്പ് യു പി എ സർക്കാർ ഒപ്പിട്ടിരുന്ന ചിലവുകുറഞ്ഞ റാഫേൽ ഇടപാടിനെ അവഗണിക്കുകയും ചെയ്തു.

ഔദ്യോഗികമായ ലേലനടപടികളെത്തുടർന്ന് യു പി എ ഭരണകൂടം ദാസ്സോ ഏവിയേഷന് 18 പറന്നുയരാൻ പരുവത്തിലുള്ള വിമാനങ്ങൾ നൽകാനും 108 വിമാനങ്ങൾ നിർമ്മിക്കാൻ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിന് (HAL) ടെക്നോളജി കൈമാറുന്നതുൾപ്പെടെയുള്ള സഹായവും പിന്തുണയും നൽകാനും കരാറായിരുന്നു. എല്ലാമുൾപ്പടെ ഇന്ത്യയ്ക്ക് 42,000 കോടി രൂപ ചിലവ്.

എന്നാൽ മോഡി ഈ ഇടപാടിനെ പൂർണമായും അവഗണിച്ച് 60,000 കോടി രൂപയ്ക്ക് 36 വിമാനങ്ങൾ വാങ്ങാൻ പുതിയ കരാർ ഒപ്പിട്ടു. ദാസ്സോ ഏവിയേഷനും റിലയൻസും പുറത്തുവിട്ട രേഖകൾ പ്രകാരം. ഇതോടെ ഒരു വിമാനത്തിന് ‘ലജ്ജാകരവും അമ്പരപ്പിക്കുന്നതുമായ’ 1,660 കോടി രൂപ വിലയാകുമെന്ന് മൂവർ സംഘം പത്രസമ്മേളനത്തിൽ ആരോപിച്ചു.

അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ ദൂരദർശനിൽ നടത്തിയ ഒരു അഭിമുഖത്തിൽ പ്രസ്താവിച്ച വിലയേക്കാളും വളരെ കൂടുതലാണിത് എന്ന് അരുൺ ഷൗരിയും കൂട്ടരും ഓർമ്മിപ്പിച്ചു. പരീക്കറുടെ കണക്കു പ്രകാരം 90,000 കോടി രൂപയ്ക്കാണ് 126 വിമാനങ്ങൾ ലഭിക്കാനിരുന്നത്. അതായത് ഒന്നിന് 715 കോടി. 36 വിമാനങ്ങൾ വാങ്ങുന്നു എന്ന മോഡിയുടെ അറിയിപ്പിന് ഏതാനും ദിവസം മുമ്പു മാത്രമായിരുന്നു പരീക്കറുടെ അഭിമുഖം എന്ന് അവർ ചൂണ്ടിക്കാണിച്ചു. അതായത് പ്രതിരോധമന്ത്രിയുടെ അറിവോടെയല്ല ഇടപാട് പൂർത്തീകരിച്ചത് എന്ന്. മാത്രമല്ല, പുതിയ കരാറിൽ HAL ചിത്രത്തിലേ ഉണ്ടായിരുന്നില്ല, ടെക്‌നോളജി കൈമാറ്റവുമില്ല; മൊത്തത്തിൽ വൻനഷ്ടം ഖജനാവിന്.

സർക്കാർ ഭാഷ്യങ്ങളിലെ പൊരുത്തമില്ലായ്മ

സർക്കാർ, കരാറിലെ പല ഘടകങ്ങളേയും പറ്റി മനഃപൂർവം അജ്ഞത നടിക്കുകയാണെന്ന് ഷൗരിയും ഭൂഷണും സിൻഹയും ആരോപിച്ചു. ഇതിനായി അവർ പല ഉദാഹരണങ്ങളും നിരത്തി. ഒന്നാമതായി, പരീക്കർ ദാസ്സോയുമായുള്ള അന്തിമ കരാറിനെ കുറിച്ച് അജ്ഞനായിരുന്നു. അല്ലെങ്കിൽ അന്തിമകരാറിന് കേവലം ഒരാഴ്ച മുമ്പ് 126 വിമാനങ്ങൾ വാങ്ങുന്ന കഥ എന്തിന് അദ്ദേഹം പറയണം, മൂവർ ചോദിച്ചു.

രണ്ടാമതായി, ഇടപാടിനെപ്പറ്റി മോഡി അറിയിക്കുന്നതിന് കേവലം രണ്ടു ദിവസം മുമ്പ്, 2018 ഏപ്രിൽ 8ന് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ റാഫേൽ വിമാനങ്ങളെപ്പറ്റി പത്രങ്ങളോടു സംസാരിച്ചിരുന്നു. അദ്ദേഹം HAL-ന്റെ പങ്കാളിത്തത്തെപ്പറ്റി പറഞ്ഞു. മോഡിയുടെ ഫ്രാൻസ് സന്ദർശനം ഒരു ‘നേതൃതല’ സന്ദർശനം ആണെന്നും, നിലവിലുള്ള പ്രതിരോധ കരാർ ‘മറ്റൊരു ട്രാക്കിലാണെന്നും’ അദ്ദേഹം പറഞ്ഞു. എന്നിട്ടും രണ്ടു ദിവസത്തിനുശേഷം മോഡി ഒരു പുതിയ കരാർ പ്രഖ്യാപിച്ചു.

മൂന്നാമതായി, ഇന്ത്യ-ഫ്രാൻസ് സംയുക്ത പ്രസ്താവന സൂചിപ്പിച്ചത്, പുതിയ കരാർ യു പി എ ചർച്ച ചെയ്തു തീരുമാനിച്ചിരുന്നതിനേക്കാൾ ഇന്ത്യയ്ക്ക് അനുകൂലമാണെന്നായിരുന്നു; വളരെ കുറഞ്ഞ വിലയ്ക്കാണ് വിമാനങ്ങൾ കിട്ടുന്നതെന്നും. എന്നാൽ സർക്കാർ ഇതുവരെയും വിമാനവിലയെത്രയെന്ന് പുറത്തുവിട്ടിട്ടില്ലെന്ന് മൂവർ സംഘം ചൂണ്ടിക്കാട്ടി. എന്നാൽ ദാസ്സോയുടെയും റിലയൻസിന്റെയും രേഖകൾ കാണിക്കുന്നത് വിമാനങ്ങളുടെ വില യു പി എ-ഫ്രാൻസ് കൂടിയാലോചിച്ച് തീരുമാനിച്ചതിന്റെ മൂന്നിരട്ടിയാണെന്നാണ്.

പുതുതായി എന്തെങ്കിലും കൂട്ടിച്ചേർത്തതുകൊണ്ട് വിമാനത്തിന്റെ വില കൂടിയിട്ടില്ല എന്ന് സംയുക്ത പ്രസ്താവന സൂചിപ്പിക്കുന്നുണ്ട്. “വിമാനവും അനുബന്ധ സാമഗ്രി / സൗകര്യങ്ങളും ഇന്ത്യൻ എയർഫോഴ്സ് (യു പി എ ഗവണ്മെന്റ് കാലത്ത്) പരിശോധിച്ച് അംഗീകരിച്ചതിൽനിന്ന് വ്യത്യാസമുണ്ടാവില്ല.”

