{{{Content}}}
Aathmaviswasam-Nashtappetta-Karshakar: Difference between revisions
From AbhiprayaVedi
Aathmaviswasam-Nashtappetta-Karshakar
No edit summary |
No edit summary |
||
| Line 22: | Line 22: | ||
സായിനാഥ്: ശരിയാണ്, സ്ത്രീകളുടെ ജീവിതഭാരം വർദ്ധിക്കുകയാണ്. മുമ്പ് മൃഗസംരക്ഷണം, പാലുല്പാദനം തുടങ്ങിയ അനുബന്ധ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾക്ക് നേരിട്ടുള്ള കൃഷിയിലും വ്യാപൃതരാവേണ്ടിവരുന്നു. പുരുഷന്മാർ കൃഷിവിട്ട് മറ്റ് ഉപജീവനമാർഗ്ഗങ്ങൾ തേടുന്നതിനാലാണ് ഈ അധികഭാരം കൂടി സ്ത്രീകൾക്കു ചുമക്കേണ്ടി വരുന്നത്. 2011 ഓടെ കർഷക ആത്മഹത്യകൾ രാഷ്ട്രീയ വിവാദവിഷയം ആയിത്തീരുകയും, പ്രശ്നത്തിന്റെ തീവ്രത ലഘൂകരിക്കാൻ 2014 ൽ പന്ത്രണ്ട് സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളും തങ്ങളുടെ പ്രദേശങ്ങളിൽ കാർഷിക ആത്മഹത്യകൾ ഇല്ലായെന്ന കണക്കുകളാണ് നിരത്തിയത്. 2014 ലും 2015 ലും ആത്മഹത്യകളുടെ എണ്ണം കുറയ്ക്കുന്നതിനായി കണക്കുകളിൽ ലജ്ജാകരമായ കൃത്രിമങ്ങൾ വരുത്തി. 20 വർഷങ്ങളായി പിന്തുടർന്നിരുന്ന രീതികൾ മാറ്റി കർഷകആത്മഹത്യകളെ പലതായി തരം തിരിച്ചു. കർഷകർ, പാട്ടകൃഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ. ഇന്ത്യയിലെ 95 ശതമാനം പാട്ടകൃഷിക്കാർക്കും പാട്ടഭൂമി രേഖകൾ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെ ചെയ്തത്. | സായിനാഥ്: ശരിയാണ്, സ്ത്രീകളുടെ ജീവിതഭാരം വർദ്ധിക്കുകയാണ്. മുമ്പ് മൃഗസംരക്ഷണം, പാലുല്പാദനം തുടങ്ങിയ അനുബന്ധ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾക്ക് നേരിട്ടുള്ള കൃഷിയിലും വ്യാപൃതരാവേണ്ടിവരുന്നു. പുരുഷന്മാർ കൃഷിവിട്ട് മറ്റ് ഉപജീവനമാർഗ്ഗങ്ങൾ തേടുന്നതിനാലാണ് ഈ അധികഭാരം കൂടി സ്ത്രീകൾക്കു ചുമക്കേണ്ടി വരുന്നത്. 2011 ഓടെ കർഷക ആത്മഹത്യകൾ രാഷ്ട്രീയ വിവാദവിഷയം ആയിത്തീരുകയും, പ്രശ്നത്തിന്റെ തീവ്രത ലഘൂകരിക്കാൻ 2014 ൽ പന്ത്രണ്ട് സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളും തങ്ങളുടെ പ്രദേശങ്ങളിൽ കാർഷിക ആത്മഹത്യകൾ ഇല്ലായെന്ന കണക്കുകളാണ് നിരത്തിയത്. 2014 ലും 2015 ലും ആത്മഹത്യകളുടെ എണ്ണം കുറയ്ക്കുന്നതിനായി കണക്കുകളിൽ ലജ്ജാകരമായ കൃത്രിമങ്ങൾ വരുത്തി. 20 വർഷങ്ങളായി പിന്തുടർന്നിരുന്ന രീതികൾ മാറ്റി കർഷകആത്മഹത്യകളെ പലതായി തരം തിരിച്ചു. കർഷകർ, പാട്ടകൃഷിക്കാർ, കർഷകത്തൊഴിലാളികൾ എന്നിങ്ങനെ. ഇന്ത്യയിലെ 95 ശതമാനം പാട്ടകൃഷിക്കാർക്കും പാട്ടഭൂമി രേഖകൾ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇങ്ങനെ ചെയ്തത്. | ||
File: | [[File:Aathmaviswasam-Nashtappetta-Karshakar-1.jpg|thumb|left|300px|തമിഴ്‌നാട്ടിലെ കർഷകർ ദില്ലിയിലെ സമരത്തിൽ<br>ചിത്രത്തിന് കടപ്പാട് Newsclick.in]] | ||
ചിത്രത്തിന് കടപ്പാട് Newsclick.in | |||
]] | |||
ഇത്രയൊക്കെ ചെയ്തിട്ടും അവർക്ക് വേണ്ട തരത്തിലുള്ള ഒരു പട്ടിക ലഭിക്കാതെ വന്നപ്പോൾ 'മറ്റുള്ളവർ' എന്ന് നാമകരണം ചെയ്ത് ഒരു കോളം കൂടി ഉണ്ടാക്കി, എല്ലാ കർഷകജഡങ്ങളും അതിലേയ്ക്കു തള്ളി നീക്കി. ഇതോടെ കർഷക ആത്മഹത്യകളുടെ എണ്ണം കുറയുകയും 'മറ്റുള്ളവരുടെ' എണ്ണം ഞെട്ടിപ്പിക്കും വിധം കൂടുകയും ചെയ്തു. കർഷക ആത്മഹത്യകളിൽ രണ്ടാം സ്ഥാനത്തായിരുന്ന കർണാടകയുടെ കർഷക ആത്മഹത്യ 1403 ൽ നിന്നും 2014 ൽ 321ആയിക്കുറഞ്ഞു. അതേസമയം 'മറ്റുള്ളവർ' എന്ന പട്ടിക 245 ശതമാനം വർദ്ധനവോടെ 1482 ൽ നിന്ന് 5120 രേഖപ്പെടുത്തി. കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന അഞ്ചു സംസ്ഥാനങ്ങളുടെ - ആന്ധ്ര+തെലുങ്കാന, മദ്ധ്യപ്രദേശ്, ഛത്തിസ് ഗഡ്, മഹാരാഷ്ട്ര, കർണാടക - പട്ടികയിലെ 'മറ്റുള്ളവർ' കോളം ശരാശരി 128 ശതമാനം വർദ്ധിച്ചു, കർഷകരുടെ കോളത്തിൽ 50 ശതമാനം കുറവുമുണ്ടായി. | ഇത്രയൊക്കെ ചെയ്തിട്ടും അവർക്ക് വേണ്ട തരത്തിലുള്ള ഒരു പട്ടിക ലഭിക്കാതെ വന്നപ്പോൾ 'മറ്റുള്ളവർ' എന്ന് നാമകരണം ചെയ്ത് ഒരു കോളം കൂടി ഉണ്ടാക്കി, എല്ലാ കർഷകജഡങ്ങളും അതിലേയ്ക്കു തള്ളി നീക്കി. ഇതോടെ കർഷക ആത്മഹത്യകളുടെ എണ്ണം കുറയുകയും 'മറ്റുള്ളവരുടെ' എണ്ണം ഞെട്ടിപ്പിക്കും വിധം കൂടുകയും ചെയ്തു. കർഷക ആത്മഹത്യകളിൽ രണ്ടാം സ്ഥാനത്തായിരുന്ന കർണാടകയുടെ കർഷക ആത്മഹത്യ 1403 ൽ നിന്നും 2014 ൽ 321ആയിക്കുറഞ്ഞു. അതേസമയം 'മറ്റുള്ളവർ' എന്ന പട്ടിക 245 ശതമാനം വർദ്ധനവോടെ 1482 ൽ നിന്ന് 5120 രേഖപ്പെടുത്തി. കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ ഉണ്ടായിരുന്ന അഞ്ചു സംസ്ഥാനങ്ങളുടെ - ആന്ധ്ര+തെലുങ്കാന, മദ്ധ്യപ്രദേശ്, ഛത്തിസ് ഗഡ്, മഹാരാഷ്ട്ര, കർണാടക - പട്ടികയിലെ 'മറ്റുള്ളവർ' കോളം ശരാശരി 128 ശതമാനം വർദ്ധിച്ചു, കർഷകരുടെ കോളത്തിൽ 50 ശതമാനം കുറവുമുണ്ടായി. | ||
| Line 37: | Line 34: | ||
സായിനാഥ് : പക്ഷേ ഇത് ഇപ്പോൾ തുടങ്ങിയതല്ല. കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽക്കേ അതിന്റെ പ്രവണതകൽ കണ്ടുതുടങ്ങിയിരുന്നു. മൻമോഹൻ സിങ് അതു നടപ്പിലാക്കിയതുതന്നെ മനസ്സില്ലാ മനസ്സോടെയാണ്. 64 ഇടതുപക്ഷ എം പി മാരുടെ സമ്മർദ്ദവും അതിനു കാരണമായി. മോഡി സർക്കാർ , ഈ പദ്ധതിയെ തുരങ്കം വയ്ക്കുന്ന നടപടികൾ തുടർന്നു. വേതനം കുടിശ്ശികയാക്കി. പദ്ധതി ഏറ്റവും നന്നായി നടപ്പിലാക്കിക്കൊണ്ടിരുന്ന ത്രിപുരയുടെ വിഹിതം 53 ശതമാനം വെട്ടിക്കുറച്ചു. ഗുജറാത്തിന്റെ വിഹിതം ഇരട്ടിപ്പിച്ചു. മനുഷ്യാദ്ധ്വാനത്തിനു പകരം യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തികൾക്കായി ഈ തുക വക മാറ്റി. പ്രത്യേകിച്ചും ഗുജറാത്തിൽ. | സായിനാഥ് : പക്ഷേ ഇത് ഇപ്പോൾ തുടങ്ങിയതല്ല. കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽക്കേ അതിന്റെ പ്രവണതകൽ കണ്ടുതുടങ്ങിയിരുന്നു. മൻമോഹൻ സിങ് അതു നടപ്പിലാക്കിയതുതന്നെ മനസ്സില്ലാ മനസ്സോടെയാണ്. 64 ഇടതുപക്ഷ എം പി മാരുടെ സമ്മർദ്ദവും അതിനു കാരണമായി. മോഡി സർക്കാർ , ഈ പദ്ധതിയെ തുരങ്കം വയ്ക്കുന്ന നടപടികൾ തുടർന്നു. വേതനം കുടിശ്ശികയാക്കി. പദ്ധതി ഏറ്റവും നന്നായി നടപ്പിലാക്കിക്കൊണ്ടിരുന്ന ത്രിപുരയുടെ വിഹിതം 53 ശതമാനം വെട്ടിക്കുറച്ചു. ഗുജറാത്തിന്റെ വിഹിതം ഇരട്ടിപ്പിച്ചു. മനുഷ്യാദ്ധ്വാനത്തിനു പകരം യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തികൾക്കായി ഈ തുക വക മാറ്റി. പ്രത്യേകിച്ചും ഗുജറാത്തിൽ. | ||
പരംജോയ്: കർഷകരുടെ വരുമാനം 2020 ഓടെ ഇരട്ടിക്കുമെന്ന് ബി ജെ പി അവകാശപ്പെട്ടു. സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കിയെന്നും ചരിത്രത്തിലെ ഏറ്റവും ഉയർന്ന താങ്ങുവിലയാണ് ഇപ്പോൾ നൽകുന്നതെന്നും സർക്കാർ അവകാശപ്പെടുന്നു. എന്നിട്ടും എന്തുകൊണ്ടാണ് താങ്കൾ സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നില്ല എന്ന് ആരോപിക്കുന്നത്? | പരംജോയ്: കർഷകരുടെ വരുമാനം 2020 ഓടെ ഇരട്ടിക്കുമെന്ന് ബി ജെ പി അവകാശപ്പെട്ടു. സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കിയെന്നും ചരിത്രത്തിലെ ഏറ്റവും ഉയർന്ന താങ്ങുവിലയാണ് ഇപ്പോൾ നൽകുന്നതെന്നും സർക്കാർ അവകാശപ്പെടുന്നു. എന്നിട്ടും എന്തുകൊണ്ടാണ് താങ്കൾ സ്വാമിനാഥൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നില്ല എന്ന് ആരോപിക്കുന്നത്? | ||
Revision as of 11:41, 3 June 2026
Placeholder: Add a brief 2-3 line introduction here.
Source Attribution
Translated by: P N Venugopal
Original Source: NEWSclick
URL: https://www.newsclick.in/farmers-have-moved-active-protest-passive-demoralisation-p-sainath
Permission: