<?xml version="1.0"?>
<feed xmlns="http://www.w3.org/2005/Atom" xml:lang="ml">
	<id>https://abhiprayavedi.org/api.php?action=feedcontributions&amp;feedformat=atom&amp;user=EditorVij</id>
	<title>അഭിപ്രായവേദി  - താങ്കളുടെ സംഭാവനകൾ [ml]</title>
	<link rel="self" type="application/atom+xml" href="https://abhiprayavedi.org/api.php?action=feedcontributions&amp;feedformat=atom&amp;user=EditorVij"/>
	<link rel="alternate" type="text/html" href="https://abhiprayavedi.org/index.php/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B8%E0%B4%82%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A8%E0%B4%95%E0%B5%BE/EditorVij"/>
	<updated>2026-09-03T10:25:49Z</updated>
	<subtitle>താങ്കളുടെ സംഭാവനകൾ</subtitle>
	<generator>MediaWiki 1.43.6</generator>
	<entry>
		<id>https://abhiprayavedi.org/index.php?title=Go-Vijnjana-Pareekshakal&amp;diff=3928</id>
		<title>Go-Vijnjana-Pareekshakal</title>
		<link rel="alternate" type="text/html" href="https://abhiprayavedi.org/index.php?title=Go-Vijnjana-Pareekshakal&amp;diff=3928"/>
		<updated>2026-08-08T16:15:53Z</updated>

		<summary type="html">&lt;p&gt;EditorVij: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{Article&lt;br /&gt;
|Language=Malayalam (ML)&lt;br /&gt;
|Displayname=ഗോ വിജ്ഞാന പരീക്ഷകൾ&lt;br /&gt;
|Author=Author:P. N. Venugopal&lt;br /&gt;
|Published date=2016-08-08&lt;br /&gt;
|HomepageStatus=Standard&lt;br /&gt;
|Category=സമൂഹം&lt;br /&gt;
|Intro=പശുവിന്റെ പേരിൽ അക്രമം വേണ്ടെന്നും ഗോസം‌രക്ഷകരിൽ ഭൂരിഭാഗവും സമൂഹവിരുദ്ധരെന്നും ഉള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന പത്രങ്ങളെല്ലാം വലിയ വാർത്തയാക്കിയിരിക്കുകയാണ്. അസഹിഷ്ണുതയും സ്പർദ്ധയും വിഭാഗീയതയും വളർത്തുന്ന സംഭവങ്ങളും പ്രസംഗങ്ങളും താൻ കണ്ടിട്ടും കേട്ടിട്ടുമില്ല എന്ന ഭാവത്തേക്കാൾ ഭേദം ഏറെവൈകിയാണെങ്കിലും ഇതുതന്നെയാണ്. എന്നാൽ ഈ &#039;സമൂഹവിരുദ്ധർ&#039; അവർ ഉദ്ദേശിച്ച ലക്ഷ്യം നേടിക്കഴിഞ്ഞതിനുശേഷം അവരെ തള്ളിപ്പറയുന്നതിൽ ഒരർത്ഥവുമില്ല.&lt;br /&gt;
|Content=ചെന്നൈയ്യിൽ നിന്നിറങ്ങുന്ന &#039;ഫൗണ്ടൻ ഇങ്ക്&#039; എന്ന മാസികയുടെ ഏറ്റവും പുതിയ ലക്കത്തിന്റെ എഡിറ്റോറിയൽ ഈ സന്ദർഭത്തിൽ ശ്രദ്ധേയമാകുന്നു. മഹന്ത് ആദിത്യനാഥിനെപ്പോലുള്ള എം പി മാരേയും ഗിരിരാജ്‌ സിങ്ങിനെപ്പോലെയുള്ള മന്ത്രിമാരെയും തന്റെ മൗനം കൊണ്ട് മോദി പ്രോത്സാഹിപ്പിക്കുന്നു എന്ന് ഫൗണ്ടൻ ഇങ്ക് പറയുന്നു. സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കുന്ന 150 വിശിഷ്ടവ്യക്തികളെ പ്രധാനമന്ത്രി അടുത്തയിടെ തന്റെ ഔദ്യോഗികവസതിയിൽ വിരുന്നിനു ക്ഷണിച്ചു. ജമ്മു കാശ്മീർ പ്രശ്നം പരിഹരിക്കാൻ അഭിപ്രായ വോട്ടെടുപ്പു നടത്തണമെന്ന് പറഞ്ഞതിന് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ മർദ്ദിച്ച താജിന്ദർ പാൽ ബഗ്ഗയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ബഗ്ഗ ട്വീറ്ററിൽ അഭിമാനത്തോടെ എഴുതി: &#039;അയാൾ എന്റെ രാജ്യത്തെ തകർക്കാൻ നോക്കി, ഞാൻ അയാളുടെ തലയും. കണക്കു തീർത്തു. ഓപ്പറേഷൻ പ്രശാന്ത് ഭൂഷൺ വിജയിച്ചു.&#039;&lt;br /&gt;
&lt;br /&gt;
പശുവാദികളായ മോദിപക്ഷ ഭരണകർത്താക്കൾ ചെയ്തുകൂട്ടുന്ന കാര്യങ്ങളിലേയ്ക്കും എഡിറ്റോറിയൽ വെളിച്ചം വീശുന്നു. ഹരിയാണയിലെ മന്ത്രിമാർ തങ്ങൾക്കു സ്വന്തഇഷ്ടപ്രകാരം ചിലവാക്കാവുന്ന 40 കോടിരൂപയിൽ 6.25 കോടിരൂപ പശു സം‌രക്ഷണത്തിനായി മാറ്റി‌വച്ചിരിക്കുന്നു. ആ സംസ്ഥാനം പശുക്കൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ പോകുന്നു. (ചിലപ്പോൾ വാർദ്ധക്യപെൻഷനും നൽകിയേക്കാം. വൃദ്ധജനങ്ങൾക്ക് മാസം 750രൂപാ കൊടുക്കാമെങ്കിൽ അവർ പൂജിക്കുന്ന മൃഗത്തിനും എന്തുകൊണ്ടായിക്കൂടാ എന്ന് ഫൗണ്ടൻ ഇങ്ക്.) സമീപ സംസ്ഥാനമായ രാജസ്ഥാൻ ജാലോർ പട്ടണത്തിൽ ഒരു ഗോമൂത്ര റിഫൈനറി ആരംഭിച്ചിരിക്കുന്നു; ഇനിമുതൽ ആശുപത്രികളിൽ നിലം തുടയ്ക്കുന്നത് ഗോമൂത്രം കൊണ്ടായിരിക്കുമത്രെ. മഹാരാഷ്ട്രയിലെ മാലേഗാവിൽ പശുവും കാളയും ക്ടാവും ഉടമസ്ഥനും ചേർന്നുള്ള ഫോട്ടോ നിർബന്ധിതമാക്കുന്നു.&lt;br /&gt;
&lt;br /&gt;
കുറ്റകൃത്യങ്ങൾ കുറയ്ക്കാനും കുറ്റവാളികളെ ഉദ്ധരിക്കാനും പശുക്കളുമായുള്ള സഹവാസം സഹായിക്കുമെന്ന ഒരു കണ്ടുപിടിത്തവുമായി ആർ എസ് എസ് എത്തിയിരിക്കുന്നത്രെ. എന്നാൽ ആ പശുക്കൾ ഭാരതീയ പൈതൃകമുള്ളവതന്നെയാകണം. അല്ലെങ്കിൽ വിപരീതഫലമാവും ഉണ്ടാവുക. വിദ്യാർത്ഥികൾക്ക് പശുവിന്റെ മതപരവും സാമൂഹികവുമായ പ്രാധാന്യത്തെപ്പറ്റി എത്രമാത്രം ബോധമുണ്ടെന്ന് അറിയാനായി സർക്കാർ സ്കൂളുകളിൽ &#039;ഗോവിജ്ഞാന പരീക്ഷകൾ&#039; നടത്താനും അവർക്ക് ഉദ്ദേശമുണ്ടത്രെ.&lt;br /&gt;
&lt;br /&gt;
ഇതൊക്കെ ഏതെങ്കിലും ഒരു വ്യക്തിയുടെ തലതിരിവുമാത്രമായിരുന്നെങ്കിൽ അത് കൗതുകം ജനിപ്പിക്കുമായിരുന്നു. എന്നാൽ ഇതിനു തുനിഞ്ഞിറങ്ങുന്നത് സംസ്ഥാന സർക്കാറുകളും ചിലവാക്കുന്നത് സർക്കാർ ഖജനാവിൽനിന്നും ആവുമ്പോളാണ് ചിത്രം മാറുന്നത്.&lt;br /&gt;
&lt;br /&gt;
ദാദ്രിക്കുശേഷം ഉനായിൽ ദളിതർക്കുനേരെയുണ്ടായ അതിക്രമം ഗുജറാത്തിലെ ഗ്രാമങ്ങളെ ആകെ കലുഷിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 31 ന് 20,000 ദളിതുകൾ ചേർന്ന് പ്രതിജ്ഞയെടുത്തു: ഇനിമേൽ തങ്ങൾ ചത്ത മൃഗങ്ങളെ മറവുചെയ്യില്ല, തെരുവുകളും ഓടകളും വൃത്തിയാക്കില്ല. പശു നിങ്ങളുടെ മാതാവെങ്കിൽ നിങ്ങൾതന്നെ അതിനെ മറവുചെയ്യുക.&lt;br /&gt;
|ContinueReading=Ottaal&lt;br /&gt;
}}&lt;/div&gt;</summary>
		<author><name>EditorVij</name></author>
	</entry>
	<entry>
		<id>https://abhiprayavedi.org/index.php?title=Itathupakshathinu-Congressinte&amp;diff=3496</id>
		<title>Itathupakshathinu-Congressinte</title>
		<link rel="alternate" type="text/html" href="https://abhiprayavedi.org/index.php?title=Itathupakshathinu-Congressinte&amp;diff=3496"/>
		<updated>2026-07-26T16:33:20Z</updated>

		<summary type="html">&lt;p&gt;EditorVij: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{Article&lt;br /&gt;
|Language=Malayalam (ML)&lt;br /&gt;
|Displayname=ഇടതുപക്ഷത്തിന് കോൺഗ്രസ്സിന്റെ ആവശ്യമില്ല&lt;br /&gt;
|Author=Author:G. Sampath&lt;br /&gt;
|Published date=2018-03-21&lt;br /&gt;
|HomepageStatus=Standard&lt;br /&gt;
|Category=ചരിത്രം&lt;br /&gt;
|Intro=ത്രിപുരയിൽ സി പി ഐ (എം)ന് സംഭവിച്ചത് വലിയൊരു തിരിച്ചടിതന്നെയായിരുന്നു. അങ്ങനെയല്ല എന്നു കരുതുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമാവും. എന്നാൽ ആ പരാജയം കോൺ‌ഗ്രസ്സുമായി സഖ്യമുണ്ടാക്കലിന് ഒരു ഒഴിവുകഴിവായി മാറുകയാണെങ്കിൽ അതൊരു ദുരന്തം തന്നെയാവും.&lt;br /&gt;
|Content=ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഉദകക്രിയ ചെയ്യാൻ വെമ്പലോടെയിരിക്കുന്ന ചില തല്പരകക്ഷികൾ സന്തോഷം തിരയടിച്ച ഒരുകൂട്ടം ചരമക്കുറിപ്പുകൾ ഇറക്കിയിട്ട് കഷ്ടിച്ച് ഒരാഴ്ചയെ ആവുന്നുള്ളു. എന്തായിരുന്നു ആ ഉൽ‌പ്രേക്ഷ - സൂര്യാസ്തമയത്തിന് ചോരച്ചുവപ്പും സൂര്യോദയത്തിനു കാവിയും?&lt;br /&gt;
&lt;br /&gt;
കഴിഞ്ഞ വാരാന്ത്യത്തിൽ മഹാരാഷ്ട്രയിലെ 30,000 കർഷകർ ദിവസങ്ങളോളം സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഒരൊറ്റലക്ഷ്യവുമായി മാർച്ച് ചെയ്തു: തങ്ങളേന്തുന്ന ചുവന്ന കൊടികൾ ഇന്ത്യയുടെ വാണിജ്യ സിരാകേന്ദ്രത്തിൽ നാട്ടുക, ഭരണവർഗ്ഗ മേലാളന്മാരുടെ അടുക്കളയിലെ ഫ്രിജ്ജുകൾ നിറയ്ക്കാൻ വേണ്ട ഉല്പന്നങ്ങൾ കൃഷിചെയ്തുണ്ടാക്കുന്ന, എന്നാൽ തങ്ങളെ കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന മേനി നടിക്കുന്ന അവരിൽനിന്ന് തങ്ങളുടെ അവകാശങ്ങൾ പിടിച്ചുവാങ്ങുക.&lt;br /&gt;
&lt;br /&gt;
എന്നാൽ ഇടതുപക്ഷം മരണക്കിടക്കയിലല്ലേ? ത്രിപുര തെരഞ്ഞെടുപ്പിൽ സി പി ഐ (എം)ന് കനത്ത തിരിച്ചടിയല്ലേ ലഭിച്ചത്? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലും അധികാരം നഷ്ടപ്പെട്ടാലോ? ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ &#039;വിവേകം&#039; അനുസരിച്ച് ഇടതുപക്ഷം ആയുസ്സു നിലനിർത്തുന്നു എന്നേയുള്ളു, ആ നിലനില്പെങ്കിലും തുടർന്നുണ്ടാവണമോ വേണ്ടയോ എന്നു തീരുമാനിക്കുക, ഒരു പഴകിയ കീറാമുട്ടി ചോദ്യത്തിനു ലഭിക്കുന്ന ഉത്തരത്തിൽ അധിഷ്ടിതമായിരിക്കുമത്രേ. ഇടത്- കോൺഗ്രസ്സ് സഖ്യം വേണമോ വേണ്ടയോ?&lt;br /&gt;
&lt;br /&gt;
ത്രിപുരയിൽ സി പി ഐ (എം)ന് സംഭവിച്ചത് വലിയൊരു തിരിച്ചടിതന്നെയായിരുന്നു. അങ്ങനെയല്ല എന്നു കരുതുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമാവും. എന്നാൽ ആ പരാജയം കോൺ‌ഗ്രസ്സുമായി സഖ്യമുണ്ടാക്കലിന് ഒരു ഒഴിവുകഴിവായി മാറുകയാണെങ്കിൽ അതൊരു ദുരന്തം തന്നെയാവും.&lt;br /&gt;
&lt;br /&gt;
ഇങ്ങനെയൊരു മുന്നണിക്കു‌വേണ്ടി ശഠിക്കുന്നവർ രണ്ടു വാദങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത് : നിരന്തരമായി പാർശ്വ‌വൽക്കരിക്കപ്പെടുന്നതിലൂടെ സ്വന്തം നിലയിൽ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശക്തി ഇടതിനു നഷ്ടപ്പെട്ടിരിക്കുന്നു. രണ്ട്, ഇന്ത്യയെ സാമൂഹികമായി വിഭജിക്കുന്ന ഹിന്ദുത്വ ശക്തികൾ 2019ൽ അധികാരത്തിൽ വരുന്നത് തടയാനായി എല്ലാ മതേതര പാർട്ടികളും കൈകോർക്കണം.&lt;br /&gt;
&lt;br /&gt;
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഈ രണ്ട് വാദഗതികൾക്കും ഹൃസ്വകാല പ്രസക്തിയുണ്ടാവാം. എന്നാൽ ദീർഘകാല വീക്ഷണത്തിൽ, കോൺഗ്രസ്സുമായി കൂട്ടുകൂടുന്നത് തന്ത്രപരമായ ഒരബദ്ധമാവും. ഇപ്പോൾത്തന്നെ വല്ലാതെ ചുരുങ്ങിയിരിക്കുന്ന പുരോഗമന രാഷ്ട്രീയ ഇടത്തെ ഏറെ പരിമിതമാക്കും. മാത്രമല്ല, തീവ്ര ദേശീയതയുടെ വെറുപ്പുരാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.&lt;br /&gt;
&lt;br /&gt;
എന്താണ് ഭാവിയിൽ സംഭവിക്കാൻ പോകുന്നത്, എന്നു മനസ്സിലാക്കാൻ സി പി എമ്മിന് വലിയ സിദ്ധാന്തങ്ങളുടെയൊന്നും സഹായം ആവശ്യമില്ല. മറ്റുരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്തു സംഭവിച്ചു എന്ന് പരിശോധിച്ചാൽ മാത്രം മതി. യുദ്ധാനന്തര പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്ന ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 1976 ലെ ദേശീയ തെരഞ്ഞെടുപ്പിൽ 34.4ശതമാനം വോട്ടു ലഭിച്ചു. തുടർന്ന് ആ പാർട്ടി ഇന്ത്യയിലെ കോൺഗ്രസ്സ് പാർട്ടിയുടെ ഇറ്റാലിയൻ പതിപ്പായ, മദ്ധ്യപാത അവലംബിക്കുന്ന &#039;ക്രിസ്ത്യൻ ഡെമോക്രസി&#039;യുമായി &#039;ചരിത്രപരമായ ധാരണ&#039;യിലെത്തി ഭരണത്തിലേറി. തങ്ങൾക്കു ലഭിച്ച മാൻഡേറ്റ് ഇടതുപക്ഷ പരിപാടികൾ മുന്നോട്ടുവയ്ക്കാനായി ഉപയോഗിക്കാം എന്നു മോഹിച്ചുപോയി.&lt;br /&gt;
&lt;br /&gt;
മറിച്ച് ആ മുന്നണിഭരണ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി വലതുപക്ഷത്തേയ്ക്ക് പ്രയാണം തുടങ്ങുകയാണുണ്ടായത്. മതേതര, പുരോഗമന പാർട്ടിയായിരുന്ന ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി, ക്രിസ്ത്യൻ ഡെമോക്രസിയുടെ അണികളെ പ്രീണിപ്പിച്ചു നിർത്താൻ വേണ്ടി വിവാഹമോചനം, ഗർഭച്ഛിദ്രം മുതലായ വിഷയങ്ങളിൽ പുറകോട്ടു നടന്നു. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആ സഖ്യത്തിന്റെ ആഘാതത്തിൽനിന്ന് ഒരിക്കലും കരകയറിയില്ല.&lt;br /&gt;
&lt;br /&gt;
രണ്ടാമതായി, ഇടതിന് കോൺഗ്രസ്സിനേക്കാൾ കോൺഗ്രസ്സിന്‌ ഇടതിനെയാണ് ആവശ്യം.കോൺഗ്രസ്സ് എല്ലാക്കാലത്തും ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും ഒപ്പം കൊണ്ടുനടന്നിട്ടുണ്ട്‌. ഏതുപക്ഷത്തിനാണോ അതാതു സമയത്ത് മേൽക്കൈ, ആ പക്ഷത്തിന്റെ പ്രതിഫലനമായിരുന്നു എക്കാലവും കോൺഗ്രസ്സിന്റെ രാഷ്ട്രീയ സ്വഭാവം.&lt;br /&gt;
&lt;br /&gt;
കോൺഗ്രസ്സിന്റെ ഏറ്റവും പുരോഗമനസ്വഭാവഘട്ടങ്ങൾ -ജവാഹർലാൽ നെഹൃവിന്റെ കാലം, ജനോപകാരപ്രദമായ അനേകം നിയമങ്ങൾ നടപ്പിൽ വരുത്തിയ യു പി ഏ യുടെ ആദ്യ എട്ടുവർഷങ്ങൾ-പാർലമെന്റിനുള്ളിലും പുറത്തും തത്ത്വാധിഷ്ടിതമായ നിലപാടുകളിൽ ഉറച്ചുനിന്ന ഇടതുപക്ഷമില്ലായിരുന്നെങ്കിൽ സംഭവിക്കുമായിരുന്നില്ല.&lt;br /&gt;
&lt;br /&gt;
സമ്മർദ്ദം തുടരാൻ വേണ്ട സ്വാധീനമുള്ള ഇടതിന്റെ അഭാവത്തിൽ കോൺഗ്രസ്സ് വലതുപക്ഷത്തേയ്ക്ക് സ്വതവേ ആടിയുലഞ്ഞ് നീങ്ങിപ്പോകും- സാമ്പത്തിക നിലപാടുകളിൽ മാത്രമല്ല, സാമൂഹ്യനിലപാടുകളിലും. ഇപ്പോഴുള്ള പുരോഗമന സാദ്ധ്യതകളെല്ലാം നഷ്ടപ്പെട്ട് ഭാരതീയ ജനതാപാർട്ടിയുടെ ഒരു മങ്ങിയ നിഴലാവും.&lt;br /&gt;
&lt;br /&gt;
ഇതാണ് കോൺഗ്രസ്സിന് ഗുജറാത്തിൽ സംഭവിച്ചത്, കഴിഞ്ഞ വർഷം ജിഗ്നേഷ് മേവാനി, ഹാർദിക് പട്ടേൽ, അല്പേഷ് ഠാക്കൂർ തുടങ്ങിയവരുമായി ധാരണയുണ്ടാക്കിയതോടെയാണ്, കോൺഗ്രസ്സിന്റെ പുരോഗമന പ്രവണതകൾക്ക് വീണ്ടും ജീവൻ വയ്ക്കുന്നത് . ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ നേതാക്കൾ ഇടതുപക്ഷത്തിന്റെ സാമൂഹ്യാടിത്തറയായ ഭൂരഹിത ദളിതർ, തൊഴിലില്ലാത്ത അദ്ധ്വാന വർഗ്ഗങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ട കർഷകർ, ഇവരുടെ താല്പര്യങ്ങളാണ് സം‌രക്ഷിക്കാൻ തുനിഞ്ഞത് എന്നതാണ്. അവർ നയിക്കുന്ന പ്രസ്ഥാനങ്ങളുടെ പുനർ‌വിതരണ രാഷ്ട്രീയം ഇടതുപക്ഷവുമായി പ്രകൃത്യാതന്നെ യോജിച്ചുപോകുന്നതാണ്. എന്നാൽ ഗുജറാത്തിൽ ഇടതിന്റെ സാന്നിദ്ധ്യം നാമമാത്രമായതിനാൽ, ഇത്തരം വിഭാഗങ്ങളുടെ താല്പര്യ സം‌രക്ഷണത്തിൽ കോൺഗ്രസ്സിന്റെ ചരിത്രം ശോചനീയമായിട്ടുപോലും, അവർക്ക് കോൺഗ്രസ്സിനൊപ്പം പോകേണ്ടിവന്നു.&lt;br /&gt;
&lt;br /&gt;
ലോകജനാധിപത്യരാജ്യങ്ങളിലെല്ലാം തന്നെ ഇടതുപക്ഷത്തിനു സ്വാധീനമുള്ള കാലങ്ങളിൽ മാത്രമേ പുരോഗമന രാഷ്ട്രീയം പുഷ്ടിപ്പെട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. ഇടതിന്റെ ഈ നായകത്വം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൂലധനത്തിനു മേൽ തൊഴിലാളി പ്രസ്ഥാനങ്ങൾ കൈവരിച്ച വിജയങ്ങളുടെ പശ്ചാത്തലത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു. ഉദാര ക്ഷേമരാഷ്ട്രങ്ങളായി വിലസുന്ന പടിഞ്ഞാറൻ മുതലാളിത്ത സമ്പദ്‌വ്യവസ്ഥകൾ കേവല ലിബറലിസത്തിന്റേതല്ല, കറകളഞ്ഞ ഇടതുപ്ക്ഷത്തിന്റെ സംഭാവനയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ക്ഷേമരാഷ്ട്ര സങ്കല്പവും ദ്രവിക്കാൻ തുടങ്ങി, ഇടതുപക്ഷം ഒരു പുറം തോടിനുള്ളിലേയ്ക്കു ചുരുങ്ങി, എല്ലാ വികസന പ്രശ്നങ്ങൾക്കും സർ‌വരോഗസംഹാരിയായി &#039;നിയോ ലിബറലിസം&#039;അരങ്ങുവാഴാൻ തുടങ്ങി.&lt;br /&gt;
{{PullQuote|&lt;br /&gt;
വലതുപക്ഷ വെറുപ്പുരാഷ്ട്രീയത്തിന്റെ ഉയർച്ചയും ഇടതുപക്ഷത്തിന്റെ ക്ഷയത്തിനും തമ്മിൽ പരസ്പരബന്ധമുണ്ട്. നാസി യൂറോപ്പുമുതൽ സമകാലിക ഗ്രീസും ജർമനിയും വരെ പലയാവർത്തി ചരിത്രം തെളിയിച്ചിട്ടുണ്ട്, ജനാധിപത്യത്തിന് കടുത്ത പ്രതിരോധം തീർക്കുകയും നവഫാസിസ്റ്റ് ശക്തികളെ തെരുവിൽ നേരിടുന്നതും ഇടതുപക്ഷത്തോട് ബന്ധപ്പെട്ട വിഭാഗങ്ങളാണ്, ലിബറലുകളല്ലാ എന്ന്. ഇതു നാം ഇന്ത്യയിലും കണ്ടിട്ടുണ്ട്, ജെ എൻ യു മുതൽ കേരളം വരെയും.&lt;br /&gt;
}}&lt;br /&gt;
കാരണം വളരെ ലളിതമാണ്  : മൂലധനവും വലതുപക്ഷ ദേശീയതയും (അല്ലെങ്കിൽ ഫാസിസം) തമ്മിലും അദ്ധ്വാനവർഗ്ഗത്തിന്റെ ഇല്ലായ്മയും അധികാരപ്രമത്തത നിറഞ്ഞ &#039;പോപ്പുലിസത്തിന്റെ&#039; പ്രലോഭനവും തമ്മിൽ വേർതിരിക്കാൻ വേണ്ട സൈദ്ധാന്തിക ആർജ്ജവം ലിബറലിസത്തിനില്ല. നേരേ മറിച്ച് ജാതിപരമായ പീഡനത്തെയും വിഭാഗീയതയെയും സ്വതന്ത്രവിപണി ചികിത്സയും ഉപഭോഗവർദ്ധനവും കൊണ്ട് പരിഹരിക്കാമെന്ന് ലിബറലിസം വിശ്വസിക്കുകയും ചെയ്യുന്നു.&lt;br /&gt;
&lt;br /&gt;
അതുകൊണ്ടാണ് ഹിന്ദുത്വ സേനാദളങ്ങൾ തങ്ങളുടെ ഏറ്റവും നീചമായ വിദ്വേഷം ലിബറലുകളെ ഒഴിവാക്കി ഇടതുപക്ഷത്തിനുനേരെ ലക്ഷ്യമാക്കുന്നത്. ഇന്ത്യയിലെ ഇടതുപാർട്ടികളെ സംബന്ധിച്ചിടത്തോളം അവർ എന്താണു ചെയ്യേണ്ടതെന്നത് വളരെ വ്യക്തമാണ് : തെരുവുകളിലേയ്ക്കിറങ്ങുക, തങ്ങളുടെ സംഘടനാ ചാതുര്യവും കഴിവുകളും രാജ്യത്തെമ്പാടും പൊട്ടിമുളച്ചുവരുന്ന ജനകീയ മുന്നേറ്റങ്ങൾക്കായി - കർഷകക്കൂട്ടായ്മകൾ മുതൽ അധ്യാപകരുടെ സമരങ്ങൾ വരെ, വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ, ദളിത് പ്രസ്ഥാനങ്ങൾ, ഭൂമിക്കായി ആദിവാസികളുടെ സമരങ്ങൾ- വിനിയോഗിക്കുക.&lt;br /&gt;
{{PullQuote|&lt;br /&gt;
തങ്ങളുടെ തെരഞ്ഞെടുപ്പ് വിഹ്വലതകളും ഉൽക്കണ്ഠകളും മാറ്റിവച്ച്, രാഷ്ട്രീയ പടയൊരുക്കം നടത്തിയാൽ ഇടതുപക്ഷത്തിന് എന്തൊക്കെ നേടാൻ കഴിയുമെന്നതിന്റെ ദൃഷ്ടാന്തമായിരുന്നു സി പി എമ്മിന്റെ കർഷക സംഘടനയായ ആൾ ഇന്ത്യാ കിസാൻ സഭയുടെ വിജയകരമായ കർഷക മാർച്ച്. ആ റാലി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേയ്ക്കു പ്രവേശിച്ചപ്പോൾ ഇടതുപക്ഷേതര പാർട്ടികൾ മാത്രമല്ല, &#039;ഇടതു വിരുദ്ധ&#039; പ്രതിപക്ഷ പാർട്ടികളും -കോൺഗ്രസ്സ്, മഹാരാഷ്ട്ര നവനിർമ്മാൺ സേന, ശിവസേന - &#039;ചുവപ്പു കടലിലേയ്ക്ക്&#039; എടുത്തു ചാടുകയായിരുന്നു.&lt;br /&gt;
}}&lt;br /&gt;
അവസാന വിശകലനത്തിൽ, കോൺഗ്രസ്സും ഇടതുപക്ഷവും ഒരു മുന്നണിയായി മത്സരിക്കുന്നതിനു പകരം, രണ്ടു മുന്നണികളായി, ഒന്ന് ഇടതുപക്ഷത്തിന്റെയും മറ്റൊന്ന് മദ്ധ്യവർത്തികളുടെയും മുന്നണി, ബിജെ പിയ്ക്കെതിരെ ഉയർത്തുന്നതാവും ബുദ്ധിപരം. ഇതിന്റെ ഒരു പ്രധാന മേന്മ, ബിജെപി യെ അതിന്റെ യഥാർത്ഥ സാമൂഹ്യ സാംസ്ക്കാരിക ഭൂമികയിൽ, അതായത് തീവ്ര വലതുപക്ഷത്തുതന്നെ തളച്ചിടാൻ കഴിയും എന്നതാണ്.&lt;br /&gt;
&lt;br /&gt;
ഇങ്ങനെയൊരു സം‌വിധാനം സാധ്യമാവുമെങ്കിൽ ഒരു ഹിന്ദുത്വ പാർട്ടിക്ക് മദ്ധ്യത്തിലുള്ള ഇടം കൈക്കലാക്കി, ഇടതുപക്ഷത്തെപൂർണമായും നിഷ്കാസനം ചെയ്യുക ദുഷ്കരമാവും.&lt;br /&gt;
&lt;br /&gt;
കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം, ഏതു നിറം കൊണ്ടും പെയിന്റു ചെയ്യാൻ കഴിയുന്ന ഒരു കൈ ആണത്. എന്നാൽ ചുവപ്പിനെ പ്രശോഭിപ്പിക്കാൻ ഒരു സ്വതന്ത്ര ഇടതുപക്ഷമില്ലെങ്കിൽ ചായപ്പലകയിൽ അവശേഷിക്കുക കാവിയുടെ വർണ്ണവ്യതിയാനങ്ങൾ മാത്രമാവും.&lt;br /&gt;
|highlight1=വലതുപക്ഷ വെറുപ്പുരാഷ്ട്രീയത്തിന്റെ ഉയർച്ചയും ഇടതുപക്ഷത്തിന്റെ ക്ഷയത്തിനും തമ്മിൽ പരസ്പരബന്ധമുണ്ട്. നാസി യൂറോപ്പുമുതൽ സമകാലിക ഗ്രീസും ജർമനിയും വരെ പലയാവർത്തി ചരിത്രം തെളിയിച്ചിട്ടുണ്ട്, ജനാധിപത്യത്തിന് കടുത്ത പ്രതിരോധം തീർക്കുകയും നവഫാസിസ്റ്റ് ശക്തികളെ തെരുവിൽ നേരിടുന്നതും ഇടതുപക്ഷത്തോട് ബന്ധപ്പെട്ട വിഭാഗങ്ങളാണ്, ലിബറലുകളല്ലാ എന്ന്. ഇതു നാം ഇന്ത്യയിലും കണ്ടിട്ടുണ്ട്, ജെ എൻ യു മുതൽ കേരളം വരെയും.&lt;br /&gt;
|highlight2=തങ്ങളുടെ തെരഞ്ഞെടുപ്പ് വിഹ്വലതകളും ഉൽക്കണ്ഠകളും മാറ്റിവച്ച്, രാഷ്ട്രീയ പടയൊരുക്കം നടത്തിയാൽ ഇടതുപക്ഷത്തിന് എന്തൊക്കെ നേടാൻ കഴിയുമെന്നതിന്റെ ദൃഷ്ടാന്തമായിരുന്നു സി പി എമ്മിന്റെ കർഷക സംഘടനയായ ആൾ ഇന്ത്യാ കിസാൻ സഭയുടെ വിജയകരമായ കർഷക മാർച്ച്. ആ റാലി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തേയ്ക്കു പ്രവേശിച്ചപ്പോൾ ഇടതുപക്ഷേതര പാർട്ടികൾ മാത്രമല്ല, &#039;ഇടതു വിരുദ്ധ&#039; പ്രതിപക്ഷ പാർട്ടികളും -കോൺഗ്രസ്സ്, മഹാരാഷ്ട്ര നവനിർമ്മാൺ സേന, ശിവസേന - &#039;ചുവപ്പു കടലിലേയ്ക്ക്&#039; എടുത്തു ചാടുകയായിരുന്നു&lt;br /&gt;
|Image1=Itathupakshathinu-Congressinte-1.jpg&lt;br /&gt;
|Image1_caption=മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭം&lt;br /&gt;
|Image1_credit=ചിത്രത്തിന് കടപ്പാട് : Live Mint&lt;br /&gt;
|ContinueReading=Bhim-Army-Hindu-Valathinu&lt;br /&gt;
|translator=പി. എൻ. വേണുഗോപാൽ&lt;br /&gt;
|source=ദ ഹിന്ദു&lt;br /&gt;
|source_url=https://www.thehindu.com/opinion/lead/the-left-doesnt-need-the-congress/article23247072.ece&lt;br /&gt;
|permission_note=ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്.&lt;br /&gt;
}}&lt;/div&gt;</summary>
		<author><name>EditorVij</name></author>
	</entry>
	<entry>
		<id>https://abhiprayavedi.org/index.php?title=Keralathil-Itathupakshathinte-Svabhavam&amp;diff=3349</id>
		<title>Keralathil-Itathupakshathinte-Svabhavam</title>
		<link rel="alternate" type="text/html" href="https://abhiprayavedi.org/index.php?title=Keralathil-Itathupakshathinte-Svabhavam&amp;diff=3349"/>
		<updated>2026-07-23T16:50:47Z</updated>

		<summary type="html">&lt;p&gt;EditorVij: &amp;#039;{{Article |Language=Malayalam (ML) |Displayname=കേരളത്തിൽ ഇടതുപക്ഷത്തിൻറെ സ്വഭാവം മാറുന്നു |Author=Author:Burton Cleetus |Published date=2021-12-04 |HomepageStatus=Standard |Category=രാഷ്ട്രീയം |Intro=നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക...&amp;#039; താൾ സൃഷ്ടിച്ചിരിക്കുന്നു&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{Article&lt;br /&gt;
|Language=Malayalam (ML)&lt;br /&gt;
|Displayname=കേരളത്തിൽ ഇടതുപക്ഷത്തിൻറെ സ്വഭാവം മാറുന്നു&lt;br /&gt;
|Author=Author:Burton Cleetus&lt;br /&gt;
|Published date=2021-12-04&lt;br /&gt;
|HomepageStatus=Standard&lt;br /&gt;
|Category=രാഷ്ട്രീയം&lt;br /&gt;
|Intro=നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി കേരളത്തിൽ അധികാരം നിലനിർത്തിയിരിക്കുന്നത്. നാല് പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തെയും കോൺഗ്രസിനെയും മാറിമാറി പരീക്ഷിച്ചു കൊണ്ടിരുന്ന സംസ്ഥാനത്തിന് ഇത് ഒരു പുതുമയാണ്.&lt;br /&gt;
|Content=====ആധുനിക ഭരണകൂടത്തെ കുറിച്ചുള്ള സങ്കല്പം====&lt;br /&gt;
ഒരു രാഷ്ട്രീയ സംഘടന എന്ന നിലയിൽ സിപിഐഎമ്മിന് ഭരണകൂടത്തെയും ഭരണത്തെയും കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ഇത് മിക്ക രാഷ്ട്രീയ സംഘടനകളിൽ നിന്നും വ്യത്യസ്തമായതും ലെനിനിസ്റ്റ് മാതൃക എന്ന് പൊതുവേ അറിയപ്പെടുന്നതുമാണ്. പാർട്ടിയുടെ രൂപീകരണം തൊട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയും ആധുനിക ഭരണ വ്യവസ്ഥയെ ഇടതുപക്ഷം ഒരു ബൂർഷ്വാ സംവിധാനമായാണു കണ്ടിരുന്നത്. അതിനാൽ വിപ്ലവമെന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിനായി ഇടതുപക്ഷ സർക്കാരുകൾ പാർട്ടിയുടെ അജണ്ട നടപ്പിലാക്കുകയായിരിക്കും ചെയ്യുക എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. സർക്കാരിനെക്കാൾ പാർട്ടിയാണ് ശക്തമെന്ന് കണക്കാക്കപ്പെട്ടിരുന്നു.&lt;br /&gt;
&lt;br /&gt;
ഈ കാഴ്ചപ്പാട് കേരളത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് അടിസ്ഥാനപരമായി മാറി. ബംഗാളിലും ത്രിപുരയിലും ഉണ്ടായ ഭരണനഷ്ടം പൊളിറ്റ്ബ്യൂറോയെ ദുർബലമാക്കുകയും പാർട്ടിക്ക് കേരള സർക്കാരിൻറെ മേലുള്ള പിടി അയഞ്ഞുപോകുകയും ചെയ്തു. &lt;br /&gt;
&lt;br /&gt;
====സംഘർഷത്തിൽ നിന്നും സമവായത്തിലേക്ക്====&lt;br /&gt;
കൃഷിക്കാരും ഭൂവുടമകളൂം തമ്മിലും വ്യവസായ തൊഴിലാളികളും വ്യവസായികളും തമ്മിലും കാലങ്ങളായി നിലനിന്നിരുന്ന സംഘർഷഭരിതമായ രാഷ്ട്രീയ അന്തരീക്ഷം പുതിയ സർക്കാർ അവസാനിപ്പിച്ചു. കേരളത്തിൻറെ മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ-സാംസ്കാരിക ഘടനയും ഇടത് ഗവൺമെൻറിൻറെ ഈ സ്വഭാവ മാറ്റത്തെ സ്വാധീനിച്ചു. മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയ്ക്ക് ഒത്ത് ഒരു വലിയ ഇടത്തരം വിഭാഗം കേരളത്തിൽ ശക്തിപ്രാപിച്ചു, കാർഷിക ഭൂമി കുറഞ്ഞു, വടക്കേ ഇന്ത്യയിൽ നിന്നും വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നും തൊഴിലാളികൾ കേരളത്തിൽ എത്തി. ഇവയെല്ലാം തൊഴിലാളി കർഷകത്തൊഴിലാളി വിമോചന രാഷ്ട്രീയ മുദ്രാവാക്യങ്ങളിൽ നിന്ന് മധ്യവർഗ്ഗ അഭിലാഷങ്ങൾ കൂടി പ്രതിധ്വനിക്കുന്ന മുദ്രാവാക്യങ്ങളിലേക്ക് മാറാൻ ഇടതുപക്ഷത്തെ നിർബന്ധിതരാക്കി. ഈ പ്രക്രിയയിൽ തങ്ങളുമായി അരനൂറ്റാണ്ടിലേറെ കാലമായി ഏറ്റുമുട്ടലിലായിരുന്ന ക്രൈസ്തവ സഭയുമായും സംസ്ഥാനത്തെ മറ്റ് ശക്തരായ മത, സാമൂഹ്യ, സാമ്പത്തിക വിഭാഗങ്ങളുമായും അവർ സമാധാനം സ്ഥാപിച്ചു. ഫലകം:Highlights2 ബൂർഷ്വാ ഭരണകൂടം എന്ന സങ്കല്പനം അടർന്നുപോയി. വളർന്നുവരുന്ന മധ്യവർഗ്ഗത്തിൻറെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അത് ഭരണകൂടത്തെയും അതിൻറെ സംവിധാനങ്ങളെയും ഉപയോഗിച്ചു. ഇതഃ പര്യന്തം തങ്ങളോടൊപ്പം നിന്നിരുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജാതികൾ, സമുദായങ്ങൾ, വർഗ്ഗങ്ങൾ എന്നിവയിൽനിന്ന് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഇടമായിരുന്ന ജാതി സമുദായ വർഗ്ഗ വിഭജനം ഇല്ലാത്ത ഒരു ബഹുജന പ്രദേശത്തേക്ക് ഇടതുമുന്നണി സർക്കാർ പ്രവേശിച്ചു.&lt;br /&gt;
&lt;br /&gt;
സംസ്ഥാനത്തെ തകർത്ത രണ്ടു വൻ വെള്ളപ്പൊക്കങ്ങളും പകർച്ചവ്യാധിയും ഇടതുപക്ഷത്തിന് വെല്ലുവിളിയായല്ല അവസരമായാണ് ഭവിച്ചത്. സൗജന്യ ഭക്ഷണശാലകൾ സ്ഥാപിക്കുക, എല്ലാവർക്കും റേഷൻ കിറ്റുകൾ നൽകുക, പ്രായമായവർക്ക് പെൻഷൻ നൽകുക എന്നിവ ഉൾപ്പെടെയുള്ള നിരവധി ക്ഷേമ നടപടികളിലൂടെ ഇടതുമുന്നണി സർക്കാർ ഒരു പ്രത്യേക വിഭാഗത്തിനും എതിരില്ലാത്ത കരുതലുള്ള സംരക്ഷകനായി രൂപാന്തരപ്പെട്ടു. ഇത് മധ്യവർഗത്തിന് പ്രത്യേകിച്ചും ഗുണം ചെയ്തു. പ്രതിഷേധത്തിന്റെയും ഏറ്റുമുട്ടലിന്റെയും പൗരുഷമുള്ള പ്രതിച്ഛായയിൽ നിന്ന് വ്യത്യസ്തമായി അവർ അനുരഞ്ജനത്തിന്റെ ഭാഗത്തായി. പകർച്ചവ്യാധി ക്കെതിരായ പോരാട്ടത്തിലെ ഒരു പ്രമുഖ വ്യക്തി എന്ന നിലയിൽ ആരോഗ്യമന്ത്രി കെ. കെ. ഷൈലജയുടെ പെട്ടെന്നുള്ള ഉയർച്ച മാതൃകാപരമായ കരുതൽ എടുക്കുന്ന ഒരു മധ്യവർഗ്ഗ കുടുംബത്തിൻറെ പ്രതിച്ഛായയാണ് സർക്കാരിന് നൽകിയത്. എല്ലാവർക്കും ഭക്ഷണവും സുരക്ഷയും ഉറപ്പാക്കുന്ന ഒരു കൂട്ടുകുടുംബത്തിൻറെ സ്ഥാനത്തേക്കു സൗജന്യറേഷൻ നയത്തിലൂടെ സർക്കാർ എത്തി.&lt;br /&gt;
&lt;br /&gt;
നിലം നഷ്ടപ്പെടുന്നു&lt;br /&gt;
ഫലകം:Highlights1 ഇടതുമുന്നണി സർക്കാർ ആധുനിക ഭരണകൂടത്തിൻറെ എല്ലാ സാധ്യതകളും ഉപയോഗിക്കുകയും പ്രതിപക്ഷത്തോട് പോലും സമവായ നയങ്ങൾ സ്വീകരിക്കുകയും ചെയ്തപ്പോൾ കോൺഗ്രസിന് രാഷ്ട്രീയ ഇടം നഷ്ടപ്പെടുകയായിരുന്നു. ചില പ്രത്യേക ജനവിഭാഗങ്ങളെ മാത്രം സംരക്ഷിക്കുന്നവർ എന്ന് കണക്കാക്കപ്പെട്ടിരുന്ന, പാർട്ടി നിയന്ത്രിതമായ ഒരു സർക്കാർ, അതിൻറെ രീതികളിൽ നിന്ന് മാറി എല്ലാ ജനവിഭാഗങ്ങളുടെയും ഉന്നമനത്തിനായി ശ്രമിക്കുമ്പോൾ കോൺഗ്രസ് വളരെ കാലമായി കൈവശം വെച്ചിരുന്ന ഒരു ഇടത്തിലേക്ക് ഇടതുപക്ഷം കടക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി സർക്കാരിനെ പിന്തുണക്കണോ അതോ എതിർക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ്.&lt;br /&gt;
&lt;br /&gt;
ഇടതുപക്ഷത്തിൻറെ വിഭാഗീയവും സംഘർഷാത്മകവുമായ ശൈലിയുടെ സഹായത്താൽ ഒരു പ്രത്യയശാസ്ത്രവും ഇല്ലാതെയും ദുർബലമായ സംഘടനാ സംവിധാനത്തോടുകൂടിയും കോൺഗ്രസ് ഇത്രയും കാലം പിടിച്ചുനിന്നു. എല്ലാവർക്കും അംഗീകരിക്കാൻ കഴിയാത്ത വിഭാഗീയത നിറഞ്ഞ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ഇടതു വിരുദ്ധത മാത്രം പ്രചരിപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ ആ രാഷ്ട്രീയ വ്യവഹാരം മാറി എന്നത് മനസ്സിലാക്കുവാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ന്യൂനപക്ഷങ്ങളിൽ വലിയൊരു വിഭാഗം ഉയരുന്ന ഹിന്ദുത്വ രാഷ്ട്രീയത്തെ ഭയപ്പെടുകയും വലതുപക്ഷത്തിന് എതിരായ പോരാട്ടത്തിൽ ഇടതുപക്ഷത്തെ ഒരു ഹിതകരമായ സാധ്യതയായി കണക്കാക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ ശബരിമല വിധി വന്നപ്പോൾ അതിനെ എതിർക്കുവാനും ആചാരങ്ങളെ സംരക്ഷിക്കുവാനുമാണ് കോൺഗ്രസ് തീരുമാനിച്ചത്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു നിലപാടിന് മാത്രമേ സാധ്യത ഉണ്ടായിരുന്നുള്ളൂ എന്ന് ഒരാൾക്ക് വേണമെങ്കിൽ വാദിക്കാം. ഈ തെരഞ്ഞെടുപ്പിൽ പോലും ഉയർന്ന ജാതി, യാഥാസ്ഥിതിക, ഹിന്ദു വോട്ടുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഈ വിഷയം വീണ്ടും ഉന്നയിച്ചത്. എന്നാൽ ശബരിമല പ്രശ്നം ഒരുപ്രയോജനവും ഉണ്ടാക്കിയില്ല. അതൊരു ചത്തകുതിര ആയിരുന്നു. ഇടതുപക്ഷത്തിനെതിരായി വിശ്വാസയോഗ്യമായ ഒരു ആഖ്യാനവും നിരത്താൻ അവർക്ക് കഴിഞ്ഞില്ല.&lt;br /&gt;
&lt;br /&gt;
പരമ്പരാഗത ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് ഇടതുപക്ഷം കോൺഗ്രസിന്റേത് എന്ന് കരുതിയിരുന്ന മേഖലകളിലേക്ക് കടന്ന് കേരളത്തിൽ വീണ്ടും ജയിച്ചത്. അതിൻറെ അടിസ്ഥാന മൂല്യങ്ങളുമായി ഏറ്റുമുട്ടാതെ ഇടതുപക്ഷത്തിന് ഈ ഇടം നിലനിർത്താൻ കഴിയുമോ എന്നതും നഷ്ടപ്പെട്ട നില വീണ്ടെടുക്കാൻ കോൺഗ്രസിന് എത്ര കഴിയുമെന്നതും കാണാനുണ്ട്.&lt;br /&gt;
&lt;br /&gt;
&#039;ദ ഹിന്ദു&#039; ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ - ലേഖകന്റെ അനുമതിയോടെ — പകർപ്പവകാശം ലേഖകന്.&lt;br /&gt;
&lt;br /&gt;
ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌--&amp;gt;&amp;gt;	&amp;lt;clippy show=&amp;quot;true&amp;quot;&amp;gt; https://bit.ly/3uGx2Z1&amp;lt;/clippy&amp;gt;&lt;br /&gt;
&amp;lt;comments /&amp;gt;&lt;br /&gt;
&lt;br /&gt;
വർഗ്ഗങ്ങൾ: പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾരാഷ്ട്രീയം&lt;br /&gt;
ഉള്ളടക്കം&lt;br /&gt;
വിക്കി ഉപകരണങ്ങൾ&lt;br /&gt;
Powered by MediaWikiPowered by Semantic MediaWiki&lt;br /&gt;
ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 21:02, 16 ജൂലൈ 2026.&lt;br /&gt;
സ്വകാര്യതാനയംഅഭിപ്രായവേദി സം‌രംഭത്തെക്കുറിച്ച്നിരാകരണങ്ങൾEditorial Access&lt;br /&gt;
}}&lt;/div&gt;</summary>
		<author><name>EditorVij</name></author>
	</entry>
	<entry>
		<id>https://abhiprayavedi.org/index.php?title=Go-Vijnjana-Pareekshakal&amp;diff=3220</id>
		<title>Go-Vijnjana-Pareekshakal</title>
		<link rel="alternate" type="text/html" href="https://abhiprayavedi.org/index.php?title=Go-Vijnjana-Pareekshakal&amp;diff=3220"/>
		<updated>2026-07-19T06:48:10Z</updated>

		<summary type="html">&lt;p&gt;EditorVij: &lt;/p&gt;
&lt;hr /&gt;
&lt;div&gt;{{Article&lt;br /&gt;
|Language=Malayalam (ML)&lt;br /&gt;
|Displayname=ഗോ വിജ്ഞാന പരീക്ഷകൾ&lt;br /&gt;
|Author=Author:P. N. Venugopal&lt;br /&gt;
|Published date=2016-08-08&lt;br /&gt;
|HomepageStatus=Standard&lt;br /&gt;
|Category=സമൂഹം&lt;br /&gt;
|Intro=പശുവിന്റെ പേരിൽ അക്രമം വേണ്ടെന്നും ഗോസം‌രക്ഷകരിൽ ഭൂരിഭാഗവും സമൂഹവിരുദ്ധരെന്നും ഉള്ള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന പത്രങ്ങളെല്ലാം വലിയ വാർത്തയാക്കിയിരിക്കുകയാണ്. അസഹിഷ്ണുതയും സ്പർദ്ധയും വിഭാഗീയതയും വളർത്തുന്ന സംഭവങ്ങളും പ്രസംഗങ്ങളും താൻ കണ്ടിട്ടും കേട്ടിട്ടുമില്ല എന്ന ഭാവത്തേക്കാൾ ഭേദം ഏറെവൈകിയാണെങ്കിലും ഇതുതന്നെയാണ്. എന്നാൽ ഈ &#039;സമൂഹവിരുദ്ധർ&#039; അവർ ഉദ്ദേശിച്ച ലക്ഷ്യം നേടിക്കഴിഞ്ഞതിനുശേഷം അവരെ തള്ളിപ്പറയുന്നതിൽ ഒരർത്ഥവുമില്ല.&lt;br /&gt;
|Content=ചെന്നൈയ്യിൽ നിന്നിറങ്ങുന്ന &#039;ഫൗണ്ടൻ ഇങ്ക്&#039; എന്ന മാസികയുടെ ഏറ്റവും പുതിയ ലക്കത്തിന്റെ എഡിറ്റോറിയൽ ഈ സന്ദർഭത്തിൽ ശ്രദ്ധേയമാകുന്നു. മഹന്ത് ആദിത്യനാഥിനെപ്പോലുള്ള എം പി മാരേയും ഗിരിരാജ്‌ സിങ്ങിനെപ്പോലെയുള്ള മന്ത്രിമാരെയും തന്റെ മൗനം കൊണ്ട് മോദി പ്രോത്സാഹിപ്പിക്കുന്നു എന്ന് ഫൗണ്ടൻ ഇങ്ക് പറയുന്നു. സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കുന്ന 150 വിശിഷ്ടവ്യക്തികളെ പ്രധാനമന്ത്രി അടുത്തയിടെ തന്റെ ഔദ്യോഗികവസതിയിൽ വിരുന്നിനു ക്ഷണിച്ചു. ജമ്മു കാശ്മീർ പ്രശ്നം പരിഹരിക്കാൻ അഭിപ്രായ വോട്ടെടുപ്പു നടത്തണമെന്ന് പറഞ്ഞതിന് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ മർദ്ദിച്ച താജിന്ദർ പാൽ ബഗ്ഗയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ബഗ്ഗ ട്വീറ്ററിൽ അഭിമാനത്തോടെ എഴുതി: &#039;അയാൾ എന്റെ രാജ്യത്തെ തകർക്കാൻ നോക്കി, ഞാൻ അയാളുടെ തലയും. കണക്കു തീർത്തു. ഓപ്പറേഷൻ പ്രശാന്ത് ഭൂഷൺ വിജയിച്ചു.&#039;&lt;br /&gt;
&lt;br /&gt;
പശുവാദികളായ മോദിപക്ഷ ഭരണകർത്താക്കൾ ചെയ്തുകൂട്ടുന്ന കാര്യങ്ങളിലേയ്ക്കും എഡിറ്റോറിയൽ വെളിച്ചം വീശുന്നു. ഹരിയാണയിലെ മന്ത്രിമാർ തങ്ങൾക്കു സ്വന്തഇഷ്ടപ്രകാരം ചിലവാക്കാവുന്ന 40 കോടിരൂപയിൽ 6.25 കോടിരൂപ പശു സം‌രക്ഷണത്തിനായി മാറ്റി‌വച്ചിരിക്കുന്നു. ആ സംസ്ഥാനം പശുക്കൾക്ക് തിരിച്ചറിയൽ കാർഡ് നൽകാൻ പോകുന്നു. (ചിലപ്പോൾ വാർദ്ധക്യപെൻഷനും നൽകിയേക്കാം. വൃദ്ധജനങ്ങൾക്ക് മാസം 750രൂപാ കൊടുക്കാമെങ്കിൽ അവർ പൂജിക്കുന്ന മൃഗത്തിനും എന്തുകൊണ്ടായിക്കൂടാ എന്ന് ഫൗണ്ടൻ ഇങ്ക്.) സമീപ സംസ്ഥാനമായ രാജസ്ഥാൻ ജാലോർ പട്ടണത്തിൽ ഒരു ഗോമൂത്ര റിഫൈനറി ആരംഭിച്ചിരിക്കുന്നു; ഇനിമുതൽ ആശുപത്രികളിൽ നിലം തുടയ്ക്കുന്നത് ഗോമൂത്രം കൊണ്ടായിരിക്കുമത്രെ. മഹാരാഷ്ട്രയിലെ മാലേഗാവിൽ പശുവും കാളയും ക്ടാവും ഉടമസ്ഥനും ചേർന്നുള്ള ഫോട്ടോ നിർബന്ധിതമാക്കുന്നു.&lt;br /&gt;
&lt;br /&gt;
കുറ്റകൃത്യങ്ങൾ കുറയ്ക്കാനും കുറ്റവാളികളെ ഉദ്ധരിക്കാനും പശുക്കളുമായുള്ള സഹവാസം സഹായിക്കുമെന്ന ഒരു കണ്ടുപിടിത്തവുമായി ആർ എസ് എസ് എത്തിയിരിക്കുന്നത്രെ. എന്നാൽ ആ പശുക്കൾ ഭാരതീയ പൈതൃകമുള്ളവതന്നെയാകണം. അല്ലെങ്കിൽ വിപരീതഫലമാവും ഉണ്ടാവുക. വിദ്യാർത്ഥികൾക്ക് പശുവിന്റെ മതപരവും സാമൂഹികവുമായ പ്രാധാന്യത്തെപ്പറ്റി എത്രമാത്രം ബോധമുണ്ടെന്ന് അറിയാനായി സർക്കാർ സ്കൂളുകളിൽ &#039;ഗോവിജ്ഞാന പരീക്ഷകൾ&#039; നടത്താനും അവർക്ക് ഉദ്ദേശമുണ്ടത്രെ.&lt;br /&gt;
&lt;br /&gt;
ഇതൊക്കെ ഏതെങ്കിലും ഒരു വ്യക്തിയുടെ തലതിരിവുമാത്രമായിരുന്നെങ്കിൽ അത് കൗതുകം ജനിപ്പിക്കുമായിരുന്നു. എന്നാൽ ഇതിനു തുനിഞ്ഞിറങ്ങുന്നത് സംസ്ഥാന സർക്കാറുകളും ചിലവാക്കുന്നത് സർക്കാർ ഖജനാവിൽനിന്നും ആവുമ്പോളാണ് ചിത്രം മാറുന്നത്.&lt;br /&gt;
&lt;br /&gt;
ദാദ്രിക്കുശേഷം ഉനായിൽ ദളിതർക്കുനേരെയുണ്ടായ അതിക്രമം ഗുജറാത്തിലെ ഗ്രാമങ്ങളെ ആകെ കലുഷിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 31 ന് 20,000 ദളിതുകൾ ചേർന്ന് പ്രതിജ്ഞയെടുത്തു: ഇനിമേൽ തങ്ങൾ ചത്ത മൃഗങ്ങളെ മറവുചെയ്യില്ല, തെരുവുകളും ഓടകളും വൃത്തിയാക്കില്ല. പശു നിങ്ങളുടെ മാതാവെങ്കിൽ നിങ്ങൾതന്നെ അതിനെ മറവുചെയ്യുക.&lt;br /&gt;
}}&lt;/div&gt;</summary>
		<author><name>EditorVij</name></author>
	</entry>
	<entry>
		<id>https://abhiprayavedi.org/index.php?title=Editorial_Access&amp;diff=3214</id>
		<title>Editorial Access</title>
		<link rel="alternate" type="text/html" href="https://abhiprayavedi.org/index.php?title=Editorial_Access&amp;diff=3214"/>
		<updated>2026-07-19T03:52:57Z</updated>

		<summary type="html">&lt;p&gt;EditorVij: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&amp;lt;div id=&amp;quot;editorial-login&amp;quot; class=&amp;quot;editorial-section&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
Welcome to the Abhiprayavedi Editorial Workspace.&lt;br /&gt;
&lt;br /&gt;
This area is reserved for authorised editors and contributors.&lt;br /&gt;
&lt;br /&gt;
Please sign in to access the editorial workspace.&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-actions&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-button&amp;quot;&amp;gt;&lt;br /&gt;
[[Special:UserLogin&amp;amp;returnto=Editorial_Access|Login]]&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&amp;lt;div id=&amp;quot;editorial-workspace&amp;quot; class=&amp;quot;editorial-section&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
Welcome to your editorial workspace.&lt;br /&gt;
&lt;br /&gt;
Choose an action to continue.&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-actions&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-button&amp;quot;&amp;gt;&lt;br /&gt;
[[Editorial Dashboard|Editorial Dashboard]]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-button&amp;quot;&amp;gt;&lt;br /&gt;
[[Special:FormEdit/Article|Create New Article]]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-button&amp;quot;&amp;gt;&lt;br /&gt;
[[Draft:My Drafts|My Drafts]]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-button&amp;quot;&amp;gt;&lt;br /&gt;
[[Special:UserLogout|Logout]]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;/div&gt;</summary>
		<author><name>EditorVij</name></author>
	</entry>
	<entry>
		<id>https://abhiprayavedi.org/index.php?title=Editorial_Access&amp;diff=3213</id>
		<title>Editorial Access</title>
		<link rel="alternate" type="text/html" href="https://abhiprayavedi.org/index.php?title=Editorial_Access&amp;diff=3213"/>
		<updated>2026-07-19T03:40:51Z</updated>

		<summary type="html">&lt;p&gt;EditorVij: &lt;/p&gt;
&lt;hr /&gt;
&lt;div&gt;&amp;lt;div id=&amp;quot;editorial-login&amp;quot; class=&amp;quot;editorial-section&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
Welcome to the Abhiprayavedi Editorial Workspace.&lt;br /&gt;
&lt;br /&gt;
This area is reserved for authorised editors and contributors.&lt;br /&gt;
&lt;br /&gt;
Please sign in to access the editorial workspace.&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-actions&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-button&amp;quot;&amp;gt;&lt;br /&gt;
[[Special:UserLogin?returnto=Editorial_Access|Login]]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&lt;br /&gt;
&amp;lt;div id=&amp;quot;editorial-workspace&amp;quot; class=&amp;quot;editorial-section&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
Welcome to your editorial workspace.&lt;br /&gt;
&lt;br /&gt;
Choose an action to continue.&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-actions&amp;quot;&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-button&amp;quot;&amp;gt;&lt;br /&gt;
[[Editorial Dashboard|Editorial Dashboard]]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-button&amp;quot;&amp;gt;&lt;br /&gt;
[[Special:FormEdit/Article|Create New Article]]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-button&amp;quot;&amp;gt;&lt;br /&gt;
[[Draft:My Drafts|My Drafts]]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;div class=&amp;quot;editorial-button&amp;quot;&amp;gt;&lt;br /&gt;
[[Special:UserLogout|Logout]]&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;br /&gt;
&lt;br /&gt;
&amp;lt;/div&amp;gt;&lt;/div&gt;</summary>
		<author><name>EditorVij</name></author>
	</entry>
	<entry>
		<id>https://abhiprayavedi.org/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Politics-Pulwama.jpg&amp;diff=3069</id>
		<title>പ്രമാണം:Politics-Pulwama.jpg</title>
		<link rel="alternate" type="text/html" href="https://abhiprayavedi.org/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Politics-Pulwama.jpg&amp;diff=3069"/>
		<updated>2026-07-16T07:56:01Z</updated>

		<summary type="html">&lt;p&gt;EditorVij: EditorVij എന്ന ഉപയോക്താവ് പ്രമാണം:Politics-Pulwama.jpg എന്ന താൾ പ്രമാണം:Avaril-Utharavaditham-Chumathuka-1.jpg എന്നാക്കി മാറ്റിയിരിക്കുന്നു&lt;/p&gt;
&lt;hr /&gt;
&lt;div&gt;#തിരിച്ചുവിടുക [[പ്രമാണം:Avaril-Utharavaditham-Chumathuka-1.jpg]]&lt;/div&gt;</summary>
		<author><name>EditorVij</name></author>
	</entry>
	<entry>
		<id>https://abhiprayavedi.org/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Avaril-Utharavaditham-Chumathuka-1.jpg&amp;diff=3068</id>
		<title>പ്രമാണം:Avaril-Utharavaditham-Chumathuka-1.jpg</title>
		<link rel="alternate" type="text/html" href="https://abhiprayavedi.org/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Avaril-Utharavaditham-Chumathuka-1.jpg&amp;diff=3068"/>
		<updated>2026-07-16T07:56:01Z</updated>

		<summary type="html">&lt;p&gt;EditorVij: EditorVij എന്ന ഉപയോക്താവ് പ്രമാണം:Politics-Pulwama.jpg എന്ന താൾ പ്രമാണം:Avaril-Utharavaditham-Chumathuka-1.jpg എന്നാക്കി മാറ്റിയിരിക്കുന്നു&lt;/p&gt;
&lt;hr /&gt;
&lt;div&gt;== ചുരുക്കം ==&lt;br /&gt;
Politics-Pulwama പുൽവാമയിൽ ആക്രമണത്തിന് വിധേയമായ ബസ്സുകൾ&lt;/div&gt;</summary>
		<author><name>EditorVij</name></author>
	</entry>
	<entry>
		<id>https://abhiprayavedi.org/index.php?title=Avaril-Utharavaditham-Chumathuka&amp;diff=3067</id>
		<title>Avaril-Utharavaditham-Chumathuka</title>
		<link rel="alternate" type="text/html" href="https://abhiprayavedi.org/index.php?title=Avaril-Utharavaditham-Chumathuka&amp;diff=3067"/>
		<updated>2026-07-16T07:50:44Z</updated>

		<summary type="html">&lt;p&gt;EditorVij: &amp;#039;{{Article |Language=Malayalam (ML) |Displayname=അവരിൽ ഉത്തരവാദിത്തം ചുമത്തുക |Author=Author:Dushyant Dave |Published date=2019-04-02 |Category=രാഷ്ട്രീയം |Intro=ഭീകരതയ്ക്ക് നാഗരികതയിൽ ഒരു സ്ഥാനവുമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാ...&amp;#039; താൾ സൃഷ്ടിച്ചിരിക്കുന്നു&lt;/p&gt;
&lt;hr /&gt;
&lt;div&gt;{{Article&lt;br /&gt;
|Language=Malayalam (ML)&lt;br /&gt;
|Displayname=അവരിൽ ഉത്തരവാദിത്തം ചുമത്തുക&lt;br /&gt;
|Author=Author:Dushyant Dave&lt;br /&gt;
|Published date=2019-04-02&lt;br /&gt;
|Category=രാഷ്ട്രീയം&lt;br /&gt;
|Intro=ഭീകരതയ്ക്ക് നാഗരികതയിൽ ഒരു സ്ഥാനവുമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരുമാണത്. ഭീകരപ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാർ ഇന്ത്യയിൽ മരിച്ചു. ഭീകരപ്രവർത്തനങ്ങൾക്കെതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ പൗരന്മാരെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനിടയിൽ നൂറുകണക്കിന് സൈനികരും അർധ സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നാൽ അതു മാത്രം മതിയോ?&lt;br /&gt;
|Content=====ഭീകരതയ്ക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകണം.====&lt;br /&gt;
ഭീകരതയ്ക്ക് നാഗരികതയിൽ ഒരു സ്ഥാനവുമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരുമാണത്. ഭീകരപ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാർ ഇന്ത്യയിൽ മരിച്ചു. ഭീകരപ്രവർത്തനങ്ങൾക്കെതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ പൗരന്മാരെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനിടയിൽ നൂറുകണക്കിന് സൈനികരും അർധ സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നാൽ അതു മാത്രം മതിയോ?&lt;br /&gt;
====ഉത്തരവാദിത്വമില്ലായ്മ====&lt;br /&gt;
വിവിധ സർക്കാരുകൾ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന ഭീകര വിരുദ്ധനടപടികളിൽനിന്ന് തികച്ചും വ്യത്യസ്തവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ഗൗരവതരമായ സംവാദം നമുക്ക് ഇപ്പോൾ ആവശ്യമാണ്. ദേശസുരക്ഷ പോലീസിന്റെയും പട്ടാളത്തിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും നയങ്ങൾ രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും കൈകളിലാണ്. എന്നാൽ പലവിധ കാരണങ്ങളാൽ പൗരന്മാർക്ക് ഇവരെയെല്ലാം ചോദ്യം ചെയ്യേണ്ടിവരുന്ന ഒരവസ്ഥ ഇന്ന് സംജാതമായിരിക്കുന്നു. ഉത്തരവാദിത്വമില്ലായ്മ മൂലം ഭീകരപ്രവർത്തനങ്ങൾ തടയുന്നതിൽ ഇവർ അടിക്കടി പരാജയപ്പെടുന്നു എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന കാരണം.&lt;br /&gt;
&lt;br /&gt;
2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപി ഇങ്ങനെ പറഞ്ഞു. പൊതുജനസേവകരിൽ ഞങ്ങൾ &#039;കർത്തവ്യ ഭാവന&#039; സൃഷ്ടിക്കും. കാരണം ജനങ്ങളുടെ ജീവിതവും സൃഷ്ടിപരതയും നിലനിൽക്കുന്നത് സർക്കാർ സേവനങ്ങളുടെ ഗുണത്തിലാണ്. അവർ മറ്റൊന്നുകൂടി പറഞ്ഞു. &amp;quot;വ്യവസ്ഥിതിയിൽ ഉത്തരവാദിത്വത്തിന്റെ ഒരു ചങ്ങല സൃഷ്ടിച്ച് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കും.&#039; എവിടെ ഉത്തരവാദിത്തങ്ങളുടെ ആ ചങ്ങല?&lt;br /&gt;
&lt;br /&gt;
തീവ്രവാദ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ അറിയിപ്പ് ഉണ്ടായിട്ടുകൂടി പുൽവാമയിൽ ആക്രമണം നടന്നു. ജമ്മു-കാശ്മീർ ഗവർണർ സത്യപാൽ മാലിക് തന്നെ പറഞ്ഞു &amp;quot;രഹസ്യാന്വേഷണത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ല. ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നുള്ള വിവരം ഞങ്ങൾക്ക് ലഭിച്ചിരുന്നു. പക്ഷേ തീർച്ചയായും അശ്രദ്ധ ഉണ്ടായിട്ടുണ്ട്. തീവ്രവാദിക്ക് പരിശോധനകൾ ഒഴിവാക്കി ഇത്രയും വലിയ ഒരു വണ്ടി കൊണ്ടുവരുവാൻ കഴിഞ്ഞെങ്കിൽ അത് നമ്മളുടെ ഭാഗത്തുണ്ടായ വീഴ്ചയാണ്.&amp;quot; &lt;br /&gt;
{{PullQuote |&lt;br /&gt;
ലക്ഷക്കണക്കിന് ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് രാഷ്ട്രീയക്കാർക്കായി റോഡുകൾ അടച്ചിടുന്ന നമ്മുടെ രാജ്യത്ത് ഇത്രയധികം പട്ടാളക്കാരെയും കൊണ്ടുപോകുമ്പോൾ ജമ്മു-ശ്രീനഗർ ദേശീയപാത അടക്കാതിരുന്നതിന് ആരൊക്കെയോ ഉത്തരവാദികളല്ലേ? ദേശസുരക്ഷയുടെ ചുമതലയുള്ള രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, CRPF ന്റെ ഡയറക്ടർ ജനറൽ, ജമ്മു-കാശ്മീർ പോലീസിന്റെ തലപ്പത്തൂള്ളവർ ഇവരൊക്കെ സമാധാനം പറയണ്ടേ? &lt;br /&gt;
}}&lt;br /&gt;
വൻ നഷ്ടങ്ങളുണ്ടാക്കുന്ന വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കുമേൽ കുറ്റം ചാർത്താതെ തീവ്രവാദത്തിനെതിരായ യുദ്ധം ജയിക്കാനാവില്ല. അത്തരം ചടുലമായ നീക്കങ്ങളിലൂടെയേ തീവ്രവാദത്തിനെതിരായ സമരം എന്നു പറയുമ്പോൾ സർക്കാർ എന്താണ് അർത്ഥമാക്കുന്നത് എന്ന് ജനങ്ങൾക്ക് വ്യക്തമാകൂ. മരിച്ചുപോയവരെക്കെറിച്ചുള്ള അനുസ്മരണങ്ങളും പ്രാർത്ഥനായോഗങ്ങളും അവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരവും മാത്രം പോര. ഉത്തരവാദികൾക്കുമേൽ കൈക്കൊള്ളുന്ന നടപടികളാണ് മരിച്ചവർക്കുള്ള യഥാർത്ഥ ആദരാഞ്ജലി.&lt;br /&gt;
&lt;br /&gt;
ഉറിയിലും പത്താൻകോട്ടിലും 2016 ൽ ഉണ്ടായ ആക്രമണങ്ങൾ നമ്മുടെ രക്ഷാകവചത്തിലെ വിടവുകൾ കാട്ടിത്തന്നു. എന്നാൽ വളരെക്കുറച്ചുപേർക്കെതിരെയല്ലാതെ സമഗ്രമായൊരു നടപടിയും മോഡി സർക്കാർ കൈക്കൊണ്ടില്ല. പുൽവാമ കാത്തിരിക്കുകയായിരുന്നു എന്നതിൽ അതിശയമൊന്നുമില്ല. ആക്രമണങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണ്, അവരെ അതിൽ കുറ്റപ്പെടുത്തുകയും വേണം. എന്നാൽ അത് മാത്രം മതിയോ?&lt;br /&gt;
&lt;br /&gt;
താരതമ്യത്തിനു പറ്റിയ ഒരു ഉദാഹരണമല്ല എങ്കിലും പറയട്ടെ, 2002 ൽ ഗോദ്ധ്രയിൽ 59 കർസേവകരുടെ ജീവൻ രക്ഷിക്കാൻ കഴിയാതെപോയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾക്കെതിരെ പോലും നടപടിയുണ്ടായില്ല. ഗോദ്ധ്രയിലെ ആക്രമണ സാദ്ധ്യതയെക്കുറിച്ചും രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.&lt;br /&gt;
&lt;br /&gt;
====പരാജയങ്ങളെ വിജയങ്ങളാക്കുന്നു====&lt;br /&gt;
രാഷ്ട്രീയ നേതാക്കൾ അവരുടെ വീഴ്ചകൾ മൂടിവെക്കുകയും ആക്രമണശേഷമുള്ള തിരിച്ചടികളിലൂടെ പരാജയത്തെ വിജയമാക്കിമാറ്റി ആഘോഷിക്കുകയും ചെയ്യുന്നു എന്നതാണ് ഖേദകരം. &lt;br /&gt;
{{PullQuote|&lt;br /&gt;
ധീരജവാന്മാരുടെ മരണത്തിലേയ്ക്ക് നയിച്ച വീഴ്ചകൾക്ക് മേൽ കയറിയിരുന്ന് രാഷ്ട്രീയക്കാരും രാഷ്ട്രീയ പാർട്ടികളും ജൈത്രയാത്ര നടത്താൻ അനുവദിക്കാമോ എന്നതാണ് നമ്മൾ നേരിടുന്ന നിർണ്ണായക ചോദ്യം. വീഴ്ചകളുടെയല്ല, തീവ്രവാദ ആക്രമണങ്ങളെ തടയുന്ന വിജയങ്ങളിൽനിന്നാണ് ദേശീയതയെക്കുറിച്ചുള്ള സംവാദങ്ങൾ ആരംഭിക്കേണ്ടത്.&lt;br /&gt;
}}&lt;br /&gt;
ഇത്തരം ദുരന്തങ്ങളെ ഇന്ത്യയുടെ&#039;ശക്തനായ&#039; പ്രധാനമന്ത്രി കൈകാര്യം ചെയ്ത രീതിയെ പൗരന്മാർ എങ്ങിനെയാണ് വീക്ഷിക്കേണ്ടത്? പൗരന്മാരുടേയും CRPF ജവാന്മാരുടേയും ഒഴിവാക്കപ്പെടാമായിരുന്ന മരണങ്ങളാണ് ഗോധ്രയിലും പുൽവാമയിലും സംഭവിച്ചത്. അവ തടയുവാൻ കഴിയുമായിരുന്നവർ എന്നിട്ടും അധികാരത്തിൽ വിരാജിക്കുന്നു. &#039;ദുർബലനായ പ്രധാനമന്ത്രി&#039; എന്ന് മൻമോഹൻ സിംഗിനെ ആവർത്തിച്ച് ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ മോഡിയും ബി ജെ പി യും ജനങ്ങൾക്ക് നൽകിയ വാഗ്ദാനം ഇതൊന്നുമല്ലായിരുന്നു. പൗരന്മാർ മണ്ടന്മാരല്ല. അധികാരത്തിലേറും മുൻപ് ബി ജെ പി വാഗ്ദാനം ചെയ്ത ചുമതലകളുടെയും ഉത്തരവാദിത്തങ്ങളുടെയും സംസ്ഥാപനം അവർ ആവശ്യപ്പെടുന്നു.&lt;br /&gt;
|highlight1=ലക്ഷക്കണക്കിന് ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് രാഷ്ട്രീയക്കാർക്കായി റോഡുകൾ അടച്ചിടുന്ന നമ്മുടെ രാജ്യത്ത് ഇത്രയധികം പട്ടാളക്കാരെയും കൊണ്ടുപോകുമ്പോൾ ജമ്മു-ശ്രീനഗർ ദേശീയപാത അടക്കാതിരുന്നതിന് ആരൊക്കെയോ ഉത്തരവാദികളല്ലേ? ദേശസുരക്ഷയുടെ ചുമതലയുള്ള രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, CRPF ന്റെ ഡയറക്ടർ ജനറൽ, ജമ്മു-കാശ്മീർ പോലീസിന്റെ തലപ്പത്തൂള്ളവർ ഇവരൊക്കെ സമാധാനം പറയണ്ടേ?&lt;br /&gt;
|highlight2=ധീരജവാന്മാരുടെ മരണത്തിലേയ്ക്ക് നയിച്ച വീഴ്ചകൾക്ക് മേൽ കയറിയിരുന്ന് രാഷ്ട്രീയക്കാരും രാഷ്ട്രീയ പാർട്ടികളും ജൈത്രയാത്ര നടത്താൻ അനുവദിക്കാമോ എന്നതാണ് നമ്മൾ നേരിടുന്ന നിർണ്ണായക ചോദ്യം. വീഴ്ചകളുടെയല്ല, തീവ്രവാദ ആക്രമണങ്ങളെ തടയുന്ന വിജയങ്ങളിൽനിന്നാണ് ദേശീയതയെക്കുറിച്ചുള്ള സംവാദങ്ങൾ ആരംഭിക്കേണ്ടത്.&lt;br /&gt;
|Image1=Avaril-Utharavaditham-Chumathuka-1.jpg&lt;br /&gt;
|Image1_caption=പുൽവാമ ആക്രമണ സ്ഥലം ഇന്ത്യൻ പട്ടാളക്കാർ പരിശോധിക്കുന്നു&lt;br /&gt;
|Image1_credit=REUTERS/Younis Khaliq TPX&lt;br /&gt;
|ContinueReading=Athirthi-Kaakkunna-Javaan&lt;br /&gt;
|source_url=https://www.thehindu.com/opinion/op-ed/hold-them-responsible/article26593718.ece&lt;br /&gt;
|permission_note=പകർപ്പവകാശം - ലേഖകന്&lt;br /&gt;
}}&lt;/div&gt;</summary>
		<author><name>EditorVij</name></author>
	</entry>
	<entry>
		<id>https://abhiprayavedi.org/index.php?title=Author:Dushyant_Dave&amp;diff=3066</id>
		<title>Author:Dushyant Dave</title>
		<link rel="alternate" type="text/html" href="https://abhiprayavedi.org/index.php?title=Author:Dushyant_Dave&amp;diff=3066"/>
		<updated>2026-07-16T07:25:43Z</updated>

		<summary type="html">&lt;p&gt;EditorVij: &amp;#039;__NOTOC__ {{DEFAULTSORT:Dave, Dshyant }} {{DISPLAYTITLE:ദുഷ്യന്ത് ദാവെ}} {{AuthorProfile |Displayname = ദുഷ്യന്ത് ദാവെ |AuthorPhoto = Author-DushyantDave.jpg |Bio = സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ |AuthorsiteLink =  }}&amp;#039; താൾ സൃഷ്ടിച്ചിരിക്കുന്നു&lt;/p&gt;
&lt;hr /&gt;
&lt;div&gt;__NOTOC__&lt;br /&gt;
{{DEFAULTSORT:Dave, Dshyant }}&lt;br /&gt;
{{DISPLAYTITLE:ദുഷ്യന്ത് ദാവെ}}&lt;br /&gt;
{{AuthorProfile&lt;br /&gt;
|Displayname = ദുഷ്യന്ത് ദാവെ&lt;br /&gt;
|AuthorPhoto = Author-DushyantDave.jpg&lt;br /&gt;
|Bio = സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ&lt;br /&gt;
|AuthorsiteLink = &lt;br /&gt;
}}&lt;/div&gt;</summary>
		<author><name>EditorVij</name></author>
	</entry>
</feed>