ഇന്ത്യൻ എയർഫോഴ്സിന് അത്യാവശ്യമായി വിമാനങ്ങൾ വേണ്ടിവന്നതുകൊണ്ടാണ് പുതിയ കരാർ വേണ്ടിവന്നത് എന്ന സർക്കാർ പ്രതികരണത്തെക്കുറിച്ച് നേതാക്കൾ പറഞ്ഞു:

“ന്യായീകരണമായി ആകെക്കൂടി സർക്കാർ പറഞ്ഞത്, എയർഫോഴ്സിന് വിമാനങ്ങൾ എത്രയും വേഗം വേണം എന്നായിരുന്നു. അതുകൊണ്ട് ആ 36 വിമാനങ്ങൾ രണ്ടുവർഷത്തിനുള്ളിൽ ഇന്ത്യയിൽ എത്തുമെന്നും. വർഷം മൂന്നു കഴിഞ്ഞിട്ടും ആ 36 വിമാനങ്ങളെ എവിടെയും കാണാനില്ല. റാഫേൽ യുദ്ധവിമാനങ്ങളിലെ ഒന്നാമൻ സെപ്റ്റംബർ 2019 ൽ മാത്രമേ എത്തുള്ളു. 36 ഉം എത്താൻ 2022 പകുതിയാവും.”

2015 ഏപ്രിലിൽ പുതിയ ഇടപാട് പ്രഖ്യാപിക്കപ്പെട്ടപ്പോൾ സുരക്ഷയ്ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി അത് അംഗീകരിക്കാൻ തയാറായില്ല. പ്രതിരോധ മന്ത്രാലയം പല നിബന്ധനകളും ലംഘിച്ചു എന്നായിരുന്നു കമ്മിറ്റിയുടെ ആരോപണം. ആദ്യകാലത്ത് വിമാന വില്പനയിൽ താല്പര്യം കാണിച്ചിരുന്ന ‘യൂറോ ഫൈറ്റർ’ കമ്പനി 2014 ജൂലൈ നാലാം തീയതി ‘യൂറോഫൈറ്റർ ടൈഫൂണിന്റെ’ വില 20 ശതമാനം കുറയ്ക്കാമെന്ന വാഗ്ദാനവുമായി അരുൺ ജെയ്റ്റ്‌ലിക്ക് കത്തയച്ചിട്ടും എന്തുകൊണ്ട് പുതിയ ടെൻഡറുകൾ ക്ഷണിച്ചില്ല എന്ന് കമ്മിറ്റി ചോദിച്ചു.

സ്വജനപക്ഷപാതം

HAL-നെ തൊഴിച്ചു പുറത്താക്കി വിമാന നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും റിലയൻസിനെ ഏല്പിക്കാനുള്ള തീരുമാനമാണ് സർക്കാരിനെതിരെ അവർ ഉയർത്തിയ ഏറ്റവും നിശിതമായ കുറ്റാരോപണം. സ്വജനപക്ഷപാതത്തിന്റെ ഏറ്റവും നിർലജ്ജമായ ദൃഷ്ടാന്തമായാണ് അവർ അതിനെ ചിത്രീകരിച്ചത്. പുതിയ കരാർ ഒപ്പിടുന്നതിനു പത്തുദിവസം മുമ്പു മാത്രമാണ് റിലയൻസിന്റെ അനുബന്ധ കമ്പനിയായി ‘റിലയൻസ് ഡിഫൻസ്’ രൂപീകൃതമായത്. ആ കമ്പനിക്ക് വിമാന നിർമ്മാണത്തിൽ യാതൊരു മുൻപരിചയവുമില്ല, അതിനുവേണ്ട ഫാക്ടറിയില്ല. അങ്ങനെയുള്ളൊരു സ്ഥാപനം ഇന്ത്യയുടെ ചരിത്രത്തിൽ പ്രതിരോധമേഖലയിലെ ഏറ്റവും വലിയ കോൺട്രാക്റ്റ് നേടിയെടുക്കുക! പുതുതായി വാങ്ങുന്ന 36 വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ ഏല്പിക്കാൻ പോകുന്ന ദാസ്സോ ഏവിയേഷനും റിലയൻസ് ഡിഫൻസ് ലിമിറ്റഡും ചേർന്ന് രൂപീകരിച്ച കമ്പനിയുടെ നേരെയാണ് ഷൗരിയും കൂട്ടരും വിരൽ ചൂണ്ടിയത്. ഇപ്പോൾ അതിന്റെ മൂല്യം 30,000 കോടി രൂപയും, ഒരു ജീവചക്രത്തിന് (life cycle) ഒരു ലക്ഷം കോടി രൂപയുടെ കരാറുമാണ് ഈ കമ്പനിക്കു നൽകിയത്.

“റിലയൻസ് ഡിഫൻസിനോ അതിന്റെ അനുബന്ധ കമ്പനികൾക്കോ വിമാന നിർമ്മാണ വ്യവസായത്തിലോ പ്രതിരോധ ഉപകരണങ്ങളുടെ നിർമ്മാണത്തിലോ യാതൊരു മുൻപരിചയവുമില്ല. അവരുടെ പിപാവാവ് ഷിപ്‌യാർഡ് ഇന്ത്യൻ നാവികസേനയ്ക്ക് നിർമ്മിച്ചുനൽകാൻ കരാർ ഏറ്റിരുന്ന ‘ഓഫ് ഷോർ പെട്രോൾ വെസ്സൽസ്’ സമയപരിധി കഴിഞ്ഞിട്ടും പണി പൂർത്തിയാക്കി നൽകാൻ കഴിഞ്ഞിട്ടില്ല. ഇതുമായി താരതമ്യം ചെയ്യുമ്പോൾ HAL-ന് വിമാന നിർമ്മാണത്തിൽ അറുപതു വർഷത്തെ പ്രവർത്തന പരിചയമുണ്ട്.”

രഹസ്യങ്ങളിൽ പൊതിഞ്ഞ കരാർ

സർക്കാരിനുമേൽ ആരോപണങ്ങൾ കുമിഞ്ഞുകൂടുമ്പോഴും കേന്ദ്രസർക്കാർ വിമാനത്തിന്റെ വില വെളിപ്പെടുത്താനോ, എന്തുകൊണ്ടാണ് HAL-ന് ഓഫ്‌സെറ്റ് കോൺട്രാക്റ്റ് നിഷേധിക്കപ്പെട്ടതെന്ന് വെളിപ്പെടുത്താനോ മെനക്കെട്ടിട്ടില്ല. ഇതൊക്കെ ദേശീയസുരക്ഷയെ ബാധിക്കുന്നതായതുകൊണ്ടും രഹസ്യസ്വഭാവമുള്ളതിനാലും വെളിപ്പെടുത്താനാവില്ല എന്നാണ് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമന്റെ നിലപാട്.

എന്നാൽ ഭൂഷൺ-സിൻഹ-ഷൗരി ത്രയം ഈ വിശദീകരണത്തിൽ പല വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഈ സർക്കാർ തന്നെ ഇടപാടിന്റെ പല വിശദാംശങ്ങളും പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നെന്നും അന്നില്ലാത്ത എന്തു രഹസ്യ സ്വഭാവമാണ് ഇപ്പോൾ കൈവരിച്ചിരിക്കുന്നതെന്നും അവർ ചോദിക്കുന്നു.

“2016 നവംബർ 18 ന് ലോകസഭയിലെ ഒരു ചോദ്യത്തിനുത്തരമായി 36 റാഫേൽ വിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും ആയുധങ്ങളും വാങ്ങാനുള്ള കരാർ ഫ്രെഞ്ച് ഗവണ്മെന്റുമായി 2016 സെപ്റ്റംബർ 23 ന് ഒപ്പിട്ടതായി പ്രതിരോധ സഹമന്ത്രി അറിയിക്കുകയുണ്ടായി. ഓരോ റാഫേൽ വിമാനത്തിനും ഉദ്ദേശം 670 കോടി രൂപ വിലവരുമെന്നും എല്ലാ വിമാനങ്ങളും ഏപ്രിൽ 2022 ന് മുമ്പ് കൈമാറുന്നതാണെന്നും പറഞ്ഞു.”

ഗവണ്മെന്റ് നിശ്ചയമായും എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണ് എന്ന് അവർ അവകാശപ്പെട്ടു. ഇതിനുമുമ്പ് പല സർക്കാരുകളും പ്രതിരോധ കരാറുകളുടെ വിശദവിവരങ്ങൾ രാജ്യത്തോടു വെളിപ്പെടുത്തിയ ഉദാഹരണങ്ങൾ ഷൗരിയും കൂട്ടരും ചൂണ്ടിക്കാണിച്ചു.

“ഫ്രാൻസുമായുള്ള കരാർ പ്രകാരം സാങ്കേതിക വിവരങ്ങളും വിമാനത്തിന്റെ പ്രവർത്തനക്ഷമതയെക്കുറിച്ചുള്ള വിവരങ്ങളുമാണ് രഹസ്യമാക്കി വയ്ക്കേണ്ടത്. വാങ്ങുന്ന വില വെളിപ്പെടുത്തരുത് എന്ന് കരാർ നിഷ്കർഷിക്കുന്നില്ല. എന്തിന്, കഴിഞ്ഞ മാർച്ച് മാസത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇന്ത്യാ ടുഡേയുമായുള്ള ഒരഭിമുഖ സംഭാഷണത്തിൽ എന്തൊക്കെ എത്രമാത്രം വെളിപ്പെടുത്തണമെന്നത് പൂർണ്ണമായും ഇന്ത്യാ ഗവണ്മെന്റിനു സ്വന്തം നിലയിൽ തീരുമാനിക്കാവുന്നതാണെന്ന് പറയുകയുണ്ടായി.”

1980 കളിൽ ആളിക്കത്തുകയും നീറിപ്പുകയും ചെയ്ത ബോഫോഴ്സ് ഇടപാടുകളുമായി പല സമാനതകളും റാഫേൽ കരാറിനുണ്ട് എന്ന് മൂന്നു നേതാക്കൾ ചൂണ്ടിക്കാണിച്ചു. അന്നത്തെ കോൺഗ്രസ് സർക്കാരും വിശദവിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിക്കുകയായിരുന്നു. എന്നാൽ അത് അത്യുന്നതങ്ങളിലെ അഴിമതി മൂടിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു എന്ന് തെളിഞ്ഞു.

ഈ ഇടപാടിന്റെ വിശദാംശങ്ങൾ തേടാൻ പാർലമെന്റിനോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്തുകൊണ്ട് ഷൗരി-സിൻഹ-ഭൂഷൺ പത്രസമ്മേളനം അവസാനിപ്പിച്ചു.

“ഈ ഇടപാട് കുറ്റകരമായ ദുർഭരണത്തിന്റെയും സർക്കാർ പദവികളുടെ ദുരുപയോഗത്തിന്റെയും ദേശതാൽപര്യങ്ങളുടെയും ദേശസുരക്ഷയുടെയും ചിലവിൽ കൂട്ടാളികളെ പോഷിപ്പിക്കുന്നതിന്റെയും വിശദമായ പാഠപുസ്തകമാണ്.”

Source Attribution

Translated by: പി. എൻ. വേണുഗോപാൽ
Original Source: The Wire
URL: https://thewire.in/government/modi-governments-rafale-deal-caused-great-loss-to-the-exchequer
Permission: ‘ദ വയർ’ വെബ് മാഗസീനിൽ പ്രസിദ്ധീകരിച്ച Modi government’s Rafale deal caused great loss to the exchequer എന്ന ലേഖനത്തിന്റെ പരിഭാഷ. Copyright: The Wire.in.

എഴുത്തുകാരൻ / എഴുത്തുകാരി


"https://abhiprayavedi.org/index.php?title=Rafel-Itapatu-Khajanavinu&oldid=4167" എന്ന താളിൽനിന്ന് ശേഖരിച്ചത്