"Vasthuthakale-Upayogich-Sathyangale" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
Vasthuthakale-Upayogich-Sathyangale
'{{Article |Language=Malayalam (ML) |Displayname=വസ്തുതകളെ ഉപയോഗിച്ച് സത്യങ്ങളെ മൂടിവയ്ക്കുന്നു |Author=Author:RajeevBhargava |Published date=2020-10-08 |Category=അഭിപ്രായം |Intro=ഹാഥ്‌രസ് അതിക്രമം രാഷ്ട്ര മനസ്സാക്ഷിക്കുമേൽ, അല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Submissions:Vasthuthakale-Upayogich-Sathyangale എന്ന താൾ വസ്തുതകളെ ഉപയോഗിച്ച് സത്യങ്ങളെ മൂടിവയ്ക്കുന്നു എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ VijayanPN മാറ്റി
 
(ഒരേ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
====അപ്രസക്ത വിശദീകരണങ്ങൾ====
====അപ്രസക്ത വിശദീകരണങ്ങൾ====


'''രണ്ട്.''' തെറ്റിദ്ധാരണാജനകമായ വിവരണങ്ങൾ ഉപയോഗിച്ചു മാത്രമല്ല അധികാര പ്രമത്തർ പൊതുചർച്ചയെ വളച്ചൊടിക്കുന്നതും, തങ്ങളുടെ ഉത്തരവാദങ്ങളിൽനിന്ന് തെന്നിമാറുന്നതും. ഈ ഒരു ഉദാഹരണം നോക്കാം. കത്തിക്കരിഞ്ഞ ഒരു വീട്ടിലേയ്ക്ക് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ കയറിച്ചെല്ലുന്നു, അവിടെ ഒരു മണ്ണെണ്ണ പാത്രം  കാണുന്നു, ഒരു കത്തിയ തീപ്പെട്ടിക്കൊള്ളിയും. അയാൾ പുറത്തേയ്ക്കിറങ്ങുമ്പോൾ എങ്ങനെയാണ് വീടിനു തീപിടിച്ചതെന്ന് ഒരു പത്രപ്രവർത്തകൻ ചോദിക്കുന്നു. പോലീസ് ഓഫീസർ പറയുന്നു: "ഈ ലൊക്കേഷനിൽ ഓക്സിജൻ ഉണ്ടായിരുന്നതുകൊണ്ട്." ഈ ഉത്തരം ഒരു നുണയല്ല, കാരണം ഓക്സിജൻ ഇല്ലാതെ തീ  
'''രണ്ട്.''' തെറ്റിദ്ധാരണാജനകമായ വിവരണങ്ങൾ ഉപയോഗിച്ചു മാത്രമല്ല അധികാര പ്രമത്തർ പൊതുചർച്ചയെ വളച്ചൊടിക്കുന്നതും, തങ്ങളുടെ ഉത്തരവാദങ്ങളിൽനിന്ന് തെന്നിമാറുന്നതും. ഈ ഒരു ഉദാഹരണം നോക്കാം. കത്തിക്കരിഞ്ഞ ഒരു വീട്ടിലേയ്ക്ക് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ കയറിച്ചെല്ലുന്നു, അവിടെ ഒരു മണ്ണെണ്ണ പാത്രം  കാണുന്നു, ഒരു കത്തിയ തീപ്പെട്ടിക്കൊള്ളിയും. അയാൾ പുറത്തേയ്ക്കിറങ്ങുമ്പോൾ എങ്ങനെയാണ് വീടിനു തീപിടിച്ചതെന്ന് ഒരു പത്രപ്രവർത്തകൻ ചോദിക്കുന്നു. പോലീസ് ഓഫീസർ പറയുന്നു: "ഈ ലൊക്കേഷനിൽ ഓക്സിജൻ ഉണ്ടായിരുന്നതുകൊണ്ട്." ഈ ഉത്തരം ഒരു നുണയല്ല, കാരണം ഓക്സിജൻ ഇല്ലാതെ തീ പിടിക്കില്ല. എന്നാൽ ഈ വിശദീകരണം കൊണ്ട് റിപ്പോർട്ടർക്ക് യാതൊരു ഉപയോഗവുമില്ല; '''ഒരു നല്ല വിശദീകരണം വാസ്തവം ആയാൽ മാത്രം പോരാ, പ്രസക്തവുമാവണം. അപ്രസക്തമായ പൊതുപ്രസ്താവനകൾ മുമ്പോട്ടു വയ്ക്കുന്നത് സത്യത്തെ മറയ്ക്കാനുള്ള ഒരു സൂത്രം മാത്രമാണ്. കുറ്റകൃത്യത്തെ മൂടി വയ്ക്കലാണ്. '''ചർച്ചയുടെ വ്യാപ്തി വർധ്ധിപ്പിക്കുക എന്ന നാട്യത്തോടെ രാജ്യത്ത് ആകമാനമുണ്ടാവുന്ന ബലാൽസംഗങ്ങളിലേയ്ക്ക് വഴുതിമാറുന്നതും ഹാഥ്‌രസ്സിലെ കൊടും പാതകത്തിൽനിന്ന് വഴിമാറ്റുന്നതിനാണ്.
പിടിക്കില്ല. എന്നാൽ ഈ വിശദീകരണം കൊണ്ട് റിപ്പോർട്ടർക്ക് യാതൊരു ഉപയോഗവുമില്ല; ഒരു നല്ല വിശദീകരണം വാസ്തവം ആയാൽ മാത്രം പോരാ, പ്രസക്തവുമാവണം. അപ്രസക്തമായ പൊതുപ്രസ്താവനകൾ മുമ്പോട്ടു വയ്ക്കുന്നത് സത്യത്തെ മറയ്ക്കാനുള്ള ഒരു സൂത്രം മാത്രമാണ്. കുറ്റകൃത്യത്തെ മൂടി വയ്ക്കലാണ്. ചർച്ചയുടെ വ്യാപ്തി വർധ്ധിപ്പിക്കുക എന്ന നാട്യത്തോടെ രാജ്യത്ത് ആകമാനമുണ്ടാവുന്ന ബലാൽസംഗങ്ങളിലേയ്ക്ക് വഴുതിമാറുന്നതും ഹാഥ്‌രസ്സിലെ കൊടും പാതകത്തിൽനിന്ന് വഴിമാറ്റുന്നതിനാണ്.
 


====ഇരയുടെ സ്വത്വം====
====ഇരയുടെ സ്വത്വം====
വരി 51: വരി 49:
|source_url=https://www.thehindu.com/opinion/lead/using-facts-to-hide-underlying-truths/article32797271.ece
|source_url=https://www.thehindu.com/opinion/lead/using-facts-to-hide-underlying-truths/article32797271.ece
|permission_note=ലേഖകന്റെ അനുവാദത്തോടെ - പകർപ്പവകാശം ലേഖകന്
|permission_note=ലേഖകന്റെ അനുവാദത്തോടെ - പകർപ്പവകാശം ലേഖകന്
[[Category:ദളിത് /ആദിവാസി]]
}}
}}
[[Category:Top Stories]]

12:19, 14 ജൂലൈ 2026-നു നിലവിലുള്ള രൂപം

വസ്തുതകളെ ഉപയോഗിച്ച് സത്യങ്ങളെ മൂടിവയ്ക്കുന്നു

Vasthuthakale-Upayogich-Sathyangale Author:RajeevBhargava 2020-10-08

ഹാഥ്രസ് അതിക്രമം രാഷ്ട്ര മനസ്സാക്ഷിക്കുമേൽ, അല്ലെങ്കിൽ അവശേഷിക്കുന്ന മനസ്സാക്ഷിക്കുമേൽ ഒരു ഭാരമായി മാറിയിരിക്കുന്നു. ജനങ്ങൾ ദൃക്സാക്ഷിയായത് സാമൂഹ്യപീഡനത്തിന്റെ ഏറ്റവും മൃഗീയ മുഖത്തെ മാത്രമല്ല, മർദ്ദകരെ സഹായിക്കുന്ന സർക്കാർ യന്ത്രത്തെക്കൂടിയാണ്. File:Vasthuthakale-Upayogich-Sathyangale-1.jpg

🏠 മുഖപ്പേജ്അഭിപ്രായം
ഹാഥ്‌രസ് അതിക്രമം രാഷ്ട്ര മനസ്സാക്ഷിക്കുമേൽ, അല്ലെങ്കിൽ അവശേഷിക്കുന്ന മനസ്സാക്ഷിക്കുമേൽ ഒരു ഭാരമായി മാറിയിരിക്കുന്നു. ജനങ്ങൾ ദൃക്‌സാക്ഷിയായത് സാമൂഹ്യപീഡനത്തിന്റെ ഏറ്റവും മൃഗീയ മുഖത്തെ മാത്രമല്ല, മർദ്ദകരെ സഹായിക്കുന്ന സർക്കാർ യന്ത്രത്തെക്കൂടിയാണ്.
ഹാഥ്‌രസ് പെൺകുട്ടിയുടെ മൃതദേഹം പോലീസ് കത്തിക്കുന്നു.
ചിത്രം: Live Law.in
ഹാഥ്‌രസ് അതിക്രമം രാഷ്ട്ര മനസ്സാക്ഷിക്കുമേൽ, അല്ലെങ്കിൽ അവശേഷിക്കുന്ന മനസ്സാക്ഷിക്കുമേൽ ഒരു ഭാരമായി മാറിയിരിക്കുന്നു. ജനങ്ങൾ ദൃക്‌സാക്ഷിയായത് സാമൂഹ്യപീഡനത്തിന്റെ ഏറ്റവും മൃഗീയ മുഖത്തെ മാത്രമല്ല, മർദ്ദകരെ സഹായിക്കുന്ന സർക്കാർ യന്ത്രത്തെക്കൂടിയാണ്. ആ ദളിത് പെൺകുട്ടിയുടെ — ഞാൻ അവളെ ഭാരതി എന്നു വിളിക്കുന്നു — പീഡനം അവളുടെ കൊലപാതകത്തിൽ കലാശിക്കുക മാത്രമല്ല, എഫ് ഐ ആർ സമയത്തിനു ഫയൽ ചെയ്യാതിരിക്കുക, വൈദ്യ സഹായം താമസിപ്പിക്കുക, മരണമൊഴിയെ അവഗണിക്കുക, എല്ലാറ്റിനും ഉപരി തിരക്കിട്ട് സ്വന്തക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തുക പോലും ചെയ്യാതെ കത്തിച്ചു ചാരമാക്കുക എന്നീ നികൃഷ്ടതകളിലൂടെ നയിക്കുകയും ചെയ്തു.

കരുതിക്കൂട്ടിയുള്ള തെളിവുനശിപ്പിക്കൽ കഴിഞ്ഞ് അടുത്ത നടപടി അധികാര ദുർവിനിയോഗമായിരുന്നു: ഭാരതിയുടെ കുടുംബത്തെ വീട്ടുതടങ്കലിൽ വയ്ക്കുക, ഗ്രാമത്തിനുചുറ്റും പോലീസിനെ വിന്യസിക്കുക, അങ്ങോട്ടെത്താൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കളേയും മാധ്യമ പ്രവർത്തകരേയും ബലം പ്രയോഗിച്ച് തടയുക — ഭരണഘടനയിൽ അധിഷ്ടിതമായ നമ്മുടെ ജനാധിപത്യത്തെ അപഹസിക്കലായിരുന്നു.

ആഖ്യാനം രൂപപ്പെടുത്തുമ്പോൾ

നുണപ്രചരണം കൊണ്ട് കേൾവിക്കാരെ വശത്താക്കുക ഒരു സാധാരണ രീതിയാണ്. എന്നാൽ ഇവിടെ കേട്ടത്, ചില സത്യപ്രസ്താവനകൾ ഉപയോഗിച്ച് അതിലും പ്രസക്തവും പ്രാധാന്യമർഹിക്കുന്നതുമായ സത്യങ്ങളെ തമസ്കരിക്കലാണ്.

എനിക്കു നൽകാൻ മൂന്ന് ഉദാഹരണങ്ങളുണ്ട്.

ഒന്ന്. ഒരു ടെലിവിഷൻ ചാനലിൽ ഞാൻ കേട്ടു: “ആ യുവതിയുടെ മരണത്തിൽ എനിക്ക് ദു:ഖം തോന്നി.” പ്രഥമദൃഷ്ട്യാ മനസ്സിൽ തട്ടുന്നതും ഉചിതവുമായ ഒരു പ്രസ്താവന. എന്നാൽ അങ്ങനെയാണോ? അവൾ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയുമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ “മരിച്ചു” എന്ന വാക്ക് തീർത്തും അനുചിതമാണ്. കൊല ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ ‘മരണ’ത്തെപ്പറ്റി പറയുന്നത് തെറ്റിദ്ധാരണാജനകമാണ്. അതുപോലെ തന്നെ, മൃഗീയമായ ഒരു കൊലപാതകത്തിനു മുന്നിൽ വേദന അനുഭവിച്ചു’ എന്നു പറയുന്നത് ആ കുറ്റകൃത്യത്തിന്റെ ഭീകരതയെ തമസ്കരിക്കലാണ്. മനുഷ്യാവസ്ഥകളിൽ, എന്താണ് സംഭവിച്ചത് എന്നതിന്റെ ഏറ്റവും കൃത്യമായ വിവരണമാണ് സത്യത്തെയും നുണയേയും വേർതിരിക്കാനായി നമുക്ക് ലഭ്യമാവുക.

അപ്രസക്ത വിശദീകരണങ്ങൾ

രണ്ട്. തെറ്റിദ്ധാരണാജനകമായ വിവരണങ്ങൾ ഉപയോഗിച്ചു മാത്രമല്ല അധികാര പ്രമത്തർ പൊതുചർച്ചയെ വളച്ചൊടിക്കുന്നതും, തങ്ങളുടെ ഉത്തരവാദങ്ങളിൽനിന്ന് തെന്നിമാറുന്നതും. ഈ ഒരു ഉദാഹരണം നോക്കാം. കത്തിക്കരിഞ്ഞ ഒരു വീട്ടിലേയ്ക്ക് ഒരു അന്വേഷണ ഉദ്യോഗസ്ഥൻ കയറിച്ചെല്ലുന്നു, അവിടെ ഒരു മണ്ണെണ്ണ പാത്രം കാണുന്നു, ഒരു കത്തിയ തീപ്പെട്ടിക്കൊള്ളിയും. അയാൾ പുറത്തേയ്ക്കിറങ്ങുമ്പോൾ എങ്ങനെയാണ് വീടിനു തീപിടിച്ചതെന്ന് ഒരു പത്രപ്രവർത്തകൻ ചോദിക്കുന്നു. പോലീസ് ഓഫീസർ പറയുന്നു: "ഈ ലൊക്കേഷനിൽ ഓക്സിജൻ ഉണ്ടായിരുന്നതുകൊണ്ട്." ഈ ഉത്തരം ഒരു നുണയല്ല, കാരണം ഓക്സിജൻ ഇല്ലാതെ തീ പിടിക്കില്ല. എന്നാൽ ഈ വിശദീകരണം കൊണ്ട് റിപ്പോർട്ടർക്ക് യാതൊരു ഉപയോഗവുമില്ല; ഒരു നല്ല വിശദീകരണം വാസ്തവം ആയാൽ മാത്രം പോരാ, പ്രസക്തവുമാവണം. അപ്രസക്തമായ പൊതുപ്രസ്താവനകൾ മുമ്പോട്ടു വയ്ക്കുന്നത് സത്യത്തെ മറയ്ക്കാനുള്ള ഒരു സൂത്രം മാത്രമാണ്. കുറ്റകൃത്യത്തെ മൂടി വയ്ക്കലാണ്. ചർച്ചയുടെ വ്യാപ്തി വർധ്ധിപ്പിക്കുക എന്ന നാട്യത്തോടെ രാജ്യത്ത് ആകമാനമുണ്ടാവുന്ന ബലാൽസംഗങ്ങളിലേയ്ക്ക് വഴുതിമാറുന്നതും ഹാഥ്‌രസ്സിലെ കൊടും പാതകത്തിൽനിന്ന് വഴിമാറ്റുന്നതിനാണ്.

ഇരയുടെ സ്വത്വം

മൂന്ന്. ഇനി ഞാൻ മൂന്നാമത്തെ ഉദാഹരണത്തിലേയ്ക്കു കടക്കാം. ഭാരതി ആക്രമിക്കപ്പെട്ടെന്നും കൊലചെയ്യപ്പെട്ടെന്നും പറഞ്ഞ് അവിടെ നിറുത്തുക എന്നത് സത്യത്തിന്റെ ഓരങ്ങളിൽ മാത്രം സ്പർശിക്കുന്നതും കഠോരവും ആണ്. ഒരു വിശദാംശം ഒഴിവാക്കുക എന്നാൽ ഈ കഥയുടെ മർമ്മം നഷ്ടപ്പെടുത്തുക എന്നതാണ്. എല്ലാ ബലാൽക്കാരങ്ങളും ഭീകരമാണ്, എങ്കിൽത്തന്നെയും ഏതോ ഒരു സ്ത്രീയെ ഏതോ പുരുഷന്മാർ ആക്രമിക്കുകയായിരുന്നില്ല ഇവിടെ. ഒരു ദലിത് സ്ത്രീയെ ഉയർന്ന ജാതിയിൽ പെട്ട പുരുഷന്മാർ മാനഭംഗപ്പെടുത്തുകയും കൊല്ലുകയുമായിരുന്നു. ഭാരതി ഒരു ദളിത് ആയിരുന്നില്ലെങ്കിൽ ഈ കുറ്റകൃത്യം ചിലപ്പോൾ നടക്കുമായിരുന്നില്ല. അവൾ കൂട്ടബലാൽസംഗത്തിനിരയായതും മർദ്ദിക്കപ്പെട്ടതും ദളിത് ആയതുകൊണ്ട് മാതമല്ല, അവളുടെ കുടുംബം ജാതി മേൽക്കോയ്മയെ കഴിഞ്ഞ കാലങ്ങളിൽ എതിർത്തിരുന്നു എന്നതുകൊണ്ടും കൂടിയാണ്. ആകെ തകർക്കപ്പെട്ട് കിടന്നപ്പോഴും അവൾ തന്റെ മരണമൊഴിയിൽ തന്നെ ആക്രമിച്ചവരുടെ പേരുകൾ പറഞ്ഞു.

അതിനാൽ ഒരു യുവതിയെ നിഷ്ഠുരന്മാരായ പുരുഷന്മാർ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്ന് പറയുന്നത് തെറ്റല്ല, എന്നാൽ ഭാരതി ദളിത് ആയിരുന്നുവെന്നതും കുറ്റകൃത്യത്തിന്റെ ജാതി സ്വഭാവവും അവഗണിച്ചാൽ അത് ഒരു തെറ്റായ വിവരണം ആകും. ജാതിയും ലിംഗപദവിയും കെട്ടുപിണഞ്ഞുകിടക്കുന്ന ഹത്രാസ് അതിക്രമത്തെ, ലിംഗപദവിയെ മുൻ നിർത്തി ജാതിയുടെ പങ്കിനെ തള്ളിക്കളയുന്ന നിലപാട് സംഭവഗതികളെ വളച്ചൊടിക്കലാവും.

ഒരു സ്ത്രീയെ വ്യക്തിപരമായ വിദ്വേഷത്താൽ കൊല്ലുന്നതും അവൾ ഒരു ദലിത് ആയതുകൊണ്ടുമാത്രം പുരുഷശക്തി പ്രയോഗത്തിലൂടെ കൊല്ലുന്നതും തമ്മിലുള്ള വ്യത്യാസം നമുക്ക് വിശദീകരിക്കാൻ കഴിയില്ല. ഒരു ജാതിജഡില സമൂഹത്തിൽ ചില വിഭാഗങ്ങൾ അവരുടെ ജാതികളിൽ തടവിലാക്കപ്പെടുന്നു. അവർ ഏത് കുടുംബത്തിലേയ്ക്ക് പിറന്നുവീഴുന്നുവെന്നതിനേയും ആ കുടുംബം ജാതിശ്രേണിയിൽ എവിടെ നിൽക്കുന്നുവെന്നതിനേയും ആശ്രയിച്ച് ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടുന്നു.

ധർമപ്രസംഗങ്ങളുടെ പോരായ്മകൾ

മത സ്വത്വത്തിന്റെ കാര്യത്തിലും സാധാരണമായി ഇതൊക്കെത്തന്നെയാണ് സംഭവിക്കുന്നത്. അവർ ആരാണെന്ന ഒറ്റക്കാരണത്താൽ ഇന്ത്യയിലെമ്പാടും ദളിതുകളും മുസ്ലീങ്ങളും അല്ലെങ്കിൽ കാശ്മീരി പണ്ഡിറ്റുകളും ആക്രമിക്കപ്പെടുമ്പോൾ “എല്ലാ കൊലപാതകവും ഭയാനകമാണ്”, അല്ലെങ്കിൽ “എല്ലാ ബലാൽസംഗങ്ങളും ഭയങ്കരമാണ്&rquo; എന്നിങ്ങനെ ധർമാദർശികൾക്ക് അപലപിക്കാനാകാതെവരും. ശരിയും സാമാന്യവത്കരിക്കപ്പെട്ടതുമായ ഈ അപലപനങ്ങൾ കൊലപാതകത്തിന്റെ കാരണങ്ങൾക്ക് എതിരാകും.

നിറം, ലിംഗം, മതം അല്ലെങ്കിൽ ദേശീയത എന്നിവയുടെ അടിസ്ഥാനത്തിൽ വ്യക്തികളെ ലക്ഷ്യംവെച്ച് അപമര്യാദ കാട്ടുന്നതിലും വിവേചനം കാട്ടുന്നതിലും മറ്റ് സാധാരണ ക്രൂരകൃത്യങ്ങളേക്കാൾ വലിയ മാനങ്ങളുണ്ട്. കാരണം അത് ഒരു വ്യക്തിയെ മാത്രമല്ല ആക്രമിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്, അവളുടെ മുഴുവൻ സമുദായത്തേയുമാണ്.

ഈ പ്രത്യേക വിഭാഗങ്ങൾ ആരെന്നത് പ്രസക്തമാണെങ്കിലും അതേക്കുറിച്ച് പറയാതിരിക്കുക എന്നത് കുറ്റകൃത്യത്തെ പൂർണമായും തെറ്റായി വിവരിക്കലും യഥാർത്ഥ കാരണം മറച്ചുവെക്കലുമാണ്.

ചുരുക്കത്തിൽ ജാതിയും ലിംഗഭേദവും ആഴത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഹാഥ്‌രസ് അതിക്രമം പോലുള്ള കേസുകളിൽ ജാതിയുടെ കാര്യകാരണപരമായ പങ്ക് കാണുന്നതിൽനിന്ന് ജനങ്ങളെ തടയുന്ന തരത്തിൽ ലിംഗഭേദം പ്രധാനമാക്കിക്കൂടാ. ഇതിനെ കുറച്ചുകാണിക്കുന്നത് ആഖ്യാനത്തെ വ്യാജമാക്കും. രാഷ്ട്രീയ പ്രേരിതമായ ഈ കള്ളന്യായം അപകടകരമാണ്. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നത് അതിനെ എല്ലാക്കാലവും നിലനിർത്താനാണ് സഹായിക്കുക.

Source Attribution

Translated by: പി. എൻ. വേണുഗോപാൽ
Original Source: The Hindu
URL: https://www.thehindu.com/opinion/lead/using-facts-to-hide-underlying-truths/article32797271.ece
Permission: ലേഖകന്റെ അനുവാദത്തോടെ - പകർപ്പവകാശം ലേഖകന്

എഴുത്തുകാരൻ / എഴുത്തുകാരി

Author-RajeevBhargava.jpg

രാജീവ് ഭാർഗവ

ജവഹർലാൽ നെഹ്രു യൂണിവേർസിറ്റിയിൽ പൊളിറ്റിക്കൽ തിയറി പ്രൊഫെസർ ആയിരുന്നു. സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ്ന്റെ മുൻ ഡയറക്ടർ.
"https://abhiprayavedi.org/index.php?title=Vasthuthakale-Upayogich-Sathyangale&oldid=3035" എന്ന താളിൽനിന്ന് ശേഖരിച്ചത്