"Test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 1: വരി 1:
 
{|style="margin:3px;  text-align:left; color:#000;"
 
{|style="margin:3px;  text-align:left; color:#000;"
 
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | [[:Category:രാഷ്ട്രീയം|'''രാഷ്ട്രീയം''']]
 
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | [[:Category:രാഷ്ട്രീയം|'''രാഷ്ട്രീയം''']]
! colspan="2" style="background:#f7f7f7; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | — '''ശിവ വിശ്വനാഥൻ'''
+
! colspan="2" style="background:#f7f7f7; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | — '''വിദ്യ സുബ്രഹ്മണ്യം'''
! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 28 ഫെബ്രുവരി 2019
+
! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 18 മാർച് 2019
 
|-
 
|-
 
|}
 
|}
വരി 11: വരി 11:
  
  
===ഒരു നാഗരികതയിൽ എന്നതുപോലെ ചിന്തിക്കൂ===
+
===അതിർത്തി കാക്കുന്ന ജവാൻ===
====ശിവ വിശ്വനാഥൻ====
+
====വിദ്യ സുബ്രഹ്മണ്യം====
  
 +
അപ്പോൾ ഗെയ്‌മും സെറ്റും മാച്ചും നരേന്ദ്ര മോഡിക്ക്? പൊതു തെരഞ്ഞെടുപ്പിന്  ഇനിയും രണ്ടുമാസമുണ്ടായിട്ടും ഓഹരി വിപണിയിലായാലും, സാട്ടാക്കച്ചവടത്തിലായാലും, തെരുവു ചർച്ചകളിലായാലും തെരഞ്ഞെടുപ്പു വിദഗ്‌ദ്ധരുടെ ചർച്ചകളിലായാലും എല്ലാം കഴിഞ്ഞു എന്ന പ്രതീതിയാണ് സം‌ജാതമായിരിക്കുന്നത്. ബി ജെ പിക്ക് തനിച്ചാണോ കൂട്ടുകക്ഷികളുമായി ചേർന്നാണോ ഭൂരിപക്ഷം ലഭിക്കാൻ പോകുന്നത് എന്നതുമാത്രം കണ്ടറിഞ്ഞാൽ മതി.
  
 +
===ഒരു മാസം വരുത്തുന്ന വ്യത്യാസം===
  
എതിരഭിപ്രായങ്ങൾ സ്വാഗതം ചെയ്യപ്പെടാത്ത ഒരു കാലത്തെ വിയോജനക്കുറിപ്പാണിത്. പാകിസ്താനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ ബോംബിട്ടതിന്റെ പശ്ചാത്തലത്തിൽ 'പുൽവാമ സിൻഡ്ര'ത്തെ നോക്കിക്കാണാനുള്ള ശ്രമം. പാകിസ്ഥാന് നമ്മൾ ഉചിതമായ മറുപടി നൽകിയെന്നും അതിനൂള്ള കെൽപ്പ് ഉള്ളവരാണ് നമ്മൾ എന്നുമുള്ള ചിന്ത അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്നു. പത്രങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ പിന്തുണയ്ക്കുകയും അഭിനേതാക്കൾ മുതൽ ക്രിക്കറ്റ് കളിക്കാർ വരെയുള്ള പൗരന്മാർ അവരുടെ വിശ്വസ്തത രേഖപ്പെടുത്തുകയും അക്ഷരാർത്ഥത്തിൽ സർക്കാരിന് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്നു. ഇതെല്ലാം കാണുമ്പോൾ ഇന്ത്യ ആഘോഷിക്കുന്ന ഈ നിമിഷങ്ങൾ പ്രതിഷ്ഠിക്കപ്പെടേണ്ടിയിരുന്നത് മറ്റ് ഏതോ സന്ദർഭത്തിലാണെന്ന ചിന്ത എന്നെ  അഗാധമായി അസ്വസ്ഥനാക്കുന്നു.
+
ഒരു മാസം മുമ്പ് ഇങ്ങനെയായിരുന്നില്ല. മിസ്റ്റർ മോഡിക്ക് ഒരു വട്ടം കൂടി എന്നത് തീരുമാനിക്കപ്പെട്ടുകഴിഞ്ഞ ഒന്നായിരുന്നില്ല.'എപ്പോഴും ഒരു പടി മുമ്പിൽ' എന്ന മോഡി- അമിത് ഷാ കൂട്ടുകെട്ടിന്റെ രണനീതിയെ വെല്ലാൻ പ്രതിപക്ഷപ്പാർട്ടികൾക്ക് കഴിയുന്നു എന്നാണ് വിവിധ സംസ്ഥാനങ്ങളിൽ അവർ സുഗമമായി എത്തിച്ചേർന്നുകൊണ്ടിരുന്ന സഖ്യങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരുന്നത് .
  
===സമാധാനത്തിന് ധൈര്യം ആവശ്യമാണ്===
+
അപ്പോഴാണ് പുൽ‌വാമാ സംഭവവും ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിനുനേരെ ഇന്ത്യയുടെ ബോംബാക്രമണവും ഇന്ത്യൻ വ്യോമസേനയുടെ വൈമാനികനെ തടവുകാരനാക്കുകയും മോചിപ്പിക്കലും ഉണ്ടാവുന്നത്. പുൽ‌വാമായ്ക്കു ശേഷമുള്ള നാളുകളിൽ തിരക്കഥ മാറിമറിഞ്ഞെങ്കിലും അത് അവസാനിച്ചപ്പോൾ ഇന്ത്യക്ക് രണ്ടു വീരനായകന്മാരുണ്ടായി. ഒന്ന്, യുദ്ധമുറവിളിയുടെ അകമ്പടിയോടെ നാട്ടിൽ തിരിച്ചെത്തിയ വിംങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ, രണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. ടെലിവിഷൻ മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ള അദ്ദേഹത്തിന്റെ സ്തുതിപാഠക അനുയായി വൃന്ദത്തിന്റെ കാഴ്ചപ്പാടിൽ 'അചിന്ത്യവും' 'അസാധ്യവുമായ' ഒന്നായിരുന്നു, പാക്കിസ്ഥാനിലേയ്ക്ക്  വായുമാർഗ്ഗം കടന്നുചെന്ന് ബോംബ് വർഷിച്ചത്. ഈ കഥാകഥനമനുസരിച്ച് 1971ൽ ആണ് അവസാനമായി പാകിസ്ഥാൻ അതിർത്തി ലംഘിച്ച് ആക്രമണം സംഘടിപ്പിക്കുന്നത്. അതിനുശേഷം അധികാരത്തിൽ വന്ന ചങ്കുറപ്പില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രിമാർ പാകിസ്ഥാൻ ഭീകരവാദികൾക്ക് വിഘ്നങ്ങളോ ചെറുത്തുനില്പുകളോ ഇല്ലാത്ത അവസരങ്ങൾ പ്രദാനം ചെയ്യുകയാണുണ്ടായത്. ഒരു റ്റിവി അവതാരകൻ ഉദ്ഘോഷിച്ചു, നെഞ്ചുറപ്പുള്ള 'ഒരു പുരുഷന്റെ' സാന്നിദ്ധ്യമേ വേണ്ടിവന്നുള്ളു, പാക്കിസ്ഥാന് തങ്ങൾ യഥാർഥത്തിൽ എവിടെനിൽക്കുന്നു എന്നു മനസ്സിലാക്കിക്കൊടുക്കാൻ.
  
ഇത് ഞാൻ സ്കൂൾ വിദ്യാർഥി ആയിരുന്ന കാലത്തെ ഒരു സംഭവം എന്നെ ഓർമ്മിപ്പിച്ചു. വിൻസ്റ്റൻ ചർച്ചിൽ കഥാപാത്രമായുള്ള ഒരു യുദ്ധ സിനിമ കണ്ടു ഞാൻ മടങ്ങുകയായിരുന്നു. വീട്ടിലെത്തി അച്ഛനോട് ചർച്ചിലിനെ പറ്റി ആവേശത്തോടെ സംസാരിച്ചു. വ്യസനം നിറഞ്ഞ ഒരു ചിരിയോടെ അച്ഛൻ പറഞ്ഞു. "ചർച്ചിൽ ഒരു മുട്ടാളൻ ആയിരുന്നു. ഗാന്ധിജിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും അയാൾക്കില്ല."ചിന്താമഗ്നനായി അദ്ദേഹം തുടർന്നു, " യുദ്ധം സൃഷ്ടിക്കുന്നത് ഒരു സ്കൂൾ കുട്ടിയുടെ വിശ്വസ്തതയാണ്, പാതി ഒരു ബോയ് സ്കൗട്ടിന്റെയും മറ്റേ പാതി ജനക്കൂട്ടത്തിന്റെയും. അത് പകർച്ചവ്യാധിപോലെ പടരും. എന്നാൽ, സമാധാനം - അതിന് ധൈര്യം ആവശ്യമാണ്. അത് വളരെ ചുരുക്കം പേർക്കേ  ഉള്ളൂ" ഞാൻ ഇപ്പോഴും ആ വരികൾ വ്യക്തമായി ഓർക്കുന്നു. ഈ ആഴ്ചയിലെ  സംഭവങ്ങളോടുള്ള അതിൻറെ പ്രസക്തിയും മനസ്സിലാക്കുന്നു.
+
തങ്ങളുടെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ സർക്കാർ  ഒരു മുദ്രാവാക്യം സ്വരുക്കൂട്ടിയെടുത്തത് കൃത്യസമയത്തായിരുന്നു: :നാ മുംകിൻ അബ് മുംകിൻ ഹൈ" (അസാധ്യമായത് സാധ്യമാണിന്ന്). ആരാധനമൂത്ത മോഡിയുടെ പാർട്ടിക്കാർ അതിനെ "മോഡി ഹൈ തോ മുംകിൻ ഹൈ" ( 'മോഡിയുണ്ടെങ്കിൽ അതു സാധ്യമാണ്') എന്നാക്കിമാറ്റി. ഇത് പരസ്യപ്പലകകളിലും മോഡി ആരാധകരുടെ സോഷ്യൽ മീഡിയായിലും വൻ സാന്നിധ്യമായത് ആരെയും അദ്ഭുതപ്പെടുത്തിയില്ല. അവരിൽ ചിലർ ട്വിട്ടറിൽ ആക്രോശിച്ചു: 'യുദ്ധം വേണം'. 2018 നവംബറിൽ ചില സംസ്ഥാനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി യ്ക്ക് ഏറ്റ പരാജയത്തിനുശേഷം കേൾക്കാതിരുന്ന '56 ഇഞ്ച്' വിജയഭേരിയോടെ മടങ്ങി വന്നു. ബി ജെ പി യും പ്രധാനമന്ത്രിയും ചേർന്ന് സായുധസേനയും ഭരണാധികാരികൾക്കും ഇടയിലുള്ള വിഭജനരേഖ മായ്ക്കാൻ ശ്രമിച്ചു.
  
അത്ഭുതകരമായ, പൊടുന്നനെയുള്ള ഐക്യപ്പെടൽ നമുക്ക് കാണാനാകും. ഈ ഐക്യ ബോധത്തിന് വിയോജിപ്പുകളെ സഹിക്കാൻ കഴിയുകയില്ല. ജനങ്ങൾ വിശ്വസ്തതയെ അക്ഷരാർത്ഥത്തിലെടുക്കുകയും വിഭ്രാന്തരാകുകയും  ചെയ്യുന്നു. വളരെ കാലമായി നിലനിൽക്കുന്ന ഒരു ബേക്കറിയുടെ പേരിൽനിന്ന് കറാച്ചി എന്നപദം നീക്കം ചെയ്യാനായി അതിനെ ആക്രമിക്കുന്നു. ഓരോരുത്തനും അവൻറെ വിശ്വസ്തത തെളിയിക്കാൻ കിണഞ്ഞുശ്രമിക്കുമ്പോൾ യുദ്ധം ഒരു സുവിശേഷ പ്രചരണം പോലെ ആകുന്നു. അവിടെ സംശയവും വിയോജിപ്പും അസാധ്യമാണ്, യുക്തിഭദ്രത അപൂർവ്വമാണ്, ബഹുസ്വരത ഒരു വിദൂര സാധ്യത മാത്രമാണ്. ഭരണാധികാരികളോടുള്ള വിചിത്രമായ ഐക്യദാർഢ്യ ബോധം അവിടെയുണ്ട്. ഒരാഴ്ച മുൻപ് സംശയപടലത്താൽ  മൂടപ്പെട്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കറയറ്റ നായകനായി പ്രത്യക്ഷീഭവിക്കുന്നു. ഈ മനോഭാവങ്ങൾക്ക് ചുറ്റുമുള്ള ദോഷൈക ദർശനം പോലും അവഗണിക്കപ്പെടുന്നു. ഭാരതീയ ജനതാപാർട്ടി പ്രസിഡൻറ് അമിത് ഷാ അവകാശപ്പെടുന്നത് സുരക്ഷയും യുദ്ധവും അദ്ദേഹത്തിൻറെ വോട്ടുബാങ്കിന്റെ  ഭാഗമാണെന്നാണ്.
+
ബി ജെ പി യുടെ പരസ്യങ്ങളിൽ ഇന്ത്യൻ യുദ്ധവിമനങ്ങളുടെയും വിങ് കമാൻഡർ വർത്തമാന്റെയും ഒപ്പമായിരുന്നു പ്രധാനമന്ത്രി. മാർച്ച് 9 ന് നോയ്‌ഡയിൽ ഒരു റാലിയിൽ 'കഷണം കഷണമായ സംഘത്തെ' (പൊതു സമൂഹത്തെയും സ്വതന്ത്രചിന്താഗതിക്കാരെയും) പഴി പറഞ്ഞു. 'മോഡി ആക്കർ മാർ കെ ചലാ ഗയാ' ( മോഡി വന്ന് ഞങ്ങളെ അടിച്ചു) എന്ന് പാക്കിസ്ഥാൻ തന്നെ വിലപിക്കുമ്പോൾ ബാലാകോട്ട് ആക്രമണത്തെ അവിശ്വസിക്കുന്നതിന്‌. ആ പരസ്യങ്ങളൊക്കെ എടുത്തുമാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നത് ശരിതന്നെ, പക്ഷെ പ്രധാനമന്ത്രിയുടെ വാക്കുകൾ ഇല്ലാണ്ടാക്കാനോ അവ പരക്കുന്നത് തടയാനോ ആർക്കു കഴിയും?
  
കാശ്മീരി, പാകിസ്ഥാനി, മുസ്ലിം എന്നീ നാമങ്ങളെ സമീകരിക്കുകയും സമാധാനപരമായ ജീവിത വൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന പൗരന്മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോൾ ചിന്ത ഒരു അത്യാഹിതം ആയിത്തീരുന്നു. യുദ്ധത്തിൻറെ അപാര ഭീകരതകളിൽ നിന്ന് ശ്രദ്ധയെ മാറ്റി യുദ്ധത്തെ ഒരു കുടിപ്പക യിലേക്ക് ചുരുക്കുന്ന ഇന്ത്യയെ കാണുമ്പോൾ അമ്പരന്നു പോകുന്നു. രാജ്യം മുഴുവൻ ഒരു സംഭവത്തിൽ നിന്ന് മറ്റൊന്നിലേക്ക് ജീവിക്കുമ്പോൾ യുദ്ധവും ക്രിക്കറ്റ് കളിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനാവാതെ ടെലിവിഷനുകൾക്ക് ഹിസ്റ്റീരിയ ബാധിക്കുന്നു. ഒരു രാഷ്ട്രമായി നമ്മൾ സ്വയം അഭിനന്ദിക്കുമ്പോൾ തന്നെ നമ്മൾ ഒരു നാഗരികത കൂടിയാണ് എന്ന് മറന്നു പോകുന്നു. യുദ്ധ തൽപരതയും  ദേശസ്നേഹവും ഒരേ താളത്തിൽ ചലിക്കുമ്പോൾ വിമത ശബ്ദങ്ങൾ സ്വാഗതം ചെയ്യപ്പെടില്ല. ഒരുപക്ഷേ ശത്രുവിനെ നേരിടുന്നതിനേക്കാൾ ധൈര്യം തൊട്ടടുത്തുള്ള പൗരന്മാരോട് വിയോജിക്കുന്നതിന്  വേണ്ടിവന്നേക്കാംപിന്നെയെങ്ങിനെയാണ് ഒരാൾക്ക് ഒരു സംഭാഷണം ആരംഭിക്കാൻ കഴിയുക, എങ്ങിനെയാണ് കൂടുതൽ വിമർശനാത്മകമായ ഒരു കാഴ്ചപ്പാടിന്റെ  ഇടം സൃഷ്ടിക്കാൻ കഴിയുക?
+
തന്റെ ശത്രുക്കളെ പരിഹസിക്കുന്നതിന് അനേകം മാർഗ്ഗങ്ങളുണ്ട് പ്രധാനമന്ത്രിക്ക് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. BC യ്ക്കും AD യ്ക്കും അദ്ദേഹം നൽകിയ പുതിയ നിർ‌വചനങ്ങൾ ശ്രദ്ധിക്കൂ: ബിഫോർ കോൺഗ്രസ്സ് (കോൺഗ്രസ്സിനു മുമ്പ്), ആഫ്റ്റർ ഡൈനാസ്റ്റി (രാജവംശത്തിനു ശേഷം). ഇതേ രീതി അവലംബിച്ച്‌ 2019 നെ പുൽ‌വാമയ്ക്കു മുമ്പും പുൽ‌വാമയ്ക്കു ശേഷവും എന്ന് വിഭജിക്കാവുന്നതാണ്. പുൽ‌വാമ ആക്രമണത്തിനുമുമ്പ് പ്രതിപക്ഷം ആവേശത്തിലും ബി ജെ പി നട്ടം തിരിയുകയുമായിരുന്നെങ്കിൽ ഭീകരാക്രമണം കഴിഞ്ഞപ്പോൾ കാര്യങ്ങൾ നേരെ തിരിഞ്ഞു. രാജ്യസ്നേഹം ബി ജെ പി തങ്ങളുടെ കുത്തകയാക്കി, പ്രതിപക്ഷത്തെ രാജ്യസ്നേഹമില്ലാത്തവരുമാക്കി.   
  
===യുദ്ധം എന്താണ് അനുഭവിപ്പിക്കുന്നത് ===
+
എന്തിലോട്ടൊക്കെ ആരും കടക്കാൻ പാടില്ലാ എന്ന് ബി ജെ പി തീരുമാനിച്ച് തീട്ടൂരമിറക്കിയിരിക്കുകയാണ്: ബാലാക്കോട്ട് വ്യോമാക്രമണത്തെ സം‌ശയിക്കാൻ പാടില്ല, പുൽ‌വാമാ കൂട്ടക്കൊലയിലേയ്ക്കു നയിച്ച രഹസ്യാന്വേഷണ അപചയത്തെപ്പറ്റി മിണ്ടാൻ പാടില്ല, റഫേൽ ഇടപാടിനെപ്പറ്റിപ്പോലും പ്രധാനമന്ത്രിയോടൊ, സർക്കാരിനോടോ ചോദ്യങ്ങൾ പാടില്ല. സർക്കാർ, സൈന്യം, രാജ്യം ഇവ മൂന്നും ഒന്നാണെന്നും മൂന്നിനും ഒരേ തലത്തിലുള്ള ബഹുമാനം നൽകണമെന്നും ഒരു റ്റി വി റിപ്പോർട്ടറോട് സീനിയർ ക്യാബിനറ്റ് മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കുകയുണ്ടായി. മാത്രമല്ല, ആ ചുവപ്പുവര ലംഘിക്കുന്നവരെ പാകിസ്ഥാന്റെ സുഹൃത്തുക്കൾ എന്ന്‌ മുദ്രകുത്തുകയും ചെയ്യും.
  
യൂറോപ്പിനെ പോലെയോ ഏഷ്യയിലെതന്നെ അഫ്ഗാനിസ്ഥാൻ വിയറ്റ്നാം എന്നീ രാജ്യങ്ങളെ പോലെയോ ഇന്ത്യക്ക് ഒരു രാജ്യമെന്ന നിലയിൽ യുദ്ധം അതിൻറെ സമഗ്രതയിൽ അനുഭവിക്കേണ്ടി വന്നിട്ടില്ലഇന്ത്യയെ സംബന്ധിച്ചിടത്തോളം യുദ്ധം എന്നത് അതിർത്തിയിലെ സംഭവവികാസങ്ങൾ മാത്രമായിരുന്നു. രണ്ടാംലോകമഹായുദ്ധം ജർമ്മനിയെയും റഷ്യയെയും തരിപ്പണമാക്കിയത് പോലെ ഒരു യുദ്ധവും നമ്മുടെ ജീവിതത്തെ ബാധിച്ചിട്ടില്ല. അത് വളരെ ചെറിയ ഒരു ജനസഞ്ചയത്തെ മാത്രം ബാധിക്കുന്ന ഒരു ആഘാതമാണ്. നമ്മുടെ നേതാക്കൾ സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് സംസാരിക്കുമ്പോൾ അവർക്ക് ഹാൽദിഘട്ട് യുദ്ധവും ആധുനിക യുദ്ധവും തമ്മിലുള്ള വ്യത്യാസം അറിയുമോ എന്ന് ആർക്കും സംശയം തോന്നും. അവർ കാലഹരണപ്പെട്ട ഒരു  നാടകം അവതരിപ്പിക്കാൻ ശ്രമിക്കുന്ന നടീനടന്മാരെപ്പോലെയാണ്. ഒരു സമൂഹമെന്ന നിലയിൽ ഇന്ത്യ യുദ്ധത്തെ കുറിച്ച് കാര്യമായി ചിന്തിച്ചിട്ടു തന്നെയുണ്ടാവില്ല. നമ്മൾ യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് ഒരു ഗതാഗത പ്രശ്നം എന്നതുപോലെയാണ്. നമ്മുടെ യുദ്ധ വിദഗ്ധന്മാരും അന്താരാഷ്ട്ര നയതന്ത്രജ്ഞരും ദേശസുരക്ഷയെയും ദേശസ്നേഹത്തെയും കൂട്ടി കുഴയ്ക്കുന്നു.  
+
===പ്രതികൂലാവസ്ഥയെ പ്രയോജനപ്പെടുത്തുക===
ദേശസുരക്ഷപോലെ വരണ്ട മറ്റൊരു ആധുനിക ആശയവും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ക്ഷതം വരുത്തിയിട്ടില്ല. ദേശസുരക്ഷയെക്കുറിച്ചുള്ള ഔദ്യോഗിക നിലപാടുകൾ രൂപീകരിക്കുന്നതിന് മനുഷ്യക്കുരുതികളുടെ എണ്ണമെടുക്കേണ്ടത് ആവശ്യമാണ്. നശിച്ച ജീവിതങ്ങളുടെയും ദഹിച്ച ശരീരങ്ങളുടെയും കണക്കെടുത്തേ മുന്നോട്ടുള്ള പോക്കിനെ യുക്തി ഭദ്രമാക്കാൻ ആകൂ. പരപ്രേരണയ്ക്ക് വശംവദമാകുന്ന ഒരു സമൂഹത്തിൽ ഇത്തരം വാക്കുകൾ അലറി വിളിക്കുന്നത് രാജ്യത്തിൻറെ സാമൂഹ്യ വൈവിധ്യത്തെയും ജനാധിപത്യത്തെയും തകർക്കും.
+
 
 +
പ്രതികൂലാവസ്ഥയെ പ്രയോജനപ്പെടുത്താൻ അസാമാന്യ കഴിവുണ്ട് നരേന്ദ്ര മോഡിക്ക്2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം സ്ഥാനം ഏൽക്കുമ്പോൾ തനിക്ക് ലഭ്യമാവാൻ പോകുന്ന മഹാ താരോദയത്തിന്റെ സൂചനകളൊന്നുമുണ്ടായിരുന്നില്ല. 2002 ഫെബ്റുവരി 24 ന് നടന്ന അദ്ദേഹത്തിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ജയിക്കുന്നു, അന്നുതന്നെ നടന്ന മറ്റ് ഉപതെരഞ്ഞെടുപ്പുകളിൽ ബി ജെ പി പരാജയപ്പെടുന്നു. ഗോധ്രാ തീവണ്ടി കൂട്ടക്കൊലയ്ക്ക് മൂന്നു ദിവസം മുമ്പായിരുന്നു ഇത്. സംസ്ഥാനം മുസ്ലീങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിലേയ്ക്ക് എടുത്തുചാടിയതോടെ രഹസ്യാന്വേഷണ അപചയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾ അതിൽ മുങ്ങിത്താണു. അതോടെ മി. മോഡി ഗുജറാത്തിന്റെ 'ഹിന്ദു ഹൃദയ സാമ്രാട്ടായി'.അവിടുന്നാണ് അദ്ദേഹം അനേകം വർണ്ണശബളമായ മൈൽ‌ക്കുറ്റികൾ താണ്ടി പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഉയർന്നത്.
 +
 
 +
ഏതാണ്ട് ഇതുതന്നെയായിരുന്നു 2016 നവമ്പർ 8 ലെ നോട്ട് അസാധുവാക്കൽ. വരാൻ പോകുന്ന വൻ‌ദുരന്തത്തിന്റെ നാന്ദിയായിരുന്നു അത്. എന്നിട്ടും മി മോഡിയുടെ മാസ്മരിക വാഗ്‌ദ്ധോരണിയിൽ അത് രാഷ്ട്ര നിർമാണത്തിന്റെയും സാമർഥ്യത്തിന്റെയും ത്യാഗത്തിന്റെയും ഗാഥയായി മാറി. കള്ളപ്പണത്തിനെതിരെയുള്ള കടന്നാക്രമണം വിജയിക്കണമെങ്കിൽ ജനങ്ങളുടെ സഹകരണവും ത്യാഗവും അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിനുവേണ്ടി വെടിയുണ്ട ഏറ്റുവാങ്ങുന്ന 'അതിർത്തി കാക്കുന്ന ജവാനു' മായി ത്യാഗം സഹിക്കുന്ന സാധാരണക്കാരെ അദ്ദേഹം താരതമ്യം ചെയ്തു. ഇതിനോടുള്ള പ്രതികരണം വിദ്യുൽ പ്രവാഹം പോലെ ആയിരുന്നു. വിലയില്ലാതാക്ക്പ്പെട്ട കറൻസി നോട്ടുകളുമായി വരിനിന്ന സാധാരണക്കാർ 'അതിർത്തി കാക്കുന്ന ജവാൻ' എന്ന് തത്ത പറയും പോലെ ഉരുവിട്ടു. നോട്ട് നിരോധനത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങൾ ദൃശ്യമായിത്തുടങ്ങിയപ്പോഴേയ്ക്കും ബി ജെ പി ഉത്തരപ്രദേശിലെ അവരുടെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു.
 +
 
 +
ഇന്ന് 'അതിർത്തി കാക്കുന്ന ജവാൻ‍' ഉപമിക്കപ്പെടാവുന്ന ഒരു ആവാഹനത്തിനുമപ്പുറം മറ്റുപലതുമായിരിക്കുന്നു. തന്റെ രാജ്യത്തിനുവേണ്ടി മരിക്കാൻ തയ്യാറായ മാംസവും രക്തവുമുള്ള ഒരു വ്യക്തിയായി അയാൾ മാറിയിരിക്കുന്നു.ബി ജെ പി വീണ്ടും ഇതാ ജനങ്ങളോട് ആഹ്വാനം ചെയ്യുകയായി, സർക്കാരിനേയും സൈന്യത്തേയും പിന്തുണയ്ക്കാൻ. മോഡി പരാജയപ്പെട്ടാൽ രാജ്യത്തിന്റെ സുരക്ഷ അപകടത്തിൽ എന്ന രാഷ്ട്രീയസന്ദേശമാണ് അമിത് ഷായും കൂട്ടരും തെരഞ്ഞെടുപ്പ് തലേന്ന് നൽകുന്നത്.
 +
 
 +
===പ്രശ്നങ്ങൾ x മുദ്രാവാക്യങ്ങൾ===
 +
 
 +
ഈ തിരക്കഥയ്ക്കെതിരെ പ്രവർത്തനം അത്ര എളുപ്പമല്ല. പ്രതിപക്ഷത്തുനിന്നും രാഹുൽ ഗാന്ധി നിർണ്ണായകമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. രാജ്യസ്നേഹത്തെ മുൻ‌നിർത്തിക്കൊണ്ടുള്ള പേപ്പിടിയെ ഭയക്കാതെ രാഹുൽ ഗാന്ധി രഹസ്യാന്വേഷണപ്പിഴവുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ബാലക്കോട്ട് വ്യോമാക്രമണം ബി ജെ പി പ്രവർത്തകർക്ക് ഉന്മേഷദായിനി ആയിരിക്കുന്നു എന്നതിൽ തർക്കമില്ല. രാഷ്ട്രീയ കാലാവസ്ഥയെത്തന്നെ അത് മാറ്റിമറിച്ചിരിക്കുന്നു. ബി ജെ പി യിലേയ്ക്ക് കാലുമാറിയവർ മോഡിയുടെ 'ധൈര്യ'ത്തെ പ്രതിപക്ഷത്തിന്റെ 'ഭീരുത്വ'ത്തിനെതിരെ നിരത്തുന്നു.
 +
 
 +
എല്ലാ മേഖലകളിലും നിരാശാജനകമാണ് ബിജെ പി യുടെ ഭരണം - മുങ്ങിത്താഴുന്ന സമ്പദ്‌ വ്യവസ്ഥ, ശോഷിപ്പിക്കുന്ന തൊഴിലില്ലായ്മ, കാർഷിക ദുരന്തങ്ങൾ...എന്നാൽ ഇവയെല്ലാം തന്നെ വിസ്മൃതിയിൽ ആണ്ടുപോകും, കാതടപ്പിക്കുന്ന ദേശീയതയുടെ ചെണ്ടകൊട്ടുകൾക്കിടെ വേർപെട്ടുപോയ കക്ഷികളെ ബി ജെ പി സ്വന്തം അണിയിൽ ചേർത്ത് തെരഞ്ഞെടുപ്പു നേരിടുമ്പോൾ.  
 +
എന്നാലും ബി ജെ പിയ്ക്ക് ചില കഠിന യാഥാർഥ്യങ്ങൾ അഭിമുഖീകരിക്കാതെ വയ്യ. യു പി യിൽ ഇപ്പോൾ സഖ്യകക്ഷികളായ സമാജ്‌വാദി പാർട്ടിയ്ക്കും ബഹുജന സമാജ്‌വാദി പാർട്ടിക്കും ആകെ വോട്ടിന്റെ 40 ശതമാനം പിന്തുണ ലഭിക്കുന്നുണ്ട്.  2014 ലെ തെരഞ്ഞെടുപ്പിൽ പോലും ഇത് ദൃശ്യമായിരുന്നു. കോൺ‌ഗ്രസ്സും ജനതദളും (സെക്കുലർ) ഒരുമിച്ചു മത്സരിക്കുന്ന കർണാടകയിലും ഇതുതന്നെയാണ് അവസ്ഥ. ഏതാണ്ട് 10 സംസ്ഥാനങ്ങളിൽ ബി ജെ പി തങ്ങൾക്ക് ലഭിക്കുന്നാവതിന്റെ പരമാവധിയിലാണ് ഇപ്പോൾ തന്നെ. മറ്റു സംസ്ഥാനങ്ങളിൽ അവർക്കു കാര്യമായി ഒന്നും ചെയ്യാനുമില്ല. യുദ്ധഭേരി മുഴക്കി ഇനിയൊരുവട്ടം കൂടി നേടിയെടുക്കാൻ അതിനു കഴിയുമോ?
  
യുദ്ധത്തോട് കാട്ടുന്ന ഈ അഭിനിവേശം അപകടത്തിലാക്കുന്നത് ജനാധിപത്യത്തെയും യുക്തിബോധത്തെയും ആണ്. പാക്കിസ്ഥാന് ഒരു രാക്ഷസീയ രൂപം നൽകുന്ന നിമിഷം മുതൽ കാശ്മീരിനോടുള്ള നമ്മുടെ ഇടപെടലുകൾ യുക്തിസഹമായും സർഗ്ഗാത്മകമായും മനസ്സിലാക്കാൻ നമുക്ക് കഴിയാതെ പോകും എന്ന് നേതാക്കൾക്ക് അറിയാം. പാകിസ്ഥാനിലെ യുദ്ധക്കൊതിയെക്കുറിച്ചും സൈനികവൽക്കരണത്തെകുറിച്ചും നമുക്ക് ഒരു വിഷമവുമില്ലാതെ സംസാരിക്കാം എന്നാൽ കാശ്മീരിലും മണിപ്പൂരിലും നമ്മൾ തന്നെ ചെയ്യുന്ന ക്രൂരത കാണാൻ കൂട്ടാക്കുകയില്ല. ബർലിൻ മതിൽ ഒരു വിദൂര പേടി സ്വപ്നം മാത്രമായി തീരുമ്പോഴും അൾസർ സാധാരണ നിലയിലേക്ക് എത്തിച്ചേരുമ്പോഴും കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി ആഭ്യന്തരയുദ്ധം എന്തുകൊണ്ട് നടക്കുന്നു എന്ന് ഒരു ക്രിയാത്മക ജനാധിപത്യരാജ്യമായ ഇന്ത്യ ചോദിക്കണ്ടേ? സമാധാനത്തിന്റെ വഴിയിലേക്ക് പാകിസ്ഥാനെ വെല്ലുവിളിക്കുവാൻ കെൽപ്പുള്ള ഒരു ധാർമിക നേതൃത്വം എന്തുകൊണ്ട് നമുക്ക് ഉണ്ടാകുന്നില്ല? ആഭ്യന്തര യുദ്ധങ്ങളും ഭൂരിപക്ഷ ആൾക്കൂട്ടവും നമ്മുടെ നാഗരികതയുടെ അന്തസത്തയെ കാർന്നുതിന്നുമ്പോളും നമ്മൾ ഒരു ജനാധിപത്യ രാജ്യമാണെന്ന് എന്തുകൊണ്ട് വിചാരിക്കുന്നു? പഞ്ചശീല തത്വങ്ങളിൽ നാം മുന്നോട്ടുവച്ച സാർവദേശീയ പൗരൻ ഇന്ന് എവിടെ നിൽക്കുന്നു? പാക്കിസ്ഥാൻ ഒരു തെമ്മാടി രാഷ്ട്രം ആയതുകൊണ്ട് മോഹൻദാസ് ഗാന്ധിയുടെയും അബ്ദുൽ ഗാഫർഖാന്റെയും സംസ്കൃതിയെ കുറിച്ചുള്ള സ്വപ്നങ്ങൾ നമ്മൾ കൈ വിടേണ്ടതുണ്ടോ?
 
  
തന്ത്രപരമായി പോലും നമുക്കുതന്നെയാണ് നഷ്ടമെന്ന് കാണാം. തന്ത്രമെന്നത് ആയുധവാഴ്ചയുടെ പൗരുഷ പ്രകടനത്തിന്റെ സ്വന്തമായിരിക്കുകയാണ്. ഇപ്പോഴത് നൈതികതയും മൂല്യവും നഷ്ടപ്പെട്ട ഒരു പദം. അടവിനേക്കാൾ തന്ത്രത്തിന് ദീർഘകാല പ്രസക്തിയുണ്ട്. അത് ഏതൊരു മാന്യമായ സമൂഹത്തിലും ഒരു മൂല്യവ്യവസ്ഥ ആവശ്യപ്പെടുന്നു. ദുഖത്തോടെ പറയട്ടെ, പാക്കിസ്ഥാനെ ഒരു വിനീത ദാസൻ എന്ന നിലയിൽ കണക്കാക്കുന്ന പുൽവാമ യുടെ പ്രധാന ഗുണഭോക്താവായ ചൈന ഉൾപ്പെടുന്ന ഒരു ഭൂരാഷ്ട്രതന്ത്ര കെണിയിലേക്ക് ഇന്ത്യ നടന്നുനീങ്ങുന്നു എന്നാണ്  വ്യക്തമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ അതിൻറെ ഏറ്റവും വലിയ നേട്ടം ആയ ജനാധിപത്യക്രമത്തിൽ നിന്ന് മാറി സൈനിക വൽക്കരിക്കപ്പെട്ട ഒരു ഏകാധിപത്യത്തിന് കീഴിൽ ആയിക്കാണാനാണ് ചൈന ഒരു സമൂഹം എന്ന നിലയിലും ഒരു ഭരണസംവിധാനം എന്ന നിലയിലും ആഗ്രഹിക്കുന്നത്. ഞാൻ എന്താണ് വാദിക്കുന്നത് എന്നാൽ സമാധാന കാഴ്ചപ്പാടുകളും ഒരു തന്ത്രമാണ് എന്നാണ്. അതായത് ഒരു ജനാധിപത്യം എന്ന നിലയിലും ഒരു സമാധാനം ആഗ്രഹിക്കുന്ന രാജ്യം എന്ന നിലയിലും നമ്മൾ ചൈനയെ ചിന്താപരമായി മറികടക്കുകയും അതിജീവിക്കുകയും വേണമെന്നാണ്. ആണത്തിന്റെ അഹന്ത നിറഞ്ഞ  ദേശസുരക്ഷാ ബിംബത്തോടുള്ള ദുർബലമായ വെല്ലുവിളിയല്ല സമാധാനം. അത് ക്ഷിപ്രകോപിയായ ദേശീയ രാഷ്ട്രത്തോടുള്ള നാഗരികതയുടെ പ്രതികരണമാണ്.
 
  
===വിയോജിപ്പാണ് നിലനിൽപ്പ്===
 
  
നമ്മുടെ സഹ പൗരന്മാരോട് സംവദിക്കുമ്പോൾ നമ്മുടെ സ്വദേശി സ്വരാജ് ബോധം എത്ര മഹത്താണ് എന്ന് ഒരു ഗാന്ധിയൻ രീതിയിൽ പ്രകടമാക്കേണ്ടതുണ്ട്. വരണ്ട ദേശ സ്നേഹത്തിന്  ഇല്ലാത്ത ഉത്തരവാദിത്തങ്ങൾ സമാധാനത്തിനുണ്ട്.
 
എങ്കിലും നമ്മുടെ നിലനിൽപ്പിന്റെ  നൈതികതയെ കുറിച്ച് സംശയാലുക്കളായവരെ തിരുത്തുവാൻ സംഭാഷണങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടുവാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. ഈ സമയത്ത് വിയോജിപ്പ് എന്നാൽ ഒരേസമയം നിലനിൽപ്പിന്റെയും ക്രിയാത്മകമായ ശ്രദ്ധയുടെയും പ്രകാശനമാണ്. ബുദ്ധൻ, നാനാക്ക്, കബീർ, ഗാഫർഖാൻ, ഗാന്ധി എന്നിവരാൽ പ്രചോദിതമായ സമാധാനത്തെ കുറിച്ചുള്ള ഏറ്റവും സർഗാത്മകമായ കാഴ്ചപ്പാടുകൾ ലോകത്തിന് നൽകിയ ഒരു സംസ്കൃതിയാണ് ഇന്ത്യ എന്ന് നാം മനസ്സിലാക്കണം. ആണവ യുദ്ധങ്ങളും മനുഷ്യക്കുരുതി യുമാണ് വിധിക്കപ്പെട്ടത് എന്ന് ധരിച്ചിരിക്കുന്ന ഒരു ലോകത്തിനുമുന്നിൽ ഈ സമാധാന കാഴ്ചപ്പാടുകൾ ഏറ്റവും ക്രിയാത്മകമായി അവതരിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. ഇന്നത്തെ ദേശരാഷ്ട്ര സങ്കല്പനങ്ങൾ മറികടന്ന്, സമാധാനം ആവശ്യപ്പെടുന്ന നാഗരികതയോടെ, ഈ ആശയങ്ങളുടെ വിളനിലം ഒരുക്കുന്നതിന് സഹായിക്കുവാൻ പൗരസമൂഹവും ആശ്രമങ്ങളും സർവ്വകലാശാലകളും ശ്രമിക്കണം. നാഗരിക മൂല്യങ്ങളിലേക്ക് തിരിച്ചു പോകേണ്ടെന്ന് ഒരു സമൂഹത്തിന് പവിത്ര രേഖയും സമ്മതപത്രവും ആണ് സമാധാനം. അത് സത്യാഗ്രഹിയുടെ സ്വപ്നങ്ങളെക്കുറിച്ചുള്ള നിവേദനമാണ്, ഇപ്പോഴത്തെ ദേശരാഷ്ട്ര അധീശത്വത്തെ വെല്ലുവിളിക്കുവാൻ സമാധാനത്തിന് ആശയങ്ങളും ആദർശങ്ങളും പരീക്ഷണങ്ങളും വേണം എന്ന തിരിച്ചറിവാണ്. ഒരു നാഗരികത എന്ന നിലയിൽ ഇന്ത്യക്ക് മറിച്ചൊന്ന് ആകാൻ ആവില്ല.
 
  
  
 
[Category:രാഷ്ട്രീയം]]
 
[Category:രാഷ്ട്രീയം]]
 
<comments />
 
<comments />

10:30, 18 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രീയം വിദ്യ സുബ്രഹ്മണ്യം 18 മാർച് 2019


Error: <seo> tag must contain at least one non-empty attribute.
IndiaParliament.jpg


അതിർത്തി കാക്കുന്ന ജവാൻ

വിദ്യ സുബ്രഹ്മണ്യം

അപ്പോൾ ഗെയ്‌മും സെറ്റും മാച്ചും നരേന്ദ്ര മോഡിക്ക്? പൊതു തെരഞ്ഞെടുപ്പിന് ഇനിയും രണ്ടുമാസമുണ്ടായിട്ടും ഓഹരി വിപണിയിലായാലും, സാട്ടാക്കച്ചവടത്തിലായാലും, തെരുവു ചർച്ചകളിലായാലും തെരഞ്ഞെടുപ്പു വിദഗ്‌ദ്ധരുടെ ചർച്ചകളിലായാലും എല്ലാം കഴിഞ്ഞു എന്ന പ്രതീതിയാണ് സം‌ജാതമായിരിക്കുന്നത്. ബി ജെ പിക്ക് തനിച്ചാണോ കൂട്ടുകക്ഷികളുമായി ചേർന്നാണോ ഭൂരിപക്ഷം ലഭിക്കാൻ പോകുന്നത് എന്നതുമാത്രം കണ്ടറിഞ്ഞാൽ മതി.

ഒരു മാസം വരുത്തുന്ന വ്യത്യാസം

ഒരു മാസം മുമ്പ് ഇങ്ങനെയായിരുന്നില്ല. മിസ്റ്റർ മോഡിക്ക് ഒരു വട്ടം കൂടി എന്നത് തീരുമാനിക്കപ്പെട്ടുകഴിഞ്ഞ ഒന്നായിരുന്നില്ല.'എപ്പോഴും ഒരു പടി മുമ്പിൽ' എന്ന മോഡി- അമിത് ഷാ കൂട്ടുകെട്ടിന്റെ രണനീതിയെ വെല്ലാൻ പ്രതിപക്ഷപ്പാർട്ടികൾക്ക് കഴിയുന്നു എന്നാണ് വിവിധ സംസ്ഥാനങ്ങളിൽ അവർ സുഗമമായി എത്തിച്ചേർന്നുകൊണ്ടിരുന്ന സഖ്യങ്ങളിലൂടെ വ്യക്തമായിക്കൊണ്ടിരുന്നത് .

അപ്പോഴാണ് പുൽ‌വാമാ സംഭവവും ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിനുനേരെ ഇന്ത്യയുടെ ബോംബാക്രമണവും ഇന്ത്യൻ വ്യോമസേനയുടെ വൈമാനികനെ തടവുകാരനാക്കുകയും മോചിപ്പിക്കലും ഉണ്ടാവുന്നത്. പുൽ‌വാമായ്ക്കു ശേഷമുള്ള നാളുകളിൽ തിരക്കഥ മാറിമറിഞ്ഞെങ്കിലും അത് അവസാനിച്ചപ്പോൾ ഇന്ത്യക്ക് രണ്ടു വീരനായകന്മാരുണ്ടായി. ഒന്ന്, യുദ്ധമുറവിളിയുടെ അകമ്പടിയോടെ നാട്ടിൽ തിരിച്ചെത്തിയ വിംങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ, രണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. ടെലിവിഷൻ മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ള അദ്ദേഹത്തിന്റെ സ്തുതിപാഠക അനുയായി വൃന്ദത്തിന്റെ കാഴ്ചപ്പാടിൽ 'അചിന്ത്യവും' 'അസാധ്യവുമായ' ഒന്നായിരുന്നു, പാക്കിസ്ഥാനിലേയ്ക്ക് വായുമാർഗ്ഗം കടന്നുചെന്ന് ബോംബ് വർഷിച്ചത്. ഈ കഥാകഥനമനുസരിച്ച് 1971ൽ ആണ് അവസാനമായി പാകിസ്ഥാൻ അതിർത്തി ലംഘിച്ച് ആക്രമണം സംഘടിപ്പിക്കുന്നത്. അതിനുശേഷം അധികാരത്തിൽ വന്ന ചങ്കുറപ്പില്ലാത്ത ഇന്ത്യൻ പ്രധാനമന്ത്രിമാർ പാകിസ്ഥാൻ ഭീകരവാദികൾക്ക് വിഘ്നങ്ങളോ ചെറുത്തുനില്പുകളോ ഇല്ലാത്ത അവസരങ്ങൾ പ്രദാനം ചെയ്യുകയാണുണ്ടായത്. ഒരു റ്റിവി അവതാരകൻ ഉദ്ഘോഷിച്ചു, നെഞ്ചുറപ്പുള്ള 'ഒരു പുരുഷന്റെ' സാന്നിദ്ധ്യമേ വേണ്ടിവന്നുള്ളു, പാക്കിസ്ഥാന് തങ്ങൾ യഥാർഥത്തിൽ എവിടെനിൽക്കുന്നു എന്നു മനസ്സിലാക്കിക്കൊടുക്കാൻ.

തങ്ങളുടെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ സർക്കാർ ഒരു മുദ്രാവാക്യം സ്വരുക്കൂട്ടിയെടുത്തത് കൃത്യസമയത്തായിരുന്നു: :നാ മുംകിൻ അബ് മുംകിൻ ഹൈ" (അസാധ്യമായത് സാധ്യമാണിന്ന്). ആരാധനമൂത്ത മോഡിയുടെ പാർട്ടിക്കാർ അതിനെ "മോഡി ഹൈ തോ മുംകിൻ ഹൈ" ( 'മോഡിയുണ്ടെങ്കിൽ അതു സാധ്യമാണ്') എന്നാക്കിമാറ്റി. ഇത് പരസ്യപ്പലകകളിലും മോഡി ആരാധകരുടെ സോഷ്യൽ മീഡിയായിലും വൻ സാന്നിധ്യമായത് ആരെയും അദ്ഭുതപ്പെടുത്തിയില്ല. അവരിൽ ചിലർ ട്വിട്ടറിൽ ആക്രോശിച്ചു: 'യുദ്ധം വേണം'. 2018 നവംബറിൽ ചില സംസ്ഥാനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി യ്ക്ക് ഏറ്റ പരാജയത്തിനുശേഷം കേൾക്കാതിരുന്ന '56 ഇഞ്ച്' വിജയഭേരിയോടെ മടങ്ങി വന്നു. ബി ജെ പി യും പ്രധാനമന്ത്രിയും ചേർന്ന് സായുധസേനയും ഭരണാധികാരികൾക്കും ഇടയിലുള്ള വിഭജനരേഖ മായ്ക്കാൻ ശ്രമിച്ചു.

ബി ജെ പി യുടെ പരസ്യങ്ങളിൽ ഇന്ത്യൻ യുദ്ധവിമനങ്ങളുടെയും വിങ് കമാൻഡർ വർത്തമാന്റെയും ഒപ്പമായിരുന്നു പ്രധാനമന്ത്രി. മാർച്ച് 9 ന് നോയ്‌ഡയിൽ ഒരു റാലിയിൽ 'കഷണം കഷണമായ സംഘത്തെ' (പൊതു സമൂഹത്തെയും സ്വതന്ത്രചിന്താഗതിക്കാരെയും) പഴി പറഞ്ഞു. 'മോഡി ആക്കർ മാർ കെ ചലാ ഗയാ' ( മോഡി വന്ന് ഞങ്ങളെ അടിച്ചു) എന്ന് പാക്കിസ്ഥാൻ തന്നെ വിലപിക്കുമ്പോൾ ബാലാകോട്ട് ആക്രമണത്തെ അവിശ്വസിക്കുന്നതിന്‌. ആ പരസ്യങ്ങളൊക്കെ എടുത്തുമാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നത് ശരിതന്നെ, പക്ഷെ പ്രധാനമന്ത്രിയുടെ വാക്കുകൾ ഇല്ലാണ്ടാക്കാനോ അവ പരക്കുന്നത് തടയാനോ ആർക്കു കഴിയും?

തന്റെ ശത്രുക്കളെ പരിഹസിക്കുന്നതിന് അനേകം മാർഗ്ഗങ്ങളുണ്ട് പ്രധാനമന്ത്രിക്ക് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. BC യ്ക്കും AD യ്ക്കും അദ്ദേഹം നൽകിയ പുതിയ നിർ‌വചനങ്ങൾ ശ്രദ്ധിക്കൂ: ബിഫോർ കോൺഗ്രസ്സ് (കോൺഗ്രസ്സിനു മുമ്പ്), ആഫ്റ്റർ ഡൈനാസ്റ്റി (രാജവംശത്തിനു ശേഷം). ഇതേ രീതി അവലംബിച്ച്‌ 2019 നെ പുൽ‌വാമയ്ക്കു മുമ്പും പുൽ‌വാമയ്ക്കു ശേഷവും എന്ന് വിഭജിക്കാവുന്നതാണ്. പുൽ‌വാമ ആക്രമണത്തിനുമുമ്പ് പ്രതിപക്ഷം ആവേശത്തിലും ബി ജെ പി നട്ടം തിരിയുകയുമായിരുന്നെങ്കിൽ ഭീകരാക്രമണം കഴിഞ്ഞപ്പോൾ കാര്യങ്ങൾ നേരെ തിരിഞ്ഞു. രാജ്യസ്നേഹം ബി ജെ പി തങ്ങളുടെ കുത്തകയാക്കി, പ്രതിപക്ഷത്തെ രാജ്യസ്നേഹമില്ലാത്തവരുമാക്കി.

എന്തിലോട്ടൊക്കെ ആരും കടക്കാൻ പാടില്ലാ എന്ന് ബി ജെ പി തീരുമാനിച്ച് തീട്ടൂരമിറക്കിയിരിക്കുകയാണ്: ബാലാക്കോട്ട് വ്യോമാക്രമണത്തെ സം‌ശയിക്കാൻ പാടില്ല, പുൽ‌വാമാ കൂട്ടക്കൊലയിലേയ്ക്കു നയിച്ച രഹസ്യാന്വേഷണ അപചയത്തെപ്പറ്റി മിണ്ടാൻ പാടില്ല, റഫേൽ ഇടപാടിനെപ്പറ്റിപ്പോലും പ്രധാനമന്ത്രിയോടൊ, സർക്കാരിനോടോ ചോദ്യങ്ങൾ പാടില്ല. സർക്കാർ, സൈന്യം, രാജ്യം ഇവ മൂന്നും ഒന്നാണെന്നും മൂന്നിനും ഒരേ തലത്തിലുള്ള ബഹുമാനം നൽകണമെന്നും ഒരു റ്റി വി റിപ്പോർട്ടറോട് സീനിയർ ക്യാബിനറ്റ് മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കുകയുണ്ടായി. മാത്രമല്ല, ആ ചുവപ്പുവര ലംഘിക്കുന്നവരെ പാകിസ്ഥാന്റെ സുഹൃത്തുക്കൾ എന്ന്‌ മുദ്രകുത്തുകയും ചെയ്യും.

പ്രതികൂലാവസ്ഥയെ പ്രയോജനപ്പെടുത്തുക

പ്രതികൂലാവസ്ഥയെ പ്രയോജനപ്പെടുത്താൻ അസാമാന്യ കഴിവുണ്ട് നരേന്ദ്ര മോഡിക്ക്. 2001 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം സ്ഥാനം ഏൽക്കുമ്പോൾ തനിക്ക് ലഭ്യമാവാൻ പോകുന്ന മഹാ താരോദയത്തിന്റെ സൂചനകളൊന്നുമുണ്ടായിരുന്നില്ല. 2002 ഫെബ്റുവരി 24 ന് നടന്ന അദ്ദേഹത്തിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ അദ്ദേഹം ജയിക്കുന്നു, അന്നുതന്നെ നടന്ന മറ്റ് ഉപതെരഞ്ഞെടുപ്പുകളിൽ ബി ജെ പി പരാജയപ്പെടുന്നു. ഗോധ്രാ തീവണ്ടി കൂട്ടക്കൊലയ്ക്ക് മൂന്നു ദിവസം മുമ്പായിരുന്നു ഇത്. സംസ്ഥാനം മുസ്ലീങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിലേയ്ക്ക് എടുത്തുചാടിയതോടെ രഹസ്യാന്വേഷണ അപചയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾ അതിൽ മുങ്ങിത്താണു. അതോടെ മി. മോഡി ഗുജറാത്തിന്റെ 'ഹിന്ദു ഹൃദയ സാമ്രാട്ടായി'.അവിടുന്നാണ് അദ്ദേഹം അനേകം വർണ്ണശബളമായ മൈൽ‌ക്കുറ്റികൾ താണ്ടി പ്രധാനമന്ത്രി പദത്തിലേയ്ക്ക് ഉയർന്നത്.

ഏതാണ്ട് ഇതുതന്നെയായിരുന്നു 2016 നവമ്പർ 8 ലെ നോട്ട് അസാധുവാക്കൽ. വരാൻ പോകുന്ന വൻ‌ദുരന്തത്തിന്റെ നാന്ദിയായിരുന്നു അത്. എന്നിട്ടും മി മോഡിയുടെ മാസ്മരിക വാഗ്‌ദ്ധോരണിയിൽ അത് രാഷ്ട്ര നിർമാണത്തിന്റെയും സാമർഥ്യത്തിന്റെയും ത്യാഗത്തിന്റെയും ഗാഥയായി മാറി. കള്ളപ്പണത്തിനെതിരെയുള്ള കടന്നാക്രമണം വിജയിക്കണമെങ്കിൽ ജനങ്ങളുടെ സഹകരണവും ത്യാഗവും അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിനുവേണ്ടി വെടിയുണ്ട ഏറ്റുവാങ്ങുന്ന 'അതിർത്തി കാക്കുന്ന ജവാനു' മായി ത്യാഗം സഹിക്കുന്ന സാധാരണക്കാരെ അദ്ദേഹം താരതമ്യം ചെയ്തു. ഇതിനോടുള്ള പ്രതികരണം വിദ്യുൽ പ്രവാഹം പോലെ ആയിരുന്നു. വിലയില്ലാതാക്ക്പ്പെട്ട കറൻസി നോട്ടുകളുമായി വരിനിന്ന സാധാരണക്കാർ 'അതിർത്തി കാക്കുന്ന ജവാൻ' എന്ന് തത്ത പറയും പോലെ ഉരുവിട്ടു. നോട്ട് നിരോധനത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങൾ ദൃശ്യമായിത്തുടങ്ങിയപ്പോഴേയ്ക്കും ബി ജെ പി ഉത്തരപ്രദേശിലെ അവരുടെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു.

ഇന്ന് 'അതിർത്തി കാക്കുന്ന ജവാൻ‍' ഉപമിക്കപ്പെടാവുന്ന ഒരു ആവാഹനത്തിനുമപ്പുറം മറ്റുപലതുമായിരിക്കുന്നു. തന്റെ രാജ്യത്തിനുവേണ്ടി മരിക്കാൻ തയ്യാറായ മാംസവും രക്തവുമുള്ള ഒരു വ്യക്തിയായി അയാൾ മാറിയിരിക്കുന്നു.ബി ജെ പി വീണ്ടും ഇതാ ജനങ്ങളോട് ആഹ്വാനം ചെയ്യുകയായി, സർക്കാരിനേയും സൈന്യത്തേയും പിന്തുണയ്ക്കാൻ. മോഡി പരാജയപ്പെട്ടാൽ രാജ്യത്തിന്റെ സുരക്ഷ അപകടത്തിൽ എന്ന രാഷ്ട്രീയസന്ദേശമാണ് അമിത് ഷായും കൂട്ടരും തെരഞ്ഞെടുപ്പ് തലേന്ന് നൽകുന്നത്.

പ്രശ്നങ്ങൾ x മുദ്രാവാക്യങ്ങൾ

ഈ തിരക്കഥയ്ക്കെതിരെ പ്രവർത്തനം അത്ര എളുപ്പമല്ല. പ്രതിപക്ഷത്തുനിന്നും രാഹുൽ ഗാന്ധി നിർണ്ണായകമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. രാജ്യസ്നേഹത്തെ മുൻ‌നിർത്തിക്കൊണ്ടുള്ള പേപ്പിടിയെ ഭയക്കാതെ രാഹുൽ ഗാന്ധി രഹസ്യാന്വേഷണപ്പിഴവുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ബാലക്കോട്ട് വ്യോമാക്രമണം ബി ജെ പി പ്രവർത്തകർക്ക് ഉന്മേഷദായിനി ആയിരിക്കുന്നു എന്നതിൽ തർക്കമില്ല. രാഷ്ട്രീയ കാലാവസ്ഥയെത്തന്നെ അത് മാറ്റിമറിച്ചിരിക്കുന്നു. ബി ജെ പി യിലേയ്ക്ക് കാലുമാറിയവർ മോഡിയുടെ 'ധൈര്യ'ത്തെ പ്രതിപക്ഷത്തിന്റെ 'ഭീരുത്വ'ത്തിനെതിരെ നിരത്തുന്നു.

എല്ലാ മേഖലകളിലും നിരാശാജനകമാണ് ബിജെ പി യുടെ ഭരണം - മുങ്ങിത്താഴുന്ന സമ്പദ്‌ വ്യവസ്ഥ, ശോഷിപ്പിക്കുന്ന തൊഴിലില്ലായ്മ, കാർഷിക ദുരന്തങ്ങൾ...എന്നാൽ ഇവയെല്ലാം തന്നെ വിസ്മൃതിയിൽ ആണ്ടുപോകും, കാതടപ്പിക്കുന്ന ദേശീയതയുടെ ചെണ്ടകൊട്ടുകൾക്കിടെ വേർപെട്ടുപോയ കക്ഷികളെ ബി ജെ പി സ്വന്തം അണിയിൽ ചേർത്ത് തെരഞ്ഞെടുപ്പു നേരിടുമ്പോൾ. എന്നാലും ബി ജെ പിയ്ക്ക് ചില കഠിന യാഥാർഥ്യങ്ങൾ അഭിമുഖീകരിക്കാതെ വയ്യ. യു പി യിൽ ഇപ്പോൾ സഖ്യകക്ഷികളായ സമാജ്‌വാദി പാർട്ടിയ്ക്കും ബഹുജന സമാജ്‌വാദി പാർട്ടിക്കും ആകെ വോട്ടിന്റെ 40 ശതമാനം പിന്തുണ ലഭിക്കുന്നുണ്ട്. 2014 ലെ തെരഞ്ഞെടുപ്പിൽ പോലും ഇത് ദൃശ്യമായിരുന്നു. കോൺ‌ഗ്രസ്സും ജനതദളും (സെക്കുലർ) ഒരുമിച്ചു മത്സരിക്കുന്ന കർണാടകയിലും ഇതുതന്നെയാണ് അവസ്ഥ. ഏതാണ്ട് 10 സംസ്ഥാനങ്ങളിൽ ബി ജെ പി തങ്ങൾക്ക് ലഭിക്കുന്നാവതിന്റെ പരമാവധിയിലാണ് ഇപ്പോൾ തന്നെ. മറ്റു സംസ്ഥാനങ്ങളിൽ അവർക്കു കാര്യമായി ഒന്നും ചെയ്യാനുമില്ല. യുദ്ധഭേരി മുഴക്കി ഇനിയൊരുവട്ടം കൂടി നേടിയെടുക്കാൻ അതിനു കഴിയുമോ?




[Category:രാഷ്ട്രീയം]]


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.

"http://abhiprayavedi.org/index.php?title=Test&oldid=1042" എന്ന താളിൽനിന്ന് ശേഖരിച്ചത